ശബരിമലയിൽ യുവതികൾ ദർശനം നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വെളിപ്പെടുത്തലിൽ ഞെട്ടി കേരളം

ശബരിമലയില്‍ യുവതികള്‍ കയറിയ വിവരം സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതികള്‍ കയറി എന്നത് വസ്തുതയാണ്. കയറുന്ന ആളുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്.അതുണ്ടായിട്ടുണ്ട്- പിണറായി വ്യക്തമാക്കി.
ഇന്ന് പുലർച്ചെ ദർശനം നടത്തിയെന്നു ബിന്ദുവും കനകദുർഗയും അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തവണ വന്നപ്പോൾ സ്ത്രീകൾക്ക് ഒരുപാട് തടസ്സങ്ങളുണ്ടായി. ഇപ്പോഴവർക്ക് തടസ്സങ്ങളൊന്നുമുണ്ടായിട്ടില്ല. അവർ കയറിയെന്നത് വസ്തുതയാണ്. കഴിഞ്ഞ ദിവസം ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു. അതേസമയം, ഇരുവരും ദർശനം നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. കയറിയോ ഇല്ലയോയെന്നു സ്ഥിരീകരിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.
ഇന്നലെ സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പൊലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്.
അതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പോലും ഒരു സൂചനയും നല്‍കാതെ യുവതികളെ സന്നിധാനത്ത് എത്തിച്ചതില്‍ അമര്‍ഷം ശക്തമാണ്. യുവതി പ്രവേശനമുണ്ടായ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എ പത്മകുമാര്‍ രാജിവയ്ക്കുമെന്നാണ് സൂചന. ഇക്കാര്യം അടുത്ത സഹപ്രവര്‍ത്തകരെ പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രശ്‌നം കൈവിട്ടു പോകാതിരിക്കാന്‍ പത്മകുമാറിനെ അനുനയിപ്പിക്കാനാണ് നീക്കം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്.
സ്ത്രീകള്‍ കയറിയെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. സ്ത്രീകള്‍ കയറിയെന്നത് വസ്തുതയാണെന്നും പിണറായി പറഞ്ഞു. തടസ്സമില്ലാതായ സാഹചര്യത്തില്‍ അവര്‍ കയറിയെന്ന് മുഖ്യമന്ത്രി പറയുന്നു. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഇപ്പോള്‍ ശബരിമലയിലെത്തിയത്. ഇവരെ ആക്ടിവിസ്റ്റുകളെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരത്തെ വിളിച്ചത്. ഈ സാഹചര്യത്തിലാണ് എല്ലാം തീവ രഹസ്യമായി നടത്തിയത്. പൊലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഇതാണ് മുഖ്യമന്ത്രി സ്ഥിരീകരിച്ചത്.
അതേ സമയം തന്നെ ശബരിമലയില്‍ ആചാര ലംഘനമുണ്ടായതിന്റെ പേരില്‍ ശുദ്ധിക്രിയ നടത്തും. ഇതിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി ശബരിമല നട അടച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























