വർഗീയ മതിൽ കേരളത്തിന്റെ വിനാശം... നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിക്കാൻ എന്ന പേരിൽ ഏതാനും ഹിന്ദു സംഘടനകളെ മാത്രം മതിൽ കെട്ടുന്നത് ?

നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ എന്ന പേരിൽ ഏതാനും ഹിന്ദു സംഘടനകളെ മാത്രം ഉപയോഗിച്ച് നടത്തുന്ന വനിതാ മതിൽ എന്ന വർഗ്ഗീയ മതിൽ കേരളത്തിന്റെ വിനാശമാണ് വിതക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഭാഗീയതയും വെറുപ്പും വിദ്വേഷവുമാണ് മതിലിന്റെ സന്ദേശം. കേരളത്തിലാദ്യമായാണ് ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഒരു പരിപാടി ഉണ്ടാകുന്നത്. ഈ മതിൽ സ്ത്രീവിമോചനത്തിനുള്ളതല്ല, മറിച്ച് വിഭാഗീയതയക്കുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. ലോകത്തുടനീളം മതിലുകൾ പൊളിക്കാൻ നീങ്ങുമ്പോൾ ഇവിടെ മതിൽ നിർമ്മിക്കാൻ ശ്രമിക്കുന്നു.
ആയതിനാൽ സർക്കാരിന്റെ മാനസികാവസ്ഥ എല്ലാവര്ക്കും മനസിലാകും . ഇവിടെ ശരിക്കും ജനങ്ങളെ സര്‍ക്കാര്‍ ഒന്നിപ്പിക്കുകയാണ് ചെയ്യേണ്ടത്, എന്നാല്‍ മറിച്ചാണ് ഇവിടെ സംഭവിക്കുന്നത് . സർക്കാർ കേരള
സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. പ്രത്യേകിച്ച് കേരളം പ്രളയം കണ്ട സാഹചര്യത്തിൽ എല്ലാവരെയും
ഒന്നിപ്പിക്കുകയാണ് ചെയ്യേണ്ടത് . അത് ഇവിടെ ഉണ്ടാകുന്നില്ല . സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതിനെ നിയമപരമായി നേരിടുവെന്നും ചെന്നിത്തല വ്യക്തമാക്കി.
കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ മതില്‍ നിര്‍മിക്കാന്‍ പത്ത് പതിനഞ്ചു ലക്ഷം പേര്‍ മതി. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും സര്‍ക്കാരും വിചാരിച്ചാല്‍ അതുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഭീഷണിപ്പെടുത്തി ആളുകളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കുന്നു. പാര്‍ട്ടി പരിപാടി വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കുന്നു. ഇത് ധാര്‍മികമായി ശരിയായ നടപടിയില്ല.
മുഖ്യമന്ത്രി ശബരിമല വിഷയത്തിലാണെന്നു പറയുമ്പോഴും മറ്റ് സംഘാടകര്‍ അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല . ശനിയാഴ്ച അധ്യാപകരോട് അധികം ക്ലാസെടുക്കാന്‍ പറയുന്ന സര്‍ക്കാരാണ് ഇപ്പോള്‍ അവധി നല്‍കാനും പറയുന്നത്. ഭൂരിപക്ഷം ആളുകളും വനിതാമതിലിന് എതിരാണെന്ന് ബോധ്യപ്പെടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നേരത്തെ വനിതാ മതിൽ കനത്ത മുറിവേല്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
മതിൽ നിർമ്മാണവും വർഗ്ഗസമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു . ആർ.എസ്.എസും ബി.ജെ.പിയും മുതലെടുപ്പ് നടത്തുമെന്നതിനാൽ ഹൈന്ദവ സംഘടനകളെ മാത്രമേ താൻ മതിൽ നിർമ്മാണത്തിനുള്ള യോഗത്തിലേക്ക് വിളിച്ചുള്ളൂ എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തുറന്നു പറഞ്ഞതാണ്.
അങ്ങനെ സാമുദായികമായി ജനങ്ങളെ വേർതിരിച്ചു നടത്തുന്നതാണോ പിണറായിയുടെ വർഗ്ഗ സമരം?ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ ശബരിമലയുമായി ഇതിന് ബന്ധമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും മതിൽ നിർമ്മാണത്തിന്റെ സംഘാടക സമിതിക്കാരും പറഞ്ഞു നടന്നതോ?
ഭരണം കൈയിലുണ്ടെന്ന് കരുതി പൊതു സംവിധാനവും പൊതു പണവും ഇങ്ങനെ ധൂർത്തടിക്കുന്നത് ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. ഇതിന് പിണറായി സർക്കാർ കണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha



























