വനിതാ മതിലിന് നിര്‍ബന്ധിത പണപ്പിരിവ്; പാലക്കാട് അടക്കമുള്ള ജില്ലകളില്‍ വനിതാ മതിലിനായി ക്ഷേമപെന്‍ഷനില്‍നിന്ന് തുക പിരിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പാലക്കാട് അടക്കമുള്ള ജില്ലകളില്‍ വനിതാ മതിലിനായി ക്ഷേമപെന്‍ഷനില്‍നിന്ന് തുക പിരിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെന്‍ഷനില്‍നിന്ന് പിരിവെടുത്തില്‍ പരാതിയില്ലെന്ന് വയോധികര്‍ പറയുന്ന വീഡിയോ പുറത്തുവിട്ട സി പി എം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്നും കടകംപള്ളി കണ്ണൂരില്‍ കൂട്ടിച്ചേര്‍ത്തു.
പെന്‍ഷനില്‍നിന്ന് പിരിവ് എടുത്തതില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് വയോധികര്‍ പറയുന്ന വീഡിയോ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പാലക്കാട് സി പി എം പുറത്തുവിട്ടത്. പാലക്കാട് അടക്കമുള്ള ജില്ലകളില്‍ ക്ഷേമപെന്‍ഷനില്‍നിന്ന് വനിതാ മതിലിനായി പണം പിരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. രസീതുകള്‍ നല്‍കിയായിരുന്നു പിരിവ് നടത്തിയത്. വനിതാ മതിലിനായി ക്ഷേമപെന്‍ഷനില്‍നിന്ന് പണം പിരിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
വനിതാ മതിലിനായി ക്ഷേമ പെന്‍ഷനുകളില്‍ നിന്നും നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്ന് ഈ വിഷയം അന്വേഷിക്കാന്‍ സര്‍ക്കാര്‍ സഹകരണ വകുപ്പ് രജിസ്്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തര്തതില്‍ പണപ്പിരിവുകല്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അതേസമയം വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബി.ഡി.ജെ.എസ് നിലപാടിനെ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് വനിതാ മതിലിൽ നിന്നും മാറി നിൽക്കാനാകില്ല. ബി.ഡി.ജെ.എസ് നവോത്ഥാന മൂല്യങ്ങൾക്ക് വില നൽകുന്നത് കൊണ്ടാകാം ഈ നിലപാട് സ്വീകരിച്ചതെന്നും കടകംപള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha























