ശബരിമലയിൽ യുവതികൾ വരരുതെന്ന് പറഞ്ഞിട്ടില്ല ; മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയിൽ എടുത്താൽ മതി ;എ പത്മകുമാർ

ശബരിമലയിൽ ദര്‍ശനത്തിനായി മകര വിളക്ക് കാലത്ത് യുവതികൾ വരരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തിക്കും തിരക്കും കൂടി നിന്ന രണ്ടു ദിവസം യുവതികള്‍ വരരുതെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടത്. തന്റെ വാക്കുകളെ ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണ്. മുഖ്യമന്ത്രി തന്നെ വിമർശിച്ചതായി കരുതുന്നില്ല. മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയിൽ എടുത്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നേരത്തേ, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനു താല്പര്യമില്ലെന്ന ദേവസ്വംമന്ത്രിയുടെയും പത്മകുമാറിന്റെയും പ്രസ്താവനതള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി പത്മകുമാര്‍ മുഖ്യമന്ത്രിയെ കണ്ടത്.
ശബരിമലയിലേക്ക് വരരുത് എന്നു പറയാൻ ഒരു മന്ത്രിക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മണ്ഡലക്കാലം അവസാനിക്കുന്നത് വരെ സ്ത്രീകൾ വരാതിരിക്കുന്നത് നല്ലതാണ് എന്ന ദേവസ്വം ബോർഡ് മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കുക തന്നെ ചെയ്യും. ശബരിമലയിൽ പോകണോ വേണ്ടയോ എന്നത് സ്ത്രീകൾ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീകളെ ശബരിമലയിൽ എത്തിക്കുക എന്നത് സർക്കാരിന്‍റെ അജണ്ടയല്ല.
എന്നാൽ സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കേണ്ട ചുമതല സർക്കാരിനുണ്ട്. അത് ഇതുവരെ ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും. പ്രശ്നങ്ങളുണ്ട് എന്നത് യാഥാർത്ഥ്യമാണ്, എന്നാൽ അതിൽ വേവലാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























