സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..

ഫെബ്രുവരി 28 ന് അമേരിക്ക-ഇസ്രായേൽ ആക്രമണങ്ങൾ രാജ്യത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തുകയും അതിനുശേഷം വിശാലമായ പ്രാദേശിക സംഘർഷത്തിന് കാരണമാവുകയും ചെയ്തതിനെത്തുടർന്ന്, അമേരിക്കയുമായും ഇസ്രായേലുമായും ഇറാൻ നടത്തിയ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നത് ഇറാൻ തുടരുകയാണ് . ഇറാനില്‍ വീണ്ടും കൂട്ടക്കുരുതി നടത്താന്‍ ഒരുങ്ങി മതഭരണകൂടം. ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വധശിക്ഷയെ ആയുധമാക്കി മാറ്റാനാണ് അവര്‍ നീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് പതിനെട്ടുകാരനായ അമീര്‍ ഹൊസൈന്‍ ഹതാമിയെ തൂക്കിലേറ്റിയത്.
പിന്നാലെ കൂടുതല്‍ പ്രക്ഷോഭകാരികളെ വധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ജയിലുകള്‍ മറ്റൊരു 'രക്തരൂക്ഷിത കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കുമോ എന്ന ഭീതിയിലാണ് മനുഷ്യാവകാശ സംഘടനകള്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ രഹസ്യമായാണ് ഇറാന്‍ വധശിക്ഷകള്‍ നടപ്പിലാക്കുന്നത്.നിരോധിത പ്രതിപക്ഷ ഗ്രൂപ്പിൽ അംഗത്വം നേടിയതിനും ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയതിനും ശിക്ഷിക്കപ്പെട്ട രണ്ട് പേരെ ശനിയാഴ്ച ഇറാൻ തൂക്കിലേറ്റിയതായി ജുഡീഷ്യറി അറിയിച്ചു.
നിരോധിത സംഘടനയായ പീപ്പിൾസ് മുജാഹിദീൻ ഓഫ് ഇറാൻ (MEK) അംഗങ്ങളെ ലക്ഷ്യമിട്ടുള്ള വധശിക്ഷകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്. ഈ ആഴ്ചയുടെ തുടക്കത്തിൽ ഗ്രൂപ്പിലെ മറ്റ് നാല് കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഇത്.
ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി എന്നാരോപിച്ച് അമീര്‍ ഹൊസൈന്‍ ഹതാമിയെ വധിച്ചതിന് പിന്നാലെ, വരും ദിവസങ്ങളില്‍ ഓരോരുത്തരെയായി തൂക്കിലേറ്റാനാണ് അധികൃതരുടെ പദ്ധതിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ മുന്നറിയിപ്പ് നല്‍കുന്നു.
കടുത്ത പീഡനങ്ങളിലൂടെ നിര്‍ബന്ധപൂര്‍വം കുറ്റസമ്മതം നടത്തിച്ചാണ് ഹതാമിക്കെതിരെ വിധി പ്രസ്താവിച്ചതെന്ന ആരോപണം ശക്തമാണ്. ഹതാമിയോടൊപ്പം ശിക്ഷിക്കപ്പെട്ട മുഹമ്മദ് അമീന്‍ ബിഗ്ലരി, അലി ഫഹിം തുടങ്ങി നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും. കൂടാതെ, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റപ്പെട്ട വാഹിദ് ബാനി അമരിയന്‍ അടക്കമുള്ള വിമതരുടെ ജീവനും ഭീഷണിയിലാണ്.യുദ്ധം ആരംഭിച്ചതിനുശേഷം, നിരവധി വ്യക്തികളെ വധിച്ചിട്ടുണ്ട്, ഈ വർഷം ആദ്യം നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ അലയൊലികൾക്കിടെ ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ടി പ്രവർത്തിച്ചതിന് ശിക്ഷിക്കപ്പെട്ട ഒരാളെ അധികൃതർ വ്യാഴാഴ്ച വധിച്ചു.
മാർച്ച് 19 ന്, പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരായ മറ്റ് മൂന്ന് പേരെയും വധിച്ചു.മാർച്ചിൽ, ഇസ്രായേലിനായി ചാരവൃത്തി ആരോപിച്ച് ഇരട്ട ഇറാനിയൻ-സ്വീഡിഷ് പൗരനായ കൊറൂഷ് കീവാനിയെ ഇറാൻ വധിച്ചു, ഇത് സ്റ്റോക്ക്ഹോമിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു . കഴിഞ്ഞ ആഴ്ച മാത്രം 15 ഓളം രാഷ്ട്രീയ തടവുകാര്‍ക്ക് ഇറാന്‍ കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തെ ഭയന്നാണ് ഭരണകൂടം ഈ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍.
പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കഴിഞ്ഞ മാസം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ മകന്‍ മുജ്തബ ഖമേനിയാണ് ഇപ്പോള്‍ അധികാരം കയ്യാളുന്നത്.ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തില്‍ പതിനായിരക്കണക്കിന് ആളുകളെ അടിച്ചമര്‍ത്തിയതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടികള്‍.പുറമെ നിന്നുള്ള സൈനിക സമ്മര്‍ദ്ദവും ആഭ്യന്തരമായ എതിര്‍പ്പുകളും ഇറാന്‍ ഭരണകൂടത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ ഈ സാഹചര്യത്തെ '1988-ലെ ജയില്‍ കൂട്ടക്കുരുതിക്ക്' സമാനമായ സാഹചര്യമായാണ് വിശേഷിപ്പിക്കുന്നത്.
അന്ന് മുപ്പതിനായിരത്തോളം രാഷ്ട്രീയ തടവുകാരെയാണ് ഇറാന്‍ കൊന്നൊടുക്കിയത്. അധികാരത്തില്‍ തുടരാന്‍ ജനങ്ങളെ ഭയപ്പെടുത്തുക എന്ന തന്ത്രമാണ് ഭരണകൂടം പയറ്റുന്നതെന്ന് സംഘടനയുടെ വിദേശകാര്യ സമിതി അധ്യക്ഷന്‍ മുഹമ്മദ് മൊഹദ്ദേശിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























