അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ; അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്; അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്ബോള്‍ ജനം കഥയറിയാതെ ആട്ടം കാണുകയാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

അശാസ്ത്രീയമായി നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്ബോള്‍ ജനം കഥയറിയാതെ ആട്ടം കാണുകയാണെന്ന് ഫിഷറീസ് -തുറമുഖ മന്ത്രിയും കുണ്ടറയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മ. ഇന്ത്യയുടെ മാപ്പില്‍ നിന്നും ആലപ്പാട് പ്രദേശം അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ് നാടിനുവേണ്ടി ഖനനത്തിന് എതിരെ ആലപ്പാട് നിന്നും ശബ്ദം ഉയരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ ആലപ്പാട് എന്ന പേരില്‍ കുപ്രചാരണം നടത്തുന്നതെന്ന് ജെ.മേഴ്‌സിക്കുട്ടിയമ്മ പറയുന്നു. മാതാ അമൃതാനന്ദമയി മഠത്തിനെ കുറിച്ചും മന്ത്രി ആരോപണം ഉന്നയിക്കുന്നു. മാതാ അമൃതാനന്ദമയി മഠത്തിനെ കുറിച്ചും മന്ത്രി ആരോപണം ഉന്നയിക്കുന്നു. 'അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ. അവര്‍ക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്, എന്നാണ് മന്ത്രിയുടെ ആരോപണം. ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 50 വര്‍ഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായാണ് കുറച്ചുഭൂമി പോയിട്ടുള്ളതെന്നും പുലിമുട്ട് കെട്ടി ആഴക്കടല്‍ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.
പൊതുമേഖലയെ തകര്‍ക്കാന്‍ സ്വകാര്യ മേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന മൂന്നുപേരാണ് ഇതിന് പിന്നിലുള്ളതെന്ന് മന്ത്രി പറയുന്നു. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന ഷാജിയടക്കം മൂന്നുപേരാണ് ഈ കുപ്രചാരണത്തിന് പിന്നില്‍. 'പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ് ആലപ്പാട് എന്ന് പറഞ്ഞ കാര്യങ്ങള്‍ കൊണ്ടുവരുന്നത്. സുനാമിയുടെ ഭാഗമായി അവടെയുള്ള ഭൂരിഭാഗം ആളുകളെയും പുനരധിവസിപ്പിച്ചതാണ്. തീരപ്രദേശത്തെ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്ന പറയേണ്ട കാര്യമില്ല.
50 വര്‍ഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായിട്ടാണ് പണ്ട് കുറച്ച് ഭൂമി പോയിട്ടുള്ളത്. അതിന് ശേഷം ഇവിടെ പുലിമുട്ട് കെട്ടി ആഴക്കടല്‍ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ധാതുക്കള്‍ വേര്‍തിരിച്ച് മണ്ണ് അവിടെ തന്നെ ഇടണമെന്നും വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്ബില്ല. കാട്ടില്‍മേക്കതില്‍ ക്ഷേത്രമൊക്കെ തകരാന്‍ പോകുന്നുവെന്ന തരത്തില്‍ മതപരമായ രീതിയിലും പ്രചാരണം നടക്കുന്നുണ്ട്. കാട്ടില്‍മേക്കതിലും ഇതുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ്.
കെഎംഎംഎല്‍ ചെയ്യുന്നത് മിനറല്‍സ് വേര്‍തിരിച്ച് മണ്ണ് അവിടെ തന്നെയിട്ട് മനോഹരമായി കര നിലനിര്‍ത്തുകയാണ് ചെയ്യുന്നത്. കെഎംഎംഎല്‍ ചെയ്യുന്നത് പോലെ തന്നെ ഐആര്‍ഇയും എടുക്കണം. ഐആര്‍ഇ സീ വാഷ് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഐആര്‍ഇ പുലിമുട്ട് നിര്‍മ്മാണത്തിന് ടെന്‍ഡര്‍ കൊടുത്തു പണി ഉദ്ഘാടനം ചെയ്തത് താന്‍ തന്നെയാണെന്നും മന്ത്രി പറയുന്നു. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം രണ്ടുമാസം കൊണ്ടുപൊട്ടിപ്പുറപ്പെട്ടതിന് പിന്നില്‍ ആസൂത്രിത ശ്രമുണ്ട് എന്നും മന്ത്രി പറയുന്നു.
https://www.facebook.com/Malayalivartha























