ജെസ്‌നയെ കാണാതായി 280 നാളുകൾ പിന്നിടുമ്പോൾ നിർണായകമായി ആ ദൃശ്യങ്ങൾ; യുവാവും സ്ത്രീയും, വാഹനവും...

കോളേജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതായിട്ട് എട്ടു മാസങ്ങൾ പിന്നിടുന്നു, കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടും ജെസ്ന എവിടെയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും ജെസ്നയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. 280 നാളുകൾ പിന്നിടുമ്പോൾ മുണ്ടക്കയം കേന്ദ്രീകരിച്ച് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.
മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവുകൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്.
വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് ഇതു തിരിച്ചറിയാനുള്ള തടസം. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണെന്നും ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച ജെസ്ന തിരോധാനം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുകവല വീട്ടില്‍ ജെസ്‌നയെ കാണാതാവുന്നത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. പിന്നീട് പലയിടത്തും ജസ്‌നയെ കണ്ടെത്തിയതായി വിവരം ലഭിച്ചെങ്കിലും ഇത് ജെസ്നയാണെന്ന് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചില്ല.
പരീക്ഷയടുത്തതിനെ തുടർന്ന് കോളേജിൽ സ്റ്റഡി ലീവായിരുന്നു. ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നും ഇറങ്ങുന്നത്. ഓട്ടോയില്‍ മുക്കുട്ടുത്തറയിലും ബസില്‍ എരുമേലിയിലും എത്തിയതായി വിവരം ഉണ്ട്. ഇതിന് ശേഷം ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്നത് ദുരൂഹമാണ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കഥകളാണ് പിന്നീട് പുറത്തു വന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയതായി ആരോപണം ഉയർന്നിരുന്നു. പിന്നീട് വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരുടെ നേതൃത്വത്തിൽ രൂപികരിച്ച ആക്ഷൻ കൗൺസിലും പ്രതിഷേധം ശക്തമാക്കിയതോടെ പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ബാംഗ്ലൂർ, ഗോവ, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജെസ്നയെ കണ്ടതായി പോലീസിന് സന്ദേശം ലഭിച്ചു. അന്വേഷണ സംഘം ഇവിടെയെല്ലാം എത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
പോലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുകയായിരുന്നു. കേസ് ഫയലുകൾ കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം ഉയർന്നു. ഇതിനിടെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ജെസ്നയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡിലെ കടയിലുള്ള സിസിടിവിയില്‍ ജസ്നയുടെ ദൃശ്യം പതിഞ്ഞത് കേസില്‍ നിര്‍ണായകമായി. ജസ്നയുടെ ആണ്‍ സുഹൃത്തിനേയും ദൃശ്യങ്ങളില്‍ കണ്ടതോടെ അന്വേഷണം ആ വഴിക്ക് നീങ്ങിയിരുന്നു. കേസ് അന്തിമ ഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ വന്നെങ്കിലും അന്വേഷണം നീളുകയായിരുന്നു. മുണ്ടക്കയത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ക്രൈം ബ്രാഞ്ച് നീക്കം.
മുണ്ടക്കയം ബസ്സ്റ്റാൻഡിലൂടെ ജെസ്നയെന്ന് സംശയിക്കുന്ന പെൺകുട്ടി നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെയടക്കം കാണിച്ച് തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം മുണ്ടക്കയത്ത് എത്തിയത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി സംഘം വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടി നടന്നുപോകുന്നതിനൊപ്പം സംശയാസ്പദമായി മറ്റ് രണ്ട് പേർ ഇതുവഴി കടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു യുവാവും സ്ത്രീയുമാണിവർ. ചുവപ്പ് നിറത്തിലുള്ള ഒരു കാറും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണെന്നും ഈ കാറിന്റെ ഉടമ ആരാണെന്നുമുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് സംഘം നടത്തിയത്.
വാഹനം തിരിച്ചറിയുന്നതിനായി മുണ്ടക്കയം ടൗണിലെ ഡ്രൈവർമാരെ അന്വേഷണസംഘം ദൃശ്യങ്ങൾ കാണിച്ചെങ്കിലും ആരും തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് കാരണം. യുവാവും സ്ത്രീയും ആരാണെന്ന് വിവരം ലഭിച്ചില്ല. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാൽ അന്വേഷണത്തിൽ പുരോഗതിയുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha























