ആലുവയിൽ പ്രണയം നടിച്ച് പ്രവാസിയായിരുന്ന മധ്യവയസ്‌ക്കനുമായി കിടപ്പറ പങ്കിട്ട ദൃശ്യങ്ങളുപയോഗിച്ച് വീട്ടമ്മയുടെ ബ്ലാക്‌മെയ്‌ലിംഗ്; കിടപ്പറ ദൃശ്യം തേടി പോലീസ്

അശോകപുരം സ്വദേശിയായ മധ്യവയസ്‌കനുമായി പ്രണയം നടിച്ച് കിടപ്പറ പങ്കിടുകയും പിന്നീട് അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പണത്തിനായി വിലപേശുകയും ചെയ്ത സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ റിയ എന്ന യുവതിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസില്‍ പ്രധാന പ്രതിയായ തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ പോള്‍സണെ ആലുവ ഈസ്റ്റ് പോലീസ് തന്ത്രപരമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെ യുവതി ജാര്‍ഖണ്ഡിലേക്ക് കടന്നതായിട്ടാണ് പോലീസിനു ലഭിച്ച സൂചന. വിശദമായ ചോദ്യം ചെയ്യലിനുശേഷം പൊമേറോയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സിനിമയില്‍ സജീവമായിപ്രവര്‍ത്തിക്കുന്ന പൊമേറോ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റു പ്രതികള്‍ക്കും സിനിമാ ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതൊരു വലിയ റാക്കറ്റാണെന്നു പോലീസ് പറയുന്നു. നെടുന്പാശേരിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ കൈവശമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അശോകപുരം സ്വദേശിയുമായി ഫേസ്ബുക്ക് വഴി അടുപ്പത്തിലായ റിയ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലൈംഗീകവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രവാസിയായിരുന്ന മധ്യവയസ്‌കനില്‍നിന്നും പണം തട്ടിയെടുക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 17,000 രൂപ തട്ടിയെടുത്ത റിയ രണ്ടരലക്ഷം രൂപയ്ക്കായി ഭീഷണി തുടര്‍ന്നപ്പോഴാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.
ചോദിച്ച പണം നല്‍കാമെന്ന് പരാതിക്കാരന്‍ പറഞ്ഞതനുസരിച്ച് ഇത് കൈപ്പറ്റാന്‍ എത്തുന്‌പോഴാണ് ആലുവ സീനത്ത് ജംഗ്ഷനില്‍ വച്ച് പൊമേറോ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. സംഘമെത്തിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടവരെക്കുറിച്ച് സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
പിടിയിലായ പൊമേറോയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും പരാതിക്കിടയാക്കിയ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ദൃശ്യങ്ങളെക്കുറിച്ച് ഒളിവില്‍ പോയ യുവതിക്ക് മാത്രമേ അറിയൂ എന്നാണ് പൊമേറോയുടെ മൊഴി. ദൃശ്യങ്ങള്‍ ഉണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പരാതിക്കാരനും. യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ ദൃശ്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്.
സെക്‌സ് റാക്കറ്റുകളുടെ ഭാഗമായി സമാന രീതിയില്‍ സംഘം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. ആലുവ ഡിവൈഎസ്പി എന്‍.ആര്‍.ജയരാജിന്റെ നിര്‍ദേശപ്രകാരം സിഐ വിശാല്‍, കെ.ജോണ്‍സണ്‍, എസ്‌ഐമാരായ എം.എസ്.ഫൈസല്‍, മുഹമ്മദ് ബഷീര്‍ എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha
























