Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

സിപിഎം വിയര്‍ക്കും... എസ്. കൃഷ്ണകുമാറിനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ശേഷം ഒരു ഐ എ എസുകാരന്‍ കൂടി രാഷ്ട്രീയത്തിലേക്ക്; മുന്‍ തിരുവനന്തപുരം കളക്ടര്‍ കളം നിറയുന്നു

06 FEBRUARY 2019 10:58 AM IST
മലയാളി വാര്‍ത്ത

എസ്. കൃഷ്ണകുമാറിനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ശേഷം ഒരു പ്രമുഖ ഐ എ എസുകാരന്‍ കൂടി രാഷ്ട്രീയത്തിലേക്ക്. മുന്‍മന്ത്രിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകനും മുന്‍ തിരുവനന്തപുരം കളക്ടറുമായിരുന്ന ഐ.എ.എസുകാരനെയാണ് ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്‌സരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്.

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിക്കുമെന്നാണ് കേട്ടിരുന്നത്. എന്നാല്‍ സമ്പത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതു മുന്നണി ആലോചിച്ചതോടെ അദ്ദേഹം പിന്‍മാറുകയായിരുന്നു. സമ്പത്തുമായി മത്‌സരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. അടൂര്‍ പ്രകാശ് നിലവില്‍ എം എല്‍ എയാണ്. പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ച് തോറ്റാല്‍ നിയമസഭാംഗമായി തുടരുന്നതില്‍ അര്‍ത്ഥമില്ലാതാകും. ആവശ്യമില്ലാത്ത ഒരു കളിക്ക് എന്തിനു നില്‍ക്കുന്നു എന്ന് പ്രകാശിന് ഉപദേശം ലഭിച്ചു. വെള്ളാപ്പള്ളി നടേശനാണ് അടൂരിന്റെ ഗുരു. അദ്ദേഹവും അടൂരിനോട് ആറ്റിങ്ങലില്‍ ചെന്ന് പല്ല് കളയേണ്ടെന്ന് ഉപദേശിച്ചത്രേ.

അതേസമയം ഐഎഎസുകാരന് അഛന്റെ വഴിയിലേക്ക് തിരിയാന്‍ നേരത്തെ താത്പര്യമുണ്ടായിരുന്നു. ഐഎ.എസില്‍ നിന്നും വിരമിക്കാന്‍ അദ്ദേഹത്തിന് അധികം കാലമില്ല. അടൂര്‍ പ്രകാശിനെ പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ വഴി അദ്ദേഹം ഇക്കാര്യം ഉയര്‍ന്ന നേതാക്കളെ അറിയിച്ചു. ആന്റണി ഇക്കാര്യം അറിയുകയും തിരുവനന്തപുരത്ത് വന്നപ്പോള്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. അങ്ങനെ മുല്ലപ്പള്ളി രൂപം നല്‍കിയ ലിസ്റ്റിലെ ആറ്റിങ്ങല്‍ സീറ്റില്‍ ഒന്നാം പേരുകാരനായി ഐഎഎസുകാരന്‍ മാറി. രാഹുല്‍ ഗാന്ധി ഇതില്‍ തടസം നില്‍ക്കാന്‍ സാധ്യതയില്ല ഐ. എ എസുകാരെ രാഷ്ട്രീയത്തിലേക്കിറക്കാന്‍ പിണറായിയെയും മോദിയെയും പോലെ രാഹുല്‍ ഗാന്ധിക്കും താത്പര്യമായിരിക്കും.

അതേ സമയം ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോണ്‍ഗ്രസ് അണികള്‍ എക്കാലവും പ്രതിഷേധിച്ചിട്ടുണ്ട്. അതെല്ലാം അവഗണിച്ച് കൈയ്യ്ൂക്കുള്ളവര്‍ കാര്യക്കാര്‍ ആകാറാണ് പതിവ് .

ഐഎഎസുകാരന്റെ പ്രധാന സ്‌പോണ്‍സര്‍ എ. കെ. ആന്റണി തന്നെയാണ്. ആന്റണിയുടെ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായിരുന്നു പഴയ കോണ്‍ഗ്രസ് നേതാവ്. അദ്ദേഹത്തിന്റെ മകന്‍ രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹിക്കുമ്പോള്‍ സ്വാഭാവികമായും ആന്റണിയുടെ പിന്തുണ ഉണ്ടാകും. വി.എം സുധീരനും ഉമ്മന്‍ ചാണ്ടിക്കും മുല്ലപ്പള്ളിക്കും അദ്ദേഹത്തിന്റെ വരവില്‍ എതിരഭിപ്രായമില്ല. കെ.എം മാണിയുടെ ആശയമായ കാരുണ്യ ഭാഗ്യക്കുറി നടപ്പിലാക്കിയത് ഇദ്ദേഹമാണ്. അദ്ദേഹം അന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ ആയിരുന്നു. അദ്ദേഹത്തെ തിരുവനന്തപുരം കളക്ടര്‍ ആക്കിയതും യു ഡി എഫ് സര്‍ക്കാരാണ്. അടൂര്‍ പ്രകാശ് ആയിരുന്നു അന്ന് മന്ത്രി. പ്രമുഖമായ പല പദ്ധതികളും തലസ്ഥാനത്ത് നടപ്പിലാക്കി പേരെടുത്തു. പക്ഷെ അടൂര്‍ പ്രകാശിന്റെ മച്ചമ്പിയായ ബിജു രമേശിനെ സഹായിച്ചെന്ന പേരുദോഷവുമുണ്ട്. അങ്ങനെ സഹായിക്കാതിരുന്നെങ്കില്‍ ബിജു രമേശിന്റെ കിഴക്കേ കോട്ടയിലെ രാജധാനി ബില്‍ഡിംഗ്‌സ് അവിടെ ഉണ്ടാകുമായിരുന്നില്ലെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് തീരെ പ്രതീക്ഷയില്ലാത്ത സീറ്റാണ് ആറ്റിങ്ങല്‍. സമ്പത്ത് മത്‌സര രംഗത്ത് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് സാധ്യത ഉണ്ടായിരുന്നു. അതു കൊണ്ടാണ് ഐഎഎസുകാരനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സമ്പത്ത് മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് സാധ്യത കുറഞ്ഞവരെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചത്. ബിജു രമേശിന്റെ ബന്ധുവും കൂടിയാണ് ഈ ഐഎഎസുകാരന്‍. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നല്ല ബന്ധു ബലം ഉള്ളയാളാണ് ബിജു രമേശ്.

ലോക്‌സഭയില്‍ തോറ്റാലും ഇദ്ദേഹത്തിന് വിഷമിക്കേണ്ടി വരില്ല. അഛന്റെ മണ്ഡലമായ കായംകുളത്ത് നിന്ന് നിയമസഭയില്‍ മത്സരിക്കാം. 1980, 1982, 1991 വര്‍ഷങ്ങളില്‍ പഴയ നേതാവ് കായംകുളത്ത് നിന്ന് മത്‌സരിച്ചു. കരുണാകരന്റെ കാബിനറ്റില്‍ അദ്ദേഹം മന്ത്രിയും ആയിരുന്നു. അതുകൊണ്ടുതന്നെ ആറ്റിങ്ങലില്‍ തോറ്റാലും ഭാവി പോകില്ല. പക്ഷേ അവിടെ സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ സി പി എമ്മിന്റെ സിറ്റിംഗ് എം എല്‍ എ പ്രതിഭ പാരയായേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (43 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (48 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (55 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends