കോണ്‍ഗ്രസില്‍ വീണ്ടും മക്കള്‍ രാഷ്ട്രീയം; എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിട്ടാണ് അനില്‍ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നത്

കോണ്‍ഗ്രസില്‍ വീണ്ടും മക്കള്‍ രാഷ്ട്രീയം. മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവടുവക്കുന്നു. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിട്ടാണ് അനില്‍ ആന്റണി കേരള രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നവദൂതന്‍ ഫൗണ്ടേഷന്‍, സൈബര്‍ ഇന്ത്യ എന്നിവയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ ആന്റണി പതുക്കെ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടു വെയ്ക്കുന്നതിന് ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഗുജാറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനില്‍ ആന്റണി ഡിജിറ്റല്‍ മീഡിയയിലൂടെ നേതൃത്വം നല്‍കിയിരുന്നു. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ കരുത്ത് തെളിയിച്ച ആളാണ് അനില്‍ ആന്റണി.
ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് അനില്‍ ആന്റണിയും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും ചേര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന് കര്‍ണാടക, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും ഇവര്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
ഇത് വിജയകരമായി നടന്നുവെന്ന വിലയിരുത്തിലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പിന് മുമ്പേ അനില്‍ ആന്റണിയുടെ സഹായം കേരളരാഷ്ട്രീയത്തിലും പരീക്ഷിക്കുന്നത്.
യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാനേജ്‌മെന്റ് സയന്‍സ് ആന്റ് എന്‍ജിനീയറങ്ങിലും ബിരുദം നേടി. നിലവില്‍ നവൂതന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഓണററി എക്‌സിക്യൂട്ടീവ് മെമ്പറും ആണ്. എകെ ആന്റണിയുടെ ഭാര്യയായ എലിസബത്ത് ആന്റണിയാണ് നവൂതന്‍ ഫൗണ്ടേഷന്റെ സ്ഥാപകയും പ്രസിഡന്റും. ആന്റണിയുടെ മറ്റൊരു മകനായ അജിത് ആന്റണിയും നവൂതയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ്.
കേരളത്തിലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലവന്‍ ശശി തരൂര്‍ ആണ്. സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ പ്രചാരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കണം എന്ന് തരൂര്‍ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ കെ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയി നിയമിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെട്ട സമൂഹ മാധ്യമങ്ങളിൽ സമീപകാലത്ത് ചിലർ പാർട്ടി വിരുദ്ധ ഇടപെടലുകൾ നടത്തിയതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നീക്കം. പൊതുവിഷയങ്ങളിൽ നടത്തുന്ന പ്രതികരണം പാർട്ടിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമാകരുത്. പ്രതികരണത്തിന്റെ ഉള്ളടക്കം സംബന്ധിച്ചു കെപിസിസി നേതൃത്വത്തിന്റെ മുൻകൂർ അനുമതി നേടണം. നേതാക്കളും പ്രവർത്തകരും വരും മാസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ സജീവമാകണമെന്നും മറ്റു രാഷ്ട്രീയ കക്ഷികളിലെ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
ഈ മാസം 29 ന് ബൂത്ത് അധ്യക്ഷന്‍മാരുടെ യോഗം കൊച്ചിയില്‍ ചേരും. ആ യോഗത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുമെന്നും മുല്ലപ്പള്ളി അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗവും കെപിസിസി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗവും ജനുവരി 11 ന് ഇന്ദിരാഭവനില്‍ ചേരും. രാവിലെ 9.00ന് ഡിസിസി പ്രസിഡന്റുമാരുടേയും കെപിസിസി ഭാരവാഹികളുടേയും സംയുക്തയോഗം, 11 മണിക്ക് ജനറല്‍ ബോഡി യോഗം, ഉച്ചയ്ക്ക് 2.30ന് ലോക്‌സഭാ മണ്ഡലങ്ങളുടെ ചാര്‍ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും ചേരുമെന്ന് മുല്ലപ്പള്ളി അറിയിച്ചു.
കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ ആന്റണിയെ നിയോഗിച്ചെന്നും മുല്ലപ്പള്ളി അറിയിച്ചു. നവമാധ്യമങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെടുന്നതിന് പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി ശശി തരൂര്‍ എം.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha























