Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം... ശാരീരികമായി സ്പര്‍ശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണം... കുട്ടികളും സ്ത്രീകളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം; കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തടയാന്‍ കെ.സി.ബി.സിയുടെ മാര്‍ഗരേഖ

06 FEBRUARY 2019 11:56 AM IST
മലയാളി വാര്‍ത്ത

സഭയില്‍ ദുര്‍ബല വ്യക്തികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നും അവര്‍ക്കെതിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും തടയണമെന്നും കാണിച്ച് അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) മൂന്നു വര്‍ഷം മുന്‍പ് പുറത്തിറക്കിയ മാര്‍ഗരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും ചുവടുപിടിച്ചാണ് കെ.സി.ബി.സിയും മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. 2018 ജൂണിലാണ് പബ്ലിഷിംഗ് തീയതി നല്‍കിയിരിക്കുന്നതെങ്കിലും ഫെബ്രുവരി ആദ്യവാരത്തിലാണ് ഇത് വെളിച്ചം കാണുന്നത്.

ജൂണില്‍ ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ കെ.സി.ബി.സിയുടെ മാര്‍ഗരേഖ പൂഴ്ത്തിയതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്തത് സി.ബി.സി.ഐ ഇറക്കിയ മാര്‍ഗരേഖ ചൂണ്ടിക്കാട്ടിയായിരുന്നു. 5000 ഓളം കോപ്പികള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ഈ മാര്‍ഗരേഖയെ കുറിച്ച് ഭൂരിഭാഗം വൈദികര്‍ക്കും അറിവില്ല. കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരായ ലൈംഗിക ചൂഷണങ്ങളും ലൈംഗിക പീഡനങ്ങളും ഹീനമായ കുറ്റകൃത്യങ്ങളും കടുത്ത പാപവുമാണെന്ന് മാര്‍ഗരേഖയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നു.

ബിഷപ് ഉള്‍പ്പടെയുള്ളവര്‍ പ്രതികളാകുന്ന പീഡനകേസുകള്‍ കത്തോലിക്കാ സഭയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലാക്കുമ്ബോള്‍ ജോലി സ്ഥലങ്ങളിലെയും കുട്ടികള്‍ക്കു നേരെയുമുള്ള പീഡന കേസുകളില്‍ വത്തിക്കാന്‍ നിര്‍ദ്ദേശ പ്രകാരം കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയിലെമ്ബാടുമുള്ള ഓരോ കോണ്‍ഗ്രിഗേഷനിലെയും തലവന്‍മാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഈ ഗൈഡില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുന്നതില്‍ വൈദികരും ബിഷപുമാര്‍ ഉള്‍പ്പടെയുള്ളവരും പരാജയപ്പെടുന്നതാണ് കേരളത്തിലെ സഭയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള പീഡനങ്ങളെന്നാണ് സിബിസിഐ വിലയിരുത്തല്‍.

മാര്‍ഗരേഖകളിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ...

എല്ലാ സഭാ പ്രതിനിധികളും സിവില്‍ നിയമങ്ങളും കാനന്‍ നിയമങ്ങളും ഒരുപോലെ പാലിക്കാന്‍ ബാധ്യസ്ഥരാണ്. കുട്ടികള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരായ എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കണം. കുട്ടികളുടെയോ മുതിര്‍ന്നവരുടേയോ മുന്നില്‍ വച്ച് വൈദികവരും മറ്റ് സഭാ പ്രതിനിധികളും ലൈംഗികത സ്പഷ്ടമാകുന്ന വിധത്തിലുള്ളതോ ധാര്‍മ്മികയ്ക്ക് നിരക്കാത്തതോ ആയ വസ്തുക്കളോ പ്രദര്‍ശിക്കാന്‍ പാടില്ല. ലൈംഗികത സ്പഷ്ടമാകുന്ന മാഗസിനുകള്‍, ചിത്രങ്ങള്‍, വീഡിയോ, വെബ് ചാറ്റ്, ഫിലിം, റെക്കോര്‍ഡിംഗ്, കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍, കമ്പ്യുട്ടര്‍/വീഡിയോ ഗെയിംകള്‍, പ്രിന്റഡ് മെറ്റീരിയല്‍ തുടങ്ങിവയൊന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ല.

ലൈംഗിക ചുവയുള്ള തമാശകളിലോ സംഭാഷണങ്ങളിലോ വൈദികര്‍ ഉള്‍പ്പെടാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല. കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ശാരീരികമായി സ്പര്‍ശിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണം അനുചിതമായി കുട്ടികളെ സ്പര്‍ശിക്കുന്നില്ലെന്ന് വൈദികര്‍ ഉറപ്പാക്കണം. കുട്ടികളും സ്ത്രീകളുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം. വൈദികരുടെ താമസ ഇടങ്ങളില്‍ കുട്ടികള്‍ തങ്ങാന്‍ പാടില്ല, അല്ലെങ്കില്‍ രക്ഷിതാക്കളൊ അവര്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്നവരോ ഒപ്പമുണ്ടാകണം, കുട്ടികളെ ഒരുകാരണവശാലും വൈദികരുടെ സ്വകാര്യ ഇടങ്ങളില്‍ പ്രവേശിപ്പിക്കരുത്, പ്രായപൂര്‍ത്തിയാകാത്തയാളുമായി ഒറ്റയ്ക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം, വസ്ത്രമില്ലാത്ത നിലയിലുള്ള അവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ല.

പ്രായപൂര്‍ത്തിയാകാത്ത ആള്‍ മറ്റാരെങ്കിലും നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് അറിയുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തുകയും ഇരയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും വേണം. ലൈംഗിക ചൂഷണങ്ങള്‍ നടന്നുവെന്ന വിവരം കിട്ടിയാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സര്‍ക്കാര്‍ അധികൃതര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുകയും വേണം- എന്നിങ്ങനെ പോകുന്നു മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍.

കത്തോലിക്കാ പുരോഹിതഭവനങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍, സഭയുടെ കീഴിലുള്ള മന്ദിരങ്ങള്‍, സഭാ സംഘടനകള്‍ എന്നിവയില്‍ എല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് കെ.സി.ബി.സി വ്യക്തമാക്കുന്നു. 2015 ഒക്‌ടോബര്‍ ഒന്നിന് സി.ബി.സി.ഐ ഇറക്കിയ മാര്‍ഗരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും വിശദാംശങ്ങളും കെ.സി.ബി.സി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (43 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (48 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (55 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends