എതിർവശത്തെ സീറ്റിൽ മദ്യലഹരിയിൽ രണ്ടു പുരുഷന്മാർ തുറിച്ചുനോക്കുന്നു; പേടിയാകുന്നു...കേരള പോലീസിന്റെ മാസ് എൻട്രിയും, ട്വിസ്റ്റും...

എന്റർടൈമെന്റിന് അപ്പുറം സ്ത്രീസുരക്ഷയ്ക്കും,ക്രമാസമാധാനത്തിനും മറ്റുമായി മറ്റൊരു തലത്തിലേയ്ക്ക് വളർന്നിരിക്കുകയാണ് പൊലീസിന്റെ ഫേസ്ബുക്ക്. ഇതിന്റെ ഭാഗമായിരുന്നു കേരള പൊലീസ് ഫേസ്ബുക്ക് പേജിന്റെ സോഷ്യൽ മീഡിയയിലെ സ്വീകാര്യതയും.
ക്രിസ്‌മസ് രാത്രിയിൽ പെരുമ്പാവൂരിൽനിന്ന് ഒരു ബസ് യാത്രക്കാരിയുടെ സന്ദേശം പൊലീസിന്റെ ഫേസ്ബുക്കിലെത്തി. എതിർവശത്തെ സീറ്റിൽ മദ്യലഹരിയിൽ രണ്ടു പുരുഷന്മാർ തുറിച്ചുനോക്കുന്നെന്നും പേടിയാവുന്നെന്നുമായിരുന്നു സന്ദേശം. പൊലീസ് ആസ്ഥാനത്തു നിന്ന് വിവരം എറണാകുളം റൂറൽ എസ്.പിക്ക് കൈമാറി. പെരുമ്പാവൂർ സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ രണ്ടുപേരും കസ്റ്റഡിയിലായി.
നിരന്തരം ഫോണിൽ മെസേജ് അയച്ച് ശല്യപ്പെടുത്തുന്ന പൂവാലനെതിരെ മലപ്പുറത്തെ വിദ്യാർത്ഥിനിയുടെ പരാതിക്കാണ് ഇന്നലെ പൊലീസ് ഫേസ്ബുക്ക് പരിഹാരമുണ്ടാക്കിയത്. അയ്യപ്പജ്യോതിയിൽ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന സാമൂഹ്യമാദ്ധ്യമങ്ങളിലെ കുപ്രചാരണം കണ്ടെത്തിയതും ഇവരാണ്.
ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പി.എസ്. സന്തോഷ്, വി.എസ്. ബിമൽ, ബി.എസ്. ബിജു, കെ.ആർ. കമലാനന്ദ്, ബി.ടി. അരുൺ എന്നീ പൊലീസുകാരാണ് പൊലീസിന്റെ സോഷ്യൽമീഡിയ വിഭാഗത്തിൽ പ്രവർത്തിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് ജനങ്ങളുടെ സംശയങ്ങൾക്ക് ഫേസ്ബുക്കിലൂടെ മറുപടി നൽകുന്നു. പൊലീസ് ഫേസ്ബുക്കിലെ പ്രതികരണനിരക്ക് 98 ശതമാനമാണ്.
9.60 ലക്ഷം പേർക്കാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ ലൈക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. 9.70 ലക്ഷം പേർ പിന്തുടരുന്നുണ്ട്. നിങ്ങൾ നെഞ്ചിലേറ്റിയ ഈ പേജ് ഒരു മില്യൺ എന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും, 10.30 ലക്ഷം ജനപ്രീതിയോടെ നേപ്പാൾ നാഷണൽ പൊലീസാണ് നമുക്ക് മുന്നിലെന്നും. പുതുവത്സരത്തിൽ നേപ്പാളിനെ മറികടക്കാമെന്നാണ് പൊലീസിന്റെ പ്രതീക്ഷയെന്നും പേജിൽ കുറിക്കുന്നു.
https://www.facebook.com/Malayalivartha

























