മലയിറങ്ങിയ ബിന്ദുവും കനകദുര്‍ഗയും സി പി എം പാർട്ടി ഗ്രാമത്തിൽ സുരക്ഷിതരെന്ന് റിപ്പോർട്ട് . കണ്ണൂരിലെ പോലീസിന്റെയും പാർട്ടിയുടെയും സഹായത്തോടെ ഇവരെ പ്രത്യേക ഒളിത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നു അറിയുന്നു

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ സി പി എം പാർട്ടി ഗ്രാമത്തിൽ സുരക്ഷിതരെന്ന് റിപ്പോർട്ട് . കണ്ണൂരിലെ പോലീസിന്റെയും പാർട്ടിയുടെയും സഹായത്തോടെ ഇവരെ പ്രത്യേക ഒളിത്താവളത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നു അറിയുന്നു. എത്ര ദിവസം ഇവരെ ഒളിത്താവളത്തിയതിൽ താമസിപ്പിക്കുമെന്നു ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ പറ്റില്ല. ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണ് പുറത്തുള്ളത്
പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവും ബന്ധുക്കളും പറയുന്നു.
മലയിറങ്ങിയ ബിന്ദുവും കനകദുര്‍ഗയും അങ്കമാലിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് അവിടെ നിന്ന് ഇറങ്ങിയ ഇരുവരും വീണ്ടും പോലീസ് സംരക്ഷണം തേടി. കഴിഞ്ഞ രാത്രിയില്‍ യാത്ര തുടര്‍ന്ന ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റിയിരിക്കുകയാണ്. സമീപ ദിവസങ്ങളിലൊന്നും വീടുകളിലേക്ക് മടങ്ങാനാവില്ല. പ്രതിഷേധക്കാര്‍ വീടുകള്‍ ഉന്നം വച്ചിരിക്കുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്.
'കോടതി വിധിയുമായി ബന്ധപ്പെട്ട് തുല്യതയും സാമൂഹ്യനീതിക്കും വേണ്ടിയാണ് റിസ്ക് എടുത്തത്. ഇപ്പോഴത്തെ വയലന്‍റായ സിറ്റ്വേഷനില്‍ വീണ്ടും റിസ്ക് എടുക്കേണ്ടല്ലോ. ഒന്നു രണ്ട് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് വരാമെന്നാണ് കരുതുന്നത്. മറുവശത്ത് ഒരു എത്തിക്സും ഇല്ലാത്ത ആളുകളാണല്ലോ ഉള്ളത്'- ബിന്ദുവിന്‍റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സന്നിധാനത്തേക്കുള്ള യാത്രയില്‍ ഭര്‍ത്താവ് ഹരിഹരനും ബിന്ദുവിനൊപ്പം ഒപ്പമുണ്ടായിരുന്നു. കൊയിലാണ്ടിയിലേക്ക് ഇന്നലെ മടങ്ങാന്‍ നിശ്ചയിച്ച ഹരിഹരന്‍ പ്രതിഷേധം കണക്കിലെടുത്ത് പിന്‍വാങ്ങി. മകളെ ബന്ധുക്കളെ ഏല്‍പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലെ വീട് പോലീസ് കാവലിലാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ കനകദുര്‍ഗയുടെ വീട്ടില്‍ നിന്ന് ഭർത്താവ് കൃഷ്ണനുണ്ണിയും മക്കളും മാറി നില്‍ക്കുകയാണ്. ഇവരുടെ വീടും പോലീസ് സംരക്ഷണയിലാണ്.
കോട്ടയം എസ പി ഹരിശങ്കർ യുവതികളുടെ സുരക്ഷാ ഏറ്റെടുത്തിട്ടുണ്ട്. മുഖ്യമന്തിക്കും ലോക്‌നാഥ് ബെഹ്‌റക്കും വിവരങ്ങൾ കൃത്യമായി കൈമാറുന്നുമുണ്ട് . പാർട്ടി ഗ്രാമമായതിനാൽ പുറ ത്തിനിന്നുള്ള ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പിലാണ് പോലീസ് .
കനക ദുര്‍ഗ്ഗ ശബരിമലദര്‍ശനം നടത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സഹോദരന്‍ ഭരത്ഭൂഷണ്‍മാധ്യമങ്ങളോട് പറഞ്ഞിരുന്നു. . ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണെന്നും സഹോദരന്‍ ആരോപിച്ചു. ഡിസംബര്‍ 24ന് കനകദുര്‍ഗ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുര്‍ഗ. ആനമങ്ങാട് മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയാണ്
https://www.facebook.com/Malayalivartha



























