2013ൽ തുടങ്ങിയ നരേന്ദ്രമോദിയുടെ പടയോട്ടം, കൃത്യം അഞ്ചു കൊല്ലത്തിനിപ്പുറം, കാറ്റു മാറി വീശുന്നു- 2019ൽ നടക്കാൻ പോകുന്നത് ദാവീദും ഗോലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടൽ
ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് നേടിയ വിജയം കാറ്റ് മാറി വീശുന്നതിന്റെ സൂചനയാണെന്ന് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ. 2013 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും വെന്നിക്കൊടി പാറിച്ചുകൊണ്ടാണ് മോദി തരംഗം ആരംഭിച്ചതെങ്കിൽ അഞ്ച് വർഷത്തിനിപ്പുറം കാറ്റ് മാറി വീശുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നതെന്ന് ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'2013 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി വെന്നിക്കൊടി പാറിച്ചു; ദൽഹിയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അവിടെ നിന്നാരംഭിച്ചൂ നരേന്ദ്രമോദിയുടെ പടയോട്ടം.
കൃത്യം അഞ്ചു കൊല്ലത്തിനിപ്പുറം, കാറ്റു മാറി വീശുകയാണ്: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് മന്ത്രിസഭകൾ അധികാരമേല്ക്കുന്നു. യക്ഷ കിന്നര ഗന്ധർവ്വന്മാർ രാഹുൽഗാന്ധിയുടെ അപദാനങ്ങൾ പാടിപ്പുകഴ്ത്തുന്നു.
തൃണമൂൽ കോൺഗ്രസ് മുതൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പു വരെ 20 പ്രാദേശിക പാർട്ടികൾ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നതിന്റെ പിറ്റേന്നാണ് ഐതിഹാസികമായ ജനവിധി ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയുമടക്കം ഇനിയും ചില പാർട്ടികൾ കൂടി മഹാസഖ്യത്തിൽ ചേരാൻ ഈ വിജയം വഴിയൊരുക്കും.
കൂടുതൽ ആത്മവിശ്വാസത്തോടെ പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിനും സഖ്യകക്ഷികൾക്കും കഴിയും. ജയസാധ്യത കൂടുന്നതോടെ ദാരിദ്ര്യവും വഴിമാറും. ദാവീദും ഗോലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് 2019 ഏപ്രിൽ മേയ് മാസങ്ങളിൽ നടക്കാൻ പോകുന്നത്. കാത്തിരിക്കുക'.ഇതായിരുന്നു എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ബിജെപി നേരിട്ടത് കനത്ത തിരിച്ചടി തന്നെയായിരുന്നു. അധികാരമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രതിപക്ഷത്തായിപ്പോയി. അവിടെയെല്ലാം ജയിച്ചുകയറിയത് കോൺഗ്രസായിരുന്നു. നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് പാര്‍ട്ടിയും ഇത്രയും വലിയൊരു തിരിച്ചടി നേരിടുന്നത്. അതും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപിയ്ക്ക് നഷ്ടപ്പെട്ടത് അമ്പത് ശതമാനം സീറ്റുകളാണ്. കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടം 80 ശതമാനവും. ഈ കണക്കുകള്‍ തന്നെയാണ് ബിജെപിയെ ഏറ്റവും അസ്വസ്ഥമാക്കുന്നത്.
എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയ്ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. 679 ല്‍ ആകെ കിട്ടിയത് 199 സീറ്റുകള്‍ മാത്രമാണ്. ഏതാണ്ട് അമ്പത് ശതമാനത്തോളം സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയ്ക്ക് ഇത്തവണ നഷ്ടമായത് എന്ന് സാരം
2013 ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തീരെ ആശാവഹം ആയിരുന്നില്ല കോണ്‍ഗ്രസിന്റെ സ്ഥിതി. മോദി പ്രഭാവത്തിന്റെ തുടക്കകാലം ആയിരുന്നു അത്. അന്ന് മൊത്തത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസ് നേടിയത് 165 സീറ്റുകള്‍ ആയിരുന്നു. രാജസ്ഥാനില്‍ മാത്രം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകള്‍ നേടിയിരുന്നു എന്ന് കൂടി ഓര്‍ക്കണം.
എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടം ഭീമമാണ്. 305 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് സ്വന്തമാക്കിയതത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുണ്ടാക്കിയ നേട്ടത്തിന് അടുത്തെത്താന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രകടനം മികച്ചതാണ്. ഏതാണ്ട് എണ്‍പത് ശതമാനത്തോളം സീറ്റുകള്‍ ആണ് വര്‍ദ്ധിച്ചത്.
https://www.facebook.com/Malayalivartha