മനിതി തോറ്റു മടങ്ങിയപ്പോൾ 'ജനാധിപത്യ കേരളം ശബരിമലയിലേക്ക്’ തലയുയർത്തി; രണ്ടും കൽപ്പിച്ച് യുവതീ സംഘം ജനുവരിയിൽ

സുപ്രീം കോടതിയുടെ യുവതീപ്രവേശ വിധി നടപ്പിലായതിന് പിന്നാലെ നിരവധി യുവതികളാണ് അയ്യനെ കാണാനെത്തിയത്. പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചായിരുന്നു മനിതി സംഘം ശബരിമല കയറാനെത്തിയത്. എന്നാൽ വിശ്വാസികളുടെ പ്രകടനത്തിന് മുന്നിൽ മനിതി സംഘത്തിന് ശബരിമല പ്രവേശന സാധ്യമാകാൻ കഴിയാത്ത സാഹചര്യത്തിൽ ജനുവരിയിൽ കൂടുതൽ സന്നാഹത്തോടെ അയ്യപ്പദർശനത്തിനെത്താൻ യുവതികളടങ്ങുന്ന സംഘം തയാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.
‘ജനാധിപത്യ കേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മണ്ഡല മകരവിളക്ക് തീർഥാടന കാലം അവസാനിക്കുന്നതിന് മുമ്പുതന്നെ യുവതികൾ അയ്യപ്പദർശനത്തിനൊരുങ്ങുന്നത്. പുരുഷന്മാരടങ്ങുന്ന സംഘത്തോടൊപ്പമായിരിക്കും യുവതികൾ മല കയറുക. മധുരയിൽ നിന്ന് കൊണ്ടുവന്ന മനിതി സംഘത്തെ പമ്പയിലെത്തിയതിനുശേഷം അക്രമികൾക്ക് വിട്ടുകൊടുത്ത സാഹചര്യത്തിൽ പൊലീസിെൻറ സഹായം തേടേണ്ടെന്നാണ് ഇവരുടെ തീരുമാനം. ദർശനത്തിന് പോകേണ്ട തീയതി, എത്രപേർ പങ്കെടുക്കും, ഏതെല്ലാം സംഘടനകൾ പിന്തുണക്കും എന്നിങ്ങനെയുള്ള വിവരങ്ങൾ ഡിസംബർ 29ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപിക്കാനാണ് പരിപാടി.
ആദിവാസി പുനഃസ്ഥാപന സമിതി, എറണാകുളത്തെ ആർപ്പോ ആർത്തവം, സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ, കേരള ദളിത് മഹാസഭ, ചേരമർ സാംബവർ മഹാസഭ, നാഷനൽ ദലിത് ലിബറേഷൻ ഫ്രണ്ട്, ദളിത് ഐക്യസമിതി എന്നീ സംഘടനകൾ യുവതികളുടെ നീക്കെത്ത പിന്തുണക്കുന്നുണ്ട്. എന്നാൽ ഡിസംബർ 23ന് ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ച പുരുഷന്മാരും യുവതികളും അടങ്ങുന്ന സംഘത്തിെൻറ പദ്ധതി അട്ടിമറിച്ചത് പൊലീസാണെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സംസ്ഥാനത്തിെൻറ പലയിടത്തുനിന്നും എത്തുന്ന സംഘം തൃശൂർ മുതൽ കോട്ടയം വരെയുള്ള എവിടെങ്കിലും വെച്ച് മനിതി സംഘത്തോടൊപ്പം ചേർന്ന് മല കയറാനായിരുന്നു 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പദ്ധതി.
എന്നാൽ മധുരയിൽ നിന്ന് മനിതിയുടെ വണ്ടിയിൽ കയറിയ കേരള പൊലീസാണ് പിന്നീട് കാര്യങ്ങൾ തീരുമാനിച്ചത്. ഇതോടെ പദ്ധതികൾ അട്ടിമറിക്കപ്പെട്ടു. സംഘാംഗങ്ങൾക്ക് ഫോണിൽ ബന്ധപ്പെടുന്നതിന് തടസ്സം നേരിട്ടിരുന്നു. മൂന്നരക്ക് പമ്പയിലെത്തിയ മനിതി സംഘത്തെ അപ്പോൾ തന്നെ മലകയറാൻ അനുവദിച്ചിരുന്നെങ്കിൽ സന്നിധാനത്തെത്താൻ ഇവർക്ക് കഴിയുമായിരുന്നുവെന്നും പ്രതിഷേധക്കാർക്ക് സംഘടിക്കാൻ അവസരമൊരുക്കുകയായിരുന്നു പൊലീസെന്നും കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു. മനിതി സംഘത്തോടൊപ്പം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' കൂട്ടായ്മയിലെ അംഗങ്ങളായ ബിന്ദുവും കനകദുർഗയും ഡിസംബർ 24ന് മല കയറിയത്. അതേസമയം എങ്ങനെയും യുവതികളെ മലകയറ്റാന്‍ തീവ്ര ഇടതു ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായി സൂചനയും പുറത്ത് വരുന്നുണ്ട്. ദളിത് ആദിവാസി ഗ്രൂപ്പെന്ന് സ്വയം അവകാശപ്പെടുന്ന ചിലരാണ് ജനുവരിയില്‍ മലകയറാന്‍ നീക്കം നടത്തുന്നത്. കുട്ടികളെയും കൂട്ടിയായിരിക്കും ഇവരുടെ വരവ്.
പുരുഷന്മാരും സ്ത്രീകളുടെ കൂടെയുണ്ടാകും. പ്രതിഷേധം പ്രതിരോധിക്കാന്‍ കുട്ടികളെ മുന്നില്‍ നിറുത്തിയാകും മലകയറുക എന്നാണ് വിവരം. ഇതുവരെ മലകയറാന്‍ വന്ന് പരാജയപ്പെട്ട യുവതികളെല്ലാം തങ്ങളുടെ അറിവോടെയാണ് വന്നതെന്ന് ഈ ഗ്രൂപ്പൂകള്‍ അവകാശപ്പെടുന്നുണ്ട്. പൊലീസില്‍ തന്നെ ഒരു വിഭാഗം സംഘപരിവാറിന് വേണ്ടി ചാരപ്പണി നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം. അതിനാലാണ് യുവതികളുടെ മലകയറ്റം പ്രതിരോധിക്കാന്‍ ആയിരങ്ങള്‍ അണി നിരക്കുന്നത്. കഴിഞ്ഞ ദിവസം മലകയറാന്‍ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തിരിച്ചയച്ചത് സംഘപരിവാറും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണെന്നാണ് ഇവരുടെ ആക്ഷേപം. കഴിഞ്ഞ ദിവസമാണ് മനിതി സംഘങ്ങൾ ഉൾപ്പെട്ട യുവതി സംഘം മല കയറാനായി എത്തിയത്. വളരെയധികം സംഘർഷങ്ങൾക്കൊടുവിൽ വിശ്വാസികളുടെ മുന്നിൽ അടിപതറിയാണ് യുവതീ സംഘം മല കയറാതെ മടങ്ങിയത്. ഇങ്ങനെയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാണ് കുട്ടികളെയും കൂടെക്കൂട്ടി അയ്യപ്പസന്നിധിയിലേക്ക് സ്ത്രീകൾ എത്തുന്നത്.
https://www.facebook.com/Malayalivartha























