സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധി പ്രകാരം ആര്‍ത്തവസമയത്ത് യുവതികള്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് തടസമല്ല, അതിനാല്‍ പൊലീസ് അത്തരത്തിലുളള മെഡിക്കല്‍ രേഖകളോ, വയസ് പരിശോധിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളോ പരിശോധിക്കാന്‍ പാടില്ല

ശബരിമലയില്‍ പൊലീസ് ശശികലയെ ദര്‍ശനത്തിന് എത്തിക്കും മുമ്പ് സുപ്രീംകോടതി വിധി ലംഘിച്ചെന്ന് ആക്ഷേപം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ശ്രീലങ്കന്‍ യുവതിയും ഭര്‍ത്താവ് ശരവണമാരനും മകനും പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തിയത്. ശശികല പൊലീസിന് മുന്നില്‍ തന്റെ പാസ്‌പോര്‍ട്ടും ഗര്‍ഭപാത്രം എടുത്ത് കളഞ്ഞതിന്റെ മെഡിക്കല്‍ രേഖകളും ഹാജരാക്കി. 1972ലാണ് ശശികലയുടെ ജനനം. അതനുസരിച്ച് 50 വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തം. എന്നാല്‍ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ശശികലയേയും കൊണ്ട് മലകയയറിയതെന്നും അറിയുന്നു. അങ്ങനെയെങ്കില്‍ അത് സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ്.
സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധി പ്രകാരം ആര്‍ത്തവസമയത്ത് യുവതികള്‍ക്ക് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന് തടസമല്ല. അതിനാല്‍ പൊലീസ് അത്തരത്തിലുളള മെഡിക്കല്‍ രേഖകളോ, വയസ് പരിശോധിക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകളോ പരിശോധിക്കാന്‍ പാടില്ല. പക്ഷെ, പൊലീസ് അത് ചെയ്‌തെന്നാണ് ആക്ഷേപം. മുമ്പ് ആന്ധ്രാ സ്വദേശിയായ യുവതി ഇതേ രീതിയില്‍ ഗര്‍ഭപാത്രം എടുത്ത ശേഷം ദര്‍ശനത്തിന് എത്തിയിരുന്നു. ശബരിമല കര്‍മസമിതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകരും അവരെ തടയുകയായിരുന്നു. അന്ന് അവര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യം പൊലീസ് ഒരുക്കിയില്ല.
ഇവിടെ ഇങ്ങിനെയൊരു ആചാരം നിലവിലുണ്ടെന്ന് തനിക്ക് അറയില്ലെന്ന് മനസിലാക്കിയാണ് എത്തിയതെന്ന് ആന്ധ്രാ സ്വദേശിയായ യുവതി പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിന് ശേഷം 52വയസുളള തൃശൂര്‍ സ്വദേശി ലളിത ദര്‍ശനം നടത്താനെത്തിയപ്പോള്‍ പ്രായത്തില്‍ സംശയം തോന്നിയ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചിരുന്നു. തിരിച്ചറിയല്‍ രേഖ ആര്‍.എസ്.എസുകാര്‍ ചോദിച്ചപ്പോള്‍ മരുമകളുടെ തിരിച്ചറിയല്‍ രേഖയാണ് ലളിത നല്‍കിയത്. മരുമകള്‍ക്ക് 29 വയസായിരുന്നു. അത് കണ്ട് അവരെ ആക്രമിക്കുകയായിരുന്നു. നെയ്‌ത്തേങ്ങ ഉപയോഗിച്ച് അവരെ എറിയുകയും ചെയ്തു.
https://www.facebook.com/Malayalivartha























