മരക്കൂട്ടത്ത് വച്ച് യാത്ര അവസാനിപ്പിച്ചത് വെറുതെയായില്ല... ഇന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തി ബിന്ദുവും കനകദുര്‍ഗയും; തന്ത്രിയുടെ തന്ത്രവും പൊളിഞ്ഞതോടെ ആചാര ലംഘനത്തിൽ ഞെട്ടി അയ്യപ്പ ഭക്തർ

ദിവസങ്ങൾക്ക് മുൻപ് മലകയറാനായി മനീതികൾക്ക് പിന്നാലെയെത്തിയ കനക ദുർഗ്ഗയും ബിന്ദുവും ഉണ്ടാക്കിയ പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗയും കഴിഞ്ഞ ഡിസംബര്‍ 24 നാണ് ഇതിനുമുമ്പ് ഇരുവരും ദര്‍ശനത്തിനെത്തിയത്. നൂറുക്കണക്കിന് പേരാണ് അന്ന് യുവതികള്‍ക്ക് ചുറ്റുമുണ്ടായിരുന്നത്. ഇതോടൊപ്പം മലയിറങ്ങുന്നവരും ഒപ്പം കൂടി. റോഡിന് ഇരുവശത്തുമുള്ള കാട്ടിലും ഭക്തര്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അന്ന് അയ്യപ്പ കര്‍മ്മസമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും സന്നിധാനത്തിന് മുക്കാല്‍ കിലോമീറ്റര്‍ മുമ്പ് വച്ച് തിരിച്ചിറങ്ങേണ്ടി വന്നു. ഭക്തരുടെ പ്രതിഷേധം കൂടിയപ്പോൾ ബിന്ദുവും കനക ദുര്ഗ്ഗയും അന്ന് മരക്കൂട്ടത്ത് വച്ച് യാത്ര അവസാനിപ്പിച്ചത് വെറുതെയായില്ല. വിളംബരം കൊട്ടി അറിയിക്കാതെ വളരെ രഹസ്യമായി അയ്യനെ കണ്ട് തൊഴുത് മടങ്ങിയ ശേഷം അവർ അറിയിച്ചതോടെ ആചാര ലംഘനത്തിൽ ഞെട്ടിയിരിക്കുകയാണ് ഭക്തർ.
എന്നാൽ ആചാരലംഘനം നടന്നാല്‍ നട അടയ്ക്കണമെന്ന തന്ത്രിയുടെ വാക്കുകൾപോലും ഫലം കാണാതെപോയി. ഇവര്‍ മഫ്ടി പോലീസിന്‍റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ മടതുറക്കുന്നത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിതീകരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് ഇതേ കുറിച്ച് അറിഞ്ഞതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്.
https://www.facebook.com/Malayalivartha

























