ദുരഭിമാനകൊലപാതക ഭീതിയിൽ നിന്നും വിലക്കുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ജീവിതയാത്രയില്‍ എഡ്‌വിന്റെ കൈപിടിക്കാന്‍ ആരതിയെത്തി... സിനിമാക്കഥയെ വെല്ലുന്ന ഈ പ്രണയകഥ സംഭവിച്ചത് ആലപ്പുഴയിൽ

കോവളത്തു ബി.എസ്‌സി. ഹോസ്‌പിറ്റാലിറ്റി കോഴ്‌സ് പഠനത്തിനിടെയാണ് കന്യാകുമാരി വിവേകാനന്ദപുരം സ്വദേശിനിയായ ആരതിയുമായി എഡ്‌വിന്‍ പ്രണയത്തിലായത്. നാഗര്‍കോവിലിലെ സമ്പന്ന കുടുംബാംഗമായിരുന്നു ആരതി. ഒരുമാസം വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നും തന്ത്രപരമായി താക്കോല്‍ കൈവശപ്പെടുത്തി മുറി തുറന്നു സാഹസികമായി രക്ഷപ്പെടുകയായിരുന്നെന്നും ആരതി വെളിപ്പെടുത്തി. തന്റെ പേര് രേഖപ്പെടുത്തിയ ടാറ്റു വരെ മായ്‌ച്ചുകളയിച്ചതായി എഡ്‌വിന്‍ പറഞ്ഞു.
മണിക്കൂറുകള്‍ക്കുള്ളില്‍ നാട്ടിലെ സി.പി.എം. ഓഫീസില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹവും നടന്നു. ഒന്നരമാസം മുമ്ബ് വിവാഹത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നതിന്റെ തുടര്‍ച്ചയായിരുന്നു ചടങ്ങ്. ഇനി കോടതി ചേരുമ്ബോള്‍ ആരതിയെ താന്‍ ഹാജരാക്കുമെന്ന് എഡ്‌വിന്‍ പറഞ്ഞു. സിനിമാക്കഥയെ വെല്ലുന്ന സസ്‌പെന്‍സിന് വിരാമമിട്ട് ക്രിസ്‌മസ് തലേന്ന് എഡ്‌വിവിന്റെ ചാരത്ത് ആരതിയെത്തി. വിലക്കുകളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ജീവിതയാത്രയില്‍ ഇനി ഇരുവരും ഒരുമിച്ച്. ദുരഭിമാനകൊലപാതകം പോലും ഉണ്ടാകുമെന്നു ഭയന്ന് ആലപ്പുഴ പായിപ്പാട് സ്വദേശിയായ എഡ്‌വിന്‍ ഫിലിപ്പ് സാം(24) ഒരു മാസം മുമ്ബ് ഫെയ്‌സ്‌ബുക്കില്‍ തല്‍സമയ വീഡിയോ ഇട്ടതോടെയാണു സംഭവം പുറംലോകം അറിയുന്നത്.
തമിഴ്‌നാട് സ്വദേശിയായ പ്രണയിനി ആരതി (21)യെ വീട്ടുകാര്‍ പോലീസിന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയെന്നും ജീവന്‍തന്നെ ഭീഷണിയിലാണെന്നുമായിരുന്നു വീഡിയോയുടെ ഉള്ളടക്കം. വീടുവിട്ടു യുവാവിനൊപ്പം വന്ന യുവതി കഴിഞ്ഞ നവംബര്‍ 12ന് ഹരിപ്പാട് സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കി. എഡ്‌വിനുമായുള്ള വിവാഹത്തോട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. അന്നു രാത്രിതന്നെ ബന്ധുക്കളെത്തി ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആരതി വഴങ്ങിയില്ല.
16നു കന്യാകുമാരി പോലീസുമായെത്തി ബന്ധുക്കള്‍ യുവതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷാവസ്‌ഥയുണ്ടായി. പിന്നാലെ ആരതിയുടെ പേരില്‍ കേസുണ്ടെന്നറിയിച്ച് ഹരിപ്പാട് പോലീസെത്തി യുവതിയെ കൊണ്ടുപോയി. നാഗര്‍കോവില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ലെന്നാരോപിച്ച് സംസ്‌ഥാന പോലീസ് മേധാവിക്ക് എഡ്‌വിന്‍ പരാതി നല്‍കി. വിവരം അന്വേഷിച്ച് എഡ്‌വിന്‍ നാഗര്‍കോവില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴേക്കും ബന്ധുക്കള്‍ ആരതിയെ മറ്റൊരിടത്തേക്കു മാറ്റിയിരുന്നു.
ചെന്നൈയിലേക്കു കൊണ്ടുപോയെന്നായിരുന്നു വിവരം. ഒരുമാസത്തോളം അന്വേഷിച്ചിട്ടും ആരതിയെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കോടതിയെ സമീപിച്ചു. അടുത്തമാസം കേസ് പരിഗണിക്കുമ്ബോള്‍ ആരതിയെ ഹാജരാക്കണമെന്നു കോടതി ഉത്തരവിട്ടു. അനിശ്‌ചിതത്വം തുടരുന്നതിനിടെ ക്രിസ്‌മസ് തലേന്ന് എഡ്‌വിനരികില്‍ ആരതി എത്തി.
https://www.facebook.com/Malayalivartha
























