കുഞ്ഞാപ്പക്ക് ശനിദശ; ജലീലിനെ ഇറക്കി കളം പിടിക്കാൻ സി പി എം; കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ കെടി. ജലീലിനെ രംഗത്തിറക്കാൻ സി പി എം

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറത്ത് വരുന്ന പാർലെമെന്റ് തെരഞ്ഞടുപ്പിൽ കെടി. ജലീലിനെ രംഗത്തിറക്കാൻ സി പി എം ആലോചിക്കുന്നു. ജലീലിനും ഇതിനോട് താത്പര്യമുണ്ടെന്നാണ് വിവരം.
മന്ത്രി കെ.റ്റി. ജലീലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് സിപിഎം ഗൗരവമായി ചിന്തിക്കുകയായിരുന്നു. എന്നാൽ ബന്ധുനിയമന കേസിന്റെ പേരു പറഞ്ഞ് അദ്ദേഹത്തെ ഒഴിവാക്കാൻ സി പിഎം തയ്യാറല്ല. അതേ സമയം ജലീലിനും പാർട്ടിക്കും കേടില്ലാത്ത വിധത്തിൽ ഒഴിവാക്കുകയും വേണം. അങ്ങനെയാണ് മലപ്പുറത്ത് മതിസരിപ്പിക്കാൻ ആലോചിച്ചത്. ആദ്യ ഘട്ടത്തിൽ ഇതിനോട് ജലീലിന് എതിർപ്പായിരുന്നു. അതേ സമയത്താണ് മുത്ത ലാഖ് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി വിവാദത്തിൽ കുടുങ്ങിയത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ എസ്. ഡി. പി. ഐ, പോപ്പുലർഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ രംഗത്തെത്തി കഴിഞ്ഞു. ലീഗിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പണ്ടേ എതിർപ്പു പ്രകടിപ്പിക്കുന്ന സംഘടനകളാണ് ഇവ. ഇത്തരം തീവ്ര നിലപാടുള്ള സംഘടനകൾക്കെതിരെ ലീഗ് തങ്ങളുടെ മതേതര നിലപാടുമായി രംഗത്തുണ്ട്. എന്നാൽ ഇവരുടെ സഹായമില്ലാതെ ജയിക്കാനാവില്ലെന്ന സ്ഥിതി വന്നതോടെ ലീഗും ഇവരുമായി രഹസ്യ സഖ്യത്തിൽ ഏർപ്പെട്ടു. എന്നാൽ ലീഗിന് അപകടം സംഭവിക്കുന്ന നിമിഷങ്ങളിൽ തീവ്ര നിലപാടുള്ളവർ ലീഗിനെതിരെ രംഗത്തെത്തും. ഇക്കുറിയും ഇതാണ് സംഭവിച്ചിരിക്കുന്നത്.
മലപ്പുറം ജില്ല മുഴുവൻ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ് സി പി എമ്മും ഇതര ഇസ്ലാം സംഘടനകളും. കുഞ്ഞാലിക്കുട്ടി വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. പണ്ടേ കുഞ്ഞാലി കുട്ടിയുടെ നിലപാടുകളോട് എതിർപ്പുള്ള ഇടി. മുഹമ്മദ് ബഷീറിന്റെ നിശബ്ദ പിന്തുണയും ഇവർക്കുണ്ട്. ഇടി.മുത്തലാഖ് ബില്ലിനെതീരെ പാർലെമെന്റിൽ സംസാരിച്ച വ്യക്തിയാണ്. ഹൈദരാബാദിൽ നിന്നുള്ള മുസ്ലീം എം. പി. തന്റെ മകളുടെ വിവാഹദിവസമായിരുന്നിട്ട് കൂടി മുതലാഖ് ബില്ലിനെതിരെ സംസാരിക്കാൻ പാർലെമെന്റിലെത്തി. ഇതാണ് സാഹചര്യമെന്നിരിക്കെ സുഹ്യത്തായ ബിസിനസുകാരന്റെ കല്യാണത്തിൽ പങ്കെടുക്കാൻ മുതലാഖ് വേണ്ടെന്ന് വച്ചതിലാണ് ലീഗിന്റെ അണികൾക്ക് സങ്കടം. ജനിച്ച സമുദായത്തോട് നീതി പുലർത്താത്ത ഒരു എം പി തങ്ങൾക്ക് എന്തിനാണെന്നാണ് മലപ്പുറത്തുകാർ സ്വയം ചോദിക്കുന്നത്. ഇത്തരത്തിൽ അഗ്നിയിൽ നെയ് പകരാൻ ഇസ്ലാം സംഘടനകളൊക്കെ രംഗത്തുണ്ട്.
കുഞ്ഞാലിക്കുട്ടി പാർലെമെന്റിൽ ഹാജരായ ദിവസങ്ങൾ മറ്റ് എം പി മാരെ അപേക്ഷിച്ച് തീരെ കുറവാണെന്ന ആരോപണവും ഇതിനിടയിലുണ്ടായി. അദ്ദേഹത്തിന്റെ മുൻഗാമി ബനാത്ത് വാല 100 ശതമാനം ഹാജർ നേടിയ സ്ഥാനത്താണ് കുഞ്ഞാലിക്കുട്ടി 50 ശതമാനം ഹാജർ പോലും നേടാത്തത്. പകുതിയിൽ താഴെ മാത്രം ദിവസം പാർലമെന്റിൽ ഹാജരാകാനാണോ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞടുത്ത് അയച്ചത് എന്നാണ് മലപ്പുറത്തുകാർ ചോദിക്കുന്നത് .നടന്ന നാല് പാർലെമെന്റ് സെഷനിലും ഇതാണ് സ്ഥിതിയത്രേ.ഒരു സെഷനിൽ മാത്രമാണ് 50 ശതമാനത്തിൽ കൂടുതൽ ഹാജർ കുഞ്ഞാലിക്കുട്ടിക്കുള്ളത്.
ജലീലിന് മലപ്പുറത്ത് യാതൊരു നെഗറ്റീവ് ഇമേജും ഇല്ല. ഡെപ്യൂട്ടേഷൻ നിയമനത്തെ കുറിച്ചുള്ള കോലാഹലങ്ങളൊക്കെ അവസാനിച്ചു കഴിഞ്ഞു. അത്തരം വിവാദങ്ങൾ ജലീലിനെ ബാധിക്കാത്തതിന് കാരണം ആരോപണം വന്നത് ലീഗിന്റെ ഭാഗത്ത് നിന്നായതു കൊണ്ടാണ്. മാത്രവുമല്ല ഒരു ഡെപ്യൂട്ടേഷൻ നിയമനത്തിന്റെ പേരിൽ ജലീലിനെ കുഴിയിലാക്കാൻ ഇതിലും വലിയ അഴിമതികൾ കണ്ടുമടുത്ത മലപുറത്തുകാർ തയ്യാറല്ല. ജലീലിനെ പിടിച്ചത് കുഞ്ഞാലിക്കുട്ടിയാണന്നെ കാര്യം മലപ്പുറത്ത് മുഴുവൻ പാട്ടാണ്. എസ്. ഡി പി ഐ, പോപുലർ ഫ്രണ്ട് കക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ തനിക്ക് മലപ്പുറത്ത് നിഷ്പ്രയാസം ജയിക്കാമെന്നാണ് ജലീലിന്റെ കണക്കുകൂട്ടൽ. കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടാൽ അത് ലീഗിന് വലിയ അടിയായി തീരും.
https://www.facebook.com/Malayalivartha


























