Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഏഴ് ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു കടന്ന നാടോടി സ്ത്രീകളെ അഞ്ച് മണിക്കൂറിനുള്ളില്‍ പിടികൂടി

27 DECEMBER 2018 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

ആറ്റിങ്ങലിനടുത്ത് മോഷണം നടത്തിയശേഷം മൂന്നു ഓട്ടോറിക്ഷകള്‍ മാറിക്കയറി തിരുവനന്തപുരം ജില്ല വിട്ട സേലം സ്വദേശികളായ നാടോടി സംഘത്തെ അഞ്ചു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് പൊലീസ് ചരിത്രം സൃഷ്ടിച്ചു. ആറ്റിങ്ങല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോ ടീമാണ് കേസ് അന്വേഷിച്ചത്.

വീട്ടില്‍ താന്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ നാലു നാടോടി സ്ത്രീകള്‍ എത്തിയെന്നും ഗേറ്റ് തുറന്നെത്തിയ സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചുവെന്നും വെള്ളമെടുക്കാന്‍ വീട്ടിനുള്ളിലേക്കു പോയ സമയത്ത് മോഷണം നടന്നുവെന്നും അറിയിച്ചുകൊണ്ട് ശ്രീധരന്‍നായര്‍ എന്നൊരാള്‍ ഫോണ്‍ വിളിച്ചറിയിക്കുമ്പോള്‍ എസ്‌ഐ ഉച്ചഭക്ഷണപ്പൊതി തുറക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വിവരം കേട്ടയുടന്‍ ആഹാരം കഴിക്കുന്നത് പിന്നെയാവാം എന്നു തീരുമാനിച്ച് പൊതി മടക്കി എഴുന്നേറ്റു.

മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തോടു വീട്ടുടമസ്ഥന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.നാടോടി സംഘത്തിലെ സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. വെള്ളം കുടിച്ചു കഴിഞ്ഞ് നാടോടി സംഘം വേഗത്തില്‍ നടന്നുപോയപ്പോഴാണു ഗൃഹനാഥനു സംശയമുണ്ടായത്. അടുക്കളയിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിടുന്നതിനു പകരം പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നു. നാടോടി സംഘം വരുന്നതിനു മുന്‍പ് അകത്തുനിന്ന് അടുക്കളവാതില്‍ കുറ്റിയിട്ടശേഷമാണ് ഗൃഹനാഥന്‍ ഹാളിലേക്കു പോയത്. സംശയം തോന്നിയ ഗൃഹനാഥന്‍ അലമാര പരിശോധിച്ചു. മോഷണം നടന്നെന്നു ബോധ്യമായ ഉടനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ്‌ഐയും സംഘവും തിരച്ചില്‍ അരംഭിച്ചു.

അടുത്തുള്ള ബസ് സ്‌റ്റോപ്പുകളും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓട്ടോറിക്ഷയില്‍ സംഘം കല്ലമ്പലം ഭാഗത്തേക്കു പോയി എന്ന് ഓട്ടോ സ്റ്റാന്‍ഡില്‍നിന്നു വിവരം ലഭിച്ചു. ഷാഡോ ടീം റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ എസ്‌ഐ ഓട്ടോയെ പിന്തുടര്‍ന്നു കല്ലമ്പലത്തേക്കു പോയി. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ എസ്‌ഐ വിളിച്ചു. നാടോടികളുടെ സംഘത്തെ കല്ലമ്പലം വര്‍ക്കല റൂട്ടില്‍ ഇറക്കി ആറ്റിങ്ങലിലേക്കു മടങ്ങുകയായിരുന്നു ഡ്രൈവര്‍. വര്‍ക്കല ഭാഗത്തേക്കു തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മോഷണസംഘത്തിന്റെ ഒരു തന്ത്രമായിരുന്നു ഇതിനു കാരണം.

കല്ലമ്പലം വര്‍ക്കല റോഡില്‍ ഇറങ്ങി വര്‍ക്കല ഭാഗത്തേക്കു നടന്ന സംഘം ഡ്രൈവര്‍ പോയശേഷം കൊല്ലം ഭാഗത്തേക്കു യാത്ര തിരിച്ചു. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് ജംക്ഷനിലെ കടയുടമകളില്‍നിന്ന് ഈ വിവരം ലഭിച്ചത്. പൊലീസ് സംഘം കൊല്ലത്തേക്കു പാഞ്ഞു. ഓട്ടോ സ്റ്റാന്‍ഡില്‍നിന്നു കൊല്ലത്തേക്ക് നാടോടികളോടൊപ്പം പോയ ഡ്രൈവറുടെ നമ്പര്‍ ശേഖരിച്ച് പൊലീസ് വിളിച്ചു. കല്ലുവാതുക്കല്‍ അവരെ ഇറക്കിയെന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി സ്ഥലത്തു പരിശോധന നടത്തി. കല്ലുവാതുക്കല്‍നിന്ന് ഇടതു വശത്തേക്കുള്ള റോഡിലൂടെ പോകുന്നതു കണ്ടു എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ഓട്ടോ സ്ഥലത്തുനിന്ന് പോയശേഷം മറുവശത്തേക്കു പോയ സംഘം മൂന്നാമതൊരു ഓട്ടോ വിളിച്ചു കൊല്ലത്തെ ചിന്നക്കടയില്‍ ഇറങ്ങി. മൂന്നാമത്തെ ഓട്ടോറിക്ഷ ഡ്രൈവറില്‍നിന്നു വിവരം ലഭിച്ച പൊലീസ് കൊല്ലം ഷാഡോ പൊലീസിന്റെ സഹായം തേടി. വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമ്പോഴാണ് അഞ്ചു സ്ത്രീകളും നാല് കുട്ടികളുമടങ്ങുന്ന സംഘം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആറ്റിങ്ങലിലെ മോഷണ സംഘത്തില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളുമാണുള്ളത്. ഈ സംഘമല്ല മോഷണം നടത്തിയത് എന്ന ധാരണയിലായിരുന്നു ആദ്യം പൊലീസ്. ഷാഡോ പൊലീസ്, സംഘത്തിന്റെ ചിത്രം ആറ്റിങ്ങല്‍ എസ്‌ഐക്ക് കൈമാറി. എസ്‌ഐ ആറ്റിങ്ങലിലെ ഓട്ടോെഡ്രെവറെ ചിത്രം കാണിച്ചു. ആറ്റിങ്ങലില്‍നിന്നു കല്ലമ്പലത്തേക്കു പോകാന്‍ ഓട്ടോയില്‍ കയറിയ സംഘത്തിലെ മൂന്നുപേരെ ഓട്ടോ െ്രെഡവര്‍ തിരിച്ചറിഞ്ഞു. സംഘത്തെ കൊല്ലം സ്‌റ്റേഷനിലെത്തിച്ചു. വനിതാപൊലീസുകാര്‍ ദേഹപരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല.

സംഘത്തിലെ ചിലര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്നിരുന്നതായി ഒരു പൊലീസുകാരന് ഓര്‍മ വന്നത് അപ്പോഴാണ്. സ്ഥലത്തു പരിശോധന നടത്തിയപ്പോള്‍ ആറ്റിങ്ങലിലെ 28 പവന്‍ ഉള്‍പ്പെടെ 44 പവനും 70,000 രൂപയും ലഭിച്ചു. സേലം സ്വദേശികളായ ബാലമണി, രാധ, കൃഷ്ണമ്മ, മസാനി, ജ്യോതി എന്നിവര്‍ അറസ്റ്റിലായി. അഞ്ചു മണിക്കൂര്‍ കൊണ്ട് കേസ് തെളിഞ്ഞു. പിടിയിലായവരെ റിമാന്‍ഡ് ചെയ്തു.

ഇതു കൂടാതെ നിരവധി കേസുകള്‍ ഇവരില്‍നിന്നു തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബസ് യാത്രയ്ക്കിടെ ചെറുവള്ളിമുക്ക് സ്വദേശിയുടെ 50,000 രൂപ കവര്‍ന്നതും ഇവരാണെന്നു തെളിഞ്ഞിട്ടുണ്ട്. നാടോടിസംഘം കവര്‍ന്ന 13 പവന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷാഡോ സംഘം.

മോഷണസംഘം വരുത്തിയ ഒരു പിഴവാണ് ഈ കേസില്‍ നിര്‍ണായകമായത്. വീട്ടുടമസ്ഥന്‍ വെള്ളമെടുക്കാന്‍ അകത്തേക്കു പോയപ്പോള്‍ നാലു നാടോടി സ്ത്രീകളില്‍ ഒരാള്‍ വീടിനു പുറകുവശത്തേക്കു പോയി. മറ്റുള്ളവര്‍ മുന്‍വശത്തുതന്നെ നിന്നു. ഗൃഹനാഥന്‍ വെള്ളമെടുത്തു തിരികെ എത്തിയപ്പോള്‍ ഇവര്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു വീട്ടുടമയുടെ ശ്രദ്ധമാറ്റി. ഇതേസമയം പുറകുവശത്തെത്തിയ സ്ത്രീ അടുക്കളയിലെ ഇരുമ്പു വാതിലിന്റെ അകത്തുള്ള കുറ്റി തുറന്ന് അകത്തു കയറി. മുറിയിലെത്തി അലമാര തുറന്നു. അലമാരയ്ക്കുള്ളിലെ ചെറിയ ലോക്കറിന്റെ വാതില്‍ തുറന്നു സ്വര്‍ണം മോഷ്ടിച്ച ശേഷം പുറകുവശത്തെ വാതില്‍ വഴി പുറത്തിറങ്ങി.

വാതില്‍ പുറത്തുനിന്ന് അടച്ചു. വയോധികന്റെ ശ്രദ്ധയില്‍പ്പെടാതെ, വീടിന്റെ മുന്‍വശത്ത് സംസാരിച്ചു നില്‍ക്കുന്ന സംഘത്തോടൊപ്പം ചേര്‍ന്നു. പിന്നീടു സംഘമായി വീടിനു പുറത്തേക്കു പോയി. ഗൃഹനാഥന്‍ തിരികെ അടുക്കളയിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിടുന്നതിനു പകരം പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു.നാടോടി സംഘം വരുന്നതിനു മുന്‍പ് അകത്തുനിന്ന് അടുക്കളവാതില്‍ കുറ്റിയിട്ടശേഷമാണ് ഗൃഹനാഥന്‍ ഹാളിലേക്കു പോയത്. സംശയം തോന്നിയ ഗൃഹനാഥന്‍ അലമാര പരിശോധിച്ചപ്പോള്‍ മോഷണം നടന്നെന്നു മനസ്സിലാകുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (5 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends