Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഏഴ് ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു കടന്ന നാടോടി സ്ത്രീകളെ അഞ്ച് മണിക്കൂറിനുള്ളില്‍ പിടികൂടി

27 DECEMBER 2018 04:16 PM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങലിനടുത്ത് മോഷണം നടത്തിയശേഷം മൂന്നു ഓട്ടോറിക്ഷകള്‍ മാറിക്കയറി തിരുവനന്തപുരം ജില്ല വിട്ട സേലം സ്വദേശികളായ നാടോടി സംഘത്തെ അഞ്ചു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത് പൊലീസ് ചരിത്രം സൃഷ്ടിച്ചു. ആറ്റിങ്ങല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോ ടീമാണ് കേസ് അന്വേഷിച്ചത്.

വീട്ടില്‍ താന്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ നാലു നാടോടി സ്ത്രീകള്‍ എത്തിയെന്നും ഗേറ്റ് തുറന്നെത്തിയ സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചുവെന്നും വെള്ളമെടുക്കാന്‍ വീട്ടിനുള്ളിലേക്കു പോയ സമയത്ത് മോഷണം നടന്നുവെന്നും അറിയിച്ചുകൊണ്ട് ശ്രീധരന്‍നായര്‍ എന്നൊരാള്‍ ഫോണ്‍ വിളിച്ചറിയിക്കുമ്പോള്‍ എസ്‌ഐ ഉച്ചഭക്ഷണപ്പൊതി തുറക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വിവരം കേട്ടയുടന്‍ ആഹാരം കഴിക്കുന്നത് പിന്നെയാവാം എന്നു തീരുമാനിച്ച് പൊതി മടക്കി എഴുന്നേറ്റു.

മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തോടു വീട്ടുടമസ്ഥന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.നാടോടി സംഘത്തിലെ സ്ത്രീകളില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. വെള്ളം കുടിച്ചു കഴിഞ്ഞ് നാടോടി സംഘം വേഗത്തില്‍ നടന്നുപോയപ്പോഴാണു ഗൃഹനാഥനു സംശയമുണ്ടായത്. അടുക്കളയിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിടുന്നതിനു പകരം പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നു. നാടോടി സംഘം വരുന്നതിനു മുന്‍പ് അകത്തുനിന്ന് അടുക്കളവാതില്‍ കുറ്റിയിട്ടശേഷമാണ് ഗൃഹനാഥന്‍ ഹാളിലേക്കു പോയത്. സംശയം തോന്നിയ ഗൃഹനാഥന്‍ അലമാര പരിശോധിച്ചു. മോഷണം നടന്നെന്നു ബോധ്യമായ ഉടനെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ എസ്‌ഐയും സംഘവും തിരച്ചില്‍ അരംഭിച്ചു.

അടുത്തുള്ള ബസ് സ്‌റ്റോപ്പുകളും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓട്ടോറിക്ഷയില്‍ സംഘം കല്ലമ്പലം ഭാഗത്തേക്കു പോയി എന്ന് ഓട്ടോ സ്റ്റാന്‍ഡില്‍നിന്നു വിവരം ലഭിച്ചു. ഷാഡോ ടീം റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ എസ്‌ഐ ഓട്ടോയെ പിന്തുടര്‍ന്നു കല്ലമ്പലത്തേക്കു പോയി. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ എസ്‌ഐ വിളിച്ചു. നാടോടികളുടെ സംഘത്തെ കല്ലമ്പലം വര്‍ക്കല റൂട്ടില്‍ ഇറക്കി ആറ്റിങ്ങലിലേക്കു മടങ്ങുകയായിരുന്നു ഡ്രൈവര്‍. വര്‍ക്കല ഭാഗത്തേക്കു തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മോഷണസംഘത്തിന്റെ ഒരു തന്ത്രമായിരുന്നു ഇതിനു കാരണം.

കല്ലമ്പലം വര്‍ക്കല റോഡില്‍ ഇറങ്ങി വര്‍ക്കല ഭാഗത്തേക്കു നടന്ന സംഘം ഡ്രൈവര്‍ പോയശേഷം കൊല്ലം ഭാഗത്തേക്കു യാത്ര തിരിച്ചു. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് ജംക്ഷനിലെ കടയുടമകളില്‍നിന്ന് ഈ വിവരം ലഭിച്ചത്. പൊലീസ് സംഘം കൊല്ലത്തേക്കു പാഞ്ഞു. ഓട്ടോ സ്റ്റാന്‍ഡില്‍നിന്നു കൊല്ലത്തേക്ക് നാടോടികളോടൊപ്പം പോയ ഡ്രൈവറുടെ നമ്പര്‍ ശേഖരിച്ച് പൊലീസ് വിളിച്ചു. കല്ലുവാതുക്കല്‍ അവരെ ഇറക്കിയെന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി സ്ഥലത്തു പരിശോധന നടത്തി. കല്ലുവാതുക്കല്‍നിന്ന് ഇടതു വശത്തേക്കുള്ള റോഡിലൂടെ പോകുന്നതു കണ്ടു എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ഓട്ടോ സ്ഥലത്തുനിന്ന് പോയശേഷം മറുവശത്തേക്കു പോയ സംഘം മൂന്നാമതൊരു ഓട്ടോ വിളിച്ചു കൊല്ലത്തെ ചിന്നക്കടയില്‍ ഇറങ്ങി. മൂന്നാമത്തെ ഓട്ടോറിക്ഷ ഡ്രൈവറില്‍നിന്നു വിവരം ലഭിച്ച പൊലീസ് കൊല്ലം ഷാഡോ പൊലീസിന്റെ സഹായം തേടി. വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമ്പോഴാണ് അഞ്ചു സ്ത്രീകളും നാല് കുട്ടികളുമടങ്ങുന്ന സംഘം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആറ്റിങ്ങലിലെ മോഷണ സംഘത്തില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളുമാണുള്ളത്. ഈ സംഘമല്ല മോഷണം നടത്തിയത് എന്ന ധാരണയിലായിരുന്നു ആദ്യം പൊലീസ്. ഷാഡോ പൊലീസ്, സംഘത്തിന്റെ ചിത്രം ആറ്റിങ്ങല്‍ എസ്‌ഐക്ക് കൈമാറി. എസ്‌ഐ ആറ്റിങ്ങലിലെ ഓട്ടോെഡ്രെവറെ ചിത്രം കാണിച്ചു. ആറ്റിങ്ങലില്‍നിന്നു കല്ലമ്പലത്തേക്കു പോകാന്‍ ഓട്ടോയില്‍ കയറിയ സംഘത്തിലെ മൂന്നുപേരെ ഓട്ടോ െ്രെഡവര്‍ തിരിച്ചറിഞ്ഞു. സംഘത്തെ കൊല്ലം സ്‌റ്റേഷനിലെത്തിച്ചു. വനിതാപൊലീസുകാര്‍ ദേഹപരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല.

സംഘത്തിലെ ചിലര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്നിരുന്നതായി ഒരു പൊലീസുകാരന് ഓര്‍മ വന്നത് അപ്പോഴാണ്. സ്ഥലത്തു പരിശോധന നടത്തിയപ്പോള്‍ ആറ്റിങ്ങലിലെ 28 പവന്‍ ഉള്‍പ്പെടെ 44 പവനും 70,000 രൂപയും ലഭിച്ചു. സേലം സ്വദേശികളായ ബാലമണി, രാധ, കൃഷ്ണമ്മ, മസാനി, ജ്യോതി എന്നിവര്‍ അറസ്റ്റിലായി. അഞ്ചു മണിക്കൂര്‍ കൊണ്ട് കേസ് തെളിഞ്ഞു. പിടിയിലായവരെ റിമാന്‍ഡ് ചെയ്തു.

ഇതു കൂടാതെ നിരവധി കേസുകള്‍ ഇവരില്‍നിന്നു തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബസ് യാത്രയ്ക്കിടെ ചെറുവള്ളിമുക്ക് സ്വദേശിയുടെ 50,000 രൂപ കവര്‍ന്നതും ഇവരാണെന്നു തെളിഞ്ഞിട്ടുണ്ട്. നാടോടിസംഘം കവര്‍ന്ന 13 പവന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷാഡോ സംഘം.

മോഷണസംഘം വരുത്തിയ ഒരു പിഴവാണ് ഈ കേസില്‍ നിര്‍ണായകമായത്. വീട്ടുടമസ്ഥന്‍ വെള്ളമെടുക്കാന്‍ അകത്തേക്കു പോയപ്പോള്‍ നാലു നാടോടി സ്ത്രീകളില്‍ ഒരാള്‍ വീടിനു പുറകുവശത്തേക്കു പോയി. മറ്റുള്ളവര്‍ മുന്‍വശത്തുതന്നെ നിന്നു. ഗൃഹനാഥന്‍ വെള്ളമെടുത്തു തിരികെ എത്തിയപ്പോള്‍ ഇവര്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു വീട്ടുടമയുടെ ശ്രദ്ധമാറ്റി. ഇതേസമയം പുറകുവശത്തെത്തിയ സ്ത്രീ അടുക്കളയിലെ ഇരുമ്പു വാതിലിന്റെ അകത്തുള്ള കുറ്റി തുറന്ന് അകത്തു കയറി. മുറിയിലെത്തി അലമാര തുറന്നു. അലമാരയ്ക്കുള്ളിലെ ചെറിയ ലോക്കറിന്റെ വാതില്‍ തുറന്നു സ്വര്‍ണം മോഷ്ടിച്ച ശേഷം പുറകുവശത്തെ വാതില്‍ വഴി പുറത്തിറങ്ങി.

വാതില്‍ പുറത്തുനിന്ന് അടച്ചു. വയോധികന്റെ ശ്രദ്ധയില്‍പ്പെടാതെ, വീടിന്റെ മുന്‍വശത്ത് സംസാരിച്ചു നില്‍ക്കുന്ന സംഘത്തോടൊപ്പം ചേര്‍ന്നു. പിന്നീടു സംഘമായി വീടിനു പുറത്തേക്കു പോയി. ഗൃഹനാഥന്‍ തിരികെ അടുക്കളയിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിടുന്നതിനു പകരം പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടു.നാടോടി സംഘം വരുന്നതിനു മുന്‍പ് അകത്തുനിന്ന് അടുക്കളവാതില്‍ കുറ്റിയിട്ടശേഷമാണ് ഗൃഹനാഥന്‍ ഹാളിലേക്കു പോയത്. സംശയം തോന്നിയ ഗൃഹനാഥന്‍ അലമാര പരിശോധിച്ചപ്പോള്‍ മോഷണം നടന്നെന്നു മനസ്സിലാകുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (44 minutes ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (58 minutes ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (1 hour ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (1 hour ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (1 hour ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (1 hour ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (2 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (2 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (3 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (3 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (3 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (3 hours ago)

Malayali Vartha Recommends