ശബരിമലയിൽ യുവതികൾ ദർശനം നടത്തി ആചാരം ലംഘിച്ചു ; മുഖംമറച്ച് അയ്യപ്പവേഷത്തിൽ ഇന്ന് പുലര്‍ച്ചയോടെ ബിന്ദുവും കനക ദുർഗയും ദർശനം നടത്തുകയായിരുന്നു: ദർശനം നടത്തിയത് മഫ്ത്തി പോലീസിന്റെ സുരക്ഷയിൽ- ദൃശ്യങ്ങൾ പുറത്ത് വിട്ടത് യുവതികൾതന്നെ

ശബരിമല ദർശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുർഗ്ഗയും ബിന്ദുവും . നേരത്തെയും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ഇവർ ദർശനം നടത്തിയത്. ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ യുവതികൾ തന്നെ പുറത്ത് വിട്ടിരിക്കുന്നു. പൊലീസ് അധികൃതർ എന്നാൽ ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പൊലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നാണ് ബിന്ദുവും കനകദുർഗയും അവകാശവാദം ഉന്നയിക്കുന്നത്. ഒരു മണിയോടെയാണ് ഇവർ പമ്പയിൽ എത്തിയത് എന്നും അതിന് ശേഷം പുലർച്ചെ സന്നിധാനത്തേക്ക് എത്തുകയായിരുന്നു.
ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാൽ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേർന്ന് തടഞ്ഞു. തുടർന്ന് പോലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നും ശബരിമല സന്ദര്‍ശനത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവർ നിരാഹാര സമരം നടത്തിയിരുന്നു.
കോട്ടയം എസ്പിയുമായി ബിന്ദു നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിൽ ഇവർ സമരം അവസാനിപ്പിക്കുകയായിരുന്നു. സന്നിധാനത്ത് എത്തിക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറിയത്. പോലീസ് ഇവരെ തിരികെ എത്തിച്ച ശേഷവും തങ്ങള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വീണ്ടും അവസരമൊരുക്കണമെന്ന് യുവതികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലം അത് സാധിക്കില്ലെന്ന് പോലീസ് അന്ന് വ്യക്തമാക്കിരുന്നു.
തുടർന്ന് മണ്ഡലകാലത്തിനു ശേഷം ഇവര്‍ക്ക് ദര്‍ശനം നടത്താന്‍ അവസരമൊരുക്കാമെന്ന് പോലീസ് പറഞ്ഞതനുസരിച്ച് ഉടന്‍ ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ നിന്ന് യുവതികള്‍ പിന്‍മാക്കുകയായിരുന്നു. ശബരിമലയില്‍ നിന്ന് തിരികെ കൊണ്ടുവന്ന ശേഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ് ചെയ്ത യുവതികള്‍ക്ക് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്നും തങ്ങളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതികളുടെ സമരം.
തങ്ങളുടെ ഫോണ്‍ പൊലീസ് പിടിച്ചു വെച്ചതായും ആരോപിച്ച യുവതികള്‍ തങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ നിന്ന് ഇവരെ നിര്‍ബന്ധിച്ച് പിന്‍തിരിപ്പിക്കുകയായിരുന്നെന്നും ശബരിമലയിലേക്ക് വീണ്ടും പോകണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് 3.45ഓടെയാണ് ഇവർ ദർശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു.
https://www.facebook.com/Malayalivartha

























