കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്

തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ കയ്യേറ്റ ശ്രമമുണ്ടായി.വണ്ടൂർ ചെള്ളിതോട് വച്ച് രാത്രിയോടെ സംഭവമുണ്ടായത്.എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിൽ എത്തിയതായിരുന്നു ശശി തരൂർ . കയ്യേറ്റ ശ്രമത്തിനിടെ തരൂരിന്റെ ഗൺമാന് പരുക്കേറ്റു. പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു പ്രതികളെ കൂടി പിടികൂടി. അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.
ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറഞ്ഞു. പിന്നീട് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ഗൺമാനാണ് പരാതി നൽകിയത്. ശശി തരൂരിന്റെ കാറിനെ പിന്തുടർന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗൺമാൻ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗൺമാന് മർദനമേറ്റത്.
ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. 10 വർഷത്തെ ദുർഭരണം കേരളത്തിൽ അവസാനിപ്പിക്കണം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണത്തിനു ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കാൻ പണം കാണില്ല.
ഇതിനു പരിഹാരം കാണാൻ ബുദ്ധിയും അറിവും കഴിവുമുള്ള യുഡിഎഫ് അധികാരത്തിൽ വരണം. ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവരാണ് യുഡിഎഫ്. ആരോഗ്യ മേഖല ഇന്ന് ഐസിയുവിലാണ്. വിദ്യാഭ്യാസ മേഖലയിൽ മാറ്റം വേണം. സ്പേസ് ടെക്നോളജിയിൽ മുന്നേറ്റം ഉണ്ടാകണം. യുവാക്കൾ അന്യ രാജ്യങ്ങളിലേക്കു പോകുന്നതു തടയാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























