Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കനകയെ ഒളിപ്പിച്ച് പാര്‍പ്പിച്ചത് ഇതിനോ? വനിതാമതില്‍ കഴിഞ്ഞതോടെ പോലീസ് രഹസ്യ അജണ്ട നടപ്പിലാക്കി; ഭര്‍ത്താവിനെപ്പറ്റിച്ച് തിരുവനന്തപുരത്ത് പോയ കനകദുര്‍ഗ ശബരിമലയില്‍ പോയ് മടങ്ങിയതിന് ശേഷം കാണാനില്ല; വനിതാ മതിലിന് ശേഷം മലകയറി കനകദുര്‍ഗയും ബിന്ദുവും 

02 JANUARY 2019 10:25 AM IST
മലയാളി വാര്‍ത്ത

വനിതാ മതില്‍ സേഫാക്കിയതിന് പിന്നാലെ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍. നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട കനകദുര്‍ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്‍ത്ഥിച്ചു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. പോലീസോ ദേവസ്വം ബോര്‍ഡോ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .

അതേസമയം ശബരിമലയില്‍ കയറാന്‍ പോയ കനകദുര്‍ഗയെ ചുറ്റിപ്പറ്റി ദുരൂഹത അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് മീറ്റിങ്ങുണ്ടെന്ന് പറഞ്ഞു 21 ന് വൈകിട്ട് ഭര്‍ത്താവിനെ പറ്റിച്ച് വീട്ടില്‍ നിന്നിറങ്ങിയ സപ്ലൈകോ ജീവനക്കാരിയായ കനകദുര്‍ഗ മിസിംഗിലായിന്നു. അതേസമയം തന്നെ കാണാതായെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടതിനു പിന്നാലെ, പോലീസ് സംരക്ഷണത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ തങ്ങുന്നതായി ശബരിമലയ്ക്കു പോയ അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും ഇവരുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇന്നലെ പത്രസമ്മേളനം നടത്തിയതിനെത്തുടര്‍ന്നാണു സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മാറിത്താമസിക്കുന്നതായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ യുവതി വെളിപ്പെടുത്തിയത്. അതേസമയം കനക ദുര്‍ഗ വനിതാ മതിലിന് മുമ്ബ് ശബരിമല കയറുമെന്നായിരുന്നു സൂചന. എന്നാല്‍ ഇത് സര്‍ക്കാരിന് തലവേദനയാണ്. വനിതാമതിലിന്റെ ജനപ്രീതിയ്ക്ക് ഇത് തടസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. അത് വനിതാമതിലിനെ പൊളിക്കുമെന്ന് കണ്ടാണ് തീരുമാനം നീട്ടി വച്ചത്. വനിതാ മതിലിന് മുമ്ബ് വിവാദത്തില്‍ ചാടേണ്ടെന്നാണ് ദേവസ്വം വകുപ്പിന്റേയും തീരുമാനം. എന്നാല്‍ നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന ജനുവരി 1ന് വനിതാമതില്‍ ഉയര്‍ന്നതിന് ശേഷം ശബരിമലയില്‍ യുവതിയെ കയറ്റി. എല്ലാം പോലീസിന്റെ രഹസ്യ അജണ്ടയാണ്. പോലീസ് ഇവരെ രഹസ്യമായി പാര്‍പ്പിച്ച് ശബരിമലയിലെത്തിച്ചുവെന്നാണ് കരുതുന്നത്. 

അതിനിടെ കനകദുര്‍ഗയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കൃഷ്ണനുണ്ണി പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ാന്‍യ ഒരുങ്ങുകയാണെന്നും ബന്ധുക്കള്‍ നേരത്തെ പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു ഒപ്പം മലചവിട്ടാനെത്തിയ കോഴിക്കോട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ കനകദുര്‍ഗ ലൈവിലെത്തിയത്. 

24ന് രാവിലെയാണ് ഇരുവരും ശബരിമലകയറാന്‍ ശ്രമിച്ചത്. മലയിറങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞ് കോട്ടയം ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടെങ്കിലും ആശുപത്രിയിലേക്കു പോകാന്‍ അനുമതി ലഭിച്ചില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു. 

സഹോദരിയെ പോലീസ് കാവലില്‍ അരീക്കോട്ടെ വീട്ടിലെത്തിക്കാമെന്ന് ഉറപ്പു കിട്ടിയിരുന്നു. ആശുപത്രിയില്‍നിന്നു വിട്ടയച്ച കനകദുര്‍ഗയെക്കുറിച്ച് പിന്നീടു വിവരം ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച എസ്.പിയെ ഫോണില്‍ വിളിച്ചപ്പോള്‍ കണ്ണൂരിലോ മറ്റോ ഉണ്ടെന്നും കണ്ണൂര്‍ എസ്.പിയെ ബന്ധപ്പെടാനുമായിരുന്നു മറുപടിയെന്ന് സഹോദരി രാജലക്ഷ്മി പറഞ്ഞു. 

കഴിഞ്ഞ മണ്ഡലമാസത്തിന് തൊട്ട് മുമ്ബാണ് ബിന്ദുവും കനകദുര്‍ഗയും മലകയറാനെത്തിയത്. ശബരിമലയില്‍ കയറുമെന് വാശിയില്‍ നിന്ന യവതികള്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങിയത്. യുവതികളുടെ വിസമ്മതം വകവെക്കാതെയാണ് യുവതികളെ പൊലീസ് തിരിച്ചിറക്കിയത്. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. കനക ദുര്‍ഗയ്ക്ക് ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്‌ബോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്. ഒന്നര മണിക്കൂര്‍ യുവതികളുമായി പൊലീസ് തുടര്‍ന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. 

മരക്കൂട്ടം പിന്നിട്ടപ്പോള്‍ യുവതികളെ തടയാന്‍ വന്‍ സംഘം തടിച്ചുകൂടിയിരുന്നു. മുന്നോട്ടുപോകുന്നത് അപകടമാണെന്ന് പൊലീസ് താക്കീത് നല്‍കി. തിരിച്ചിറക്കുമ്‌ബോഴും പ്രതിഷേധം അണയാതെ തുടര്‍ന്നു. യുവതികളെ തിരിച്ചിറക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കുനേരെ കയ്യേറ്റം ഉണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉപകരണങ്ങള്‍ക്ക് കേടുപറ്റി. 

അതിനിടെ, ബോധരഹിതയായ കനകദുര്‍ഗയെ പൊലീസുകാര്‍ എടുത്താണു അപ്പാച്ചിമേട്ടിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ പ്രഥമശുശ്രൂഷയ്ക്കുശേഷം ഇവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്ബയിലെത്തിച്ചു. തിരികെ പോകില്ലെന്നും തന്നെ നിര്‍ബന്ധിച്ചു താഴെയിറക്കുകയായിരുന്നുവെന്നും ബിന്ദു ആരോപിച്ചു. ഇക്കാര്യം ആരോപിച്ച് ഇവര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് ബലപ്രയോഗിച്ചാണു ഇവരെ പമ്ബയിലെ ആശുപത്രിയില്‍ എത്തിച്ചത്. 

തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദര്‍ശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. 

യുവതികളെ പിന്തിരിപ്പിക്കേണ്ടി വരുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാറും പറഞ്ഞു. അതിനിടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ച് തന്ത്രപൂര്‍വം നാട്ടില്‍ കയറ്റി വിട്ടിരുന്നു. തിരികെ ശബരിമലയിലെത്തിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു. ആ ഉറപ്പ് പോലീസ് പാലിക്കുമോ എന്നാണ് അറിയേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (5 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (6 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (6 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (9 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (9 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (10 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (10 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (10 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (10 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends