പരാതിയിലും കടുത്ത പ്രതിഷേധനത്തിനുമൊടുവിൽ ഫലം കണ്ടു; അംഗനവാടി പുറമ്പോക്ക് കയ്യേറ്റം പൊളിച്ചു നീക്കി

ആലപ്പുഴ നഗര സഭയിൽ കിടങ്ങാം പറമ്പ് വാർഡിൽ സഹൃദയ ആശുപത്രിയ്ക്ക് എതിർവശം അംഗനവാടിയ്ക്ക് അനുവദിച്ച പുറമ്പോക്ക് സ്വകാര്യവ്യക്തി കയ്യേറി കെട്ടി അടച്ചതിനെതിരെ നൽകിയ പരാതിയിലും പ്രതിക്ഷേധത്തിനും ഫലം കണ്ടു.
നഗരസഭ അധികാരികളുടെയും സി.പി.എം കൗൺസിലറുടെയും ഒത്താശയോടെയാണ് സ്വകാര്യവ്യക്തി സ്ഥലം കയ്യേറി കെട്ടി അടച്ചത്. 50 ലക്ഷം രൂപയോളം വില വരുന്ന 8 സെന്റോളം ഭൂമിയാണ് ഇത്. കുട്ടികൾക്കായി നിർമ്മിയ്ക്കുന്ന അംഗനവാടി പ്രദേശവാസികൾക്ക് ഏറെ ഗുണകരമായിരുന്നു. ഇതിനാണ് ചിലർ തുരങ്കം വെയ്ക്കുവാൻ ശ്രമിച്ചത്. സമീപത്തെ റെസിഡൻസ് അസോസിയേഷനും ഈ കയ്യേറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു.
കയ്യേറ്റത്തിനെതിരെ ശക്തമായ പരിപാടികൾ ബി.ജെ.പി. നടത്തുവാൻ തീരുമാനിച്ചിരുന്നു. ഇതാണ് ഉടൻ നടപടി എടുക്കുവാൻ നഗരസഭയെ പ്രേരിപ്പിച്ചത്. ഇന്നു രാവിലെ നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ ഉദ്ധ്യോഗസ്ഥരെത്തി കെട്ടിയടച്ചത് പൊളിച്ചുമാറ്റുകയായിരുന്നു.
നഗരത്തിൽ പലയിടത്തും ഇതുപോലെ സർക്കാർ ഭൂമി പലരും കൈവശപ്പെടുത്തിയതായി ആക്ഷേപമുണ്ട്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha


























