Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

വക്കീലന്‍മാരുടെ നീണ്ട നിര... ശബരിമല വിഷയത്തില്‍ ഇന്ന് സുപ്രീം കോടതിയില്‍ അണിനിരക്കുന്നത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട, ഒറ്റ തവണ ഹാജരാകാന്‍ പോലും ലക്ഷങ്ങര്‍ വാങ്ങുന്നവര്‍ അണിനിരന്നപ്പോള്‍

06 FEBRUARY 2019 11:11 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ഭരണഘടനാ ബെഞ്ചിനു മുന്നില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട.

കേസിലെ കക്ഷികളെല്ലാം വന്‍തുക മുടക്കി പ്രമുഖ അഭിഭാഷകരെയാണു രംഗത്തിറക്കിയത്. ഒരുതവണ ഹാജരാകാന്‍ 11 ലക്ഷം രൂപ വാങ്ങുന്നവരാണ് അഭിഭാഷകരില്‍ പലരും. പന്തളം കൊട്ടാരത്തിനുവേണ്ടി മോഹന്‍ പരാശരന്‍, അരവിന്ദ് ദത്താര്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ ഹാജരായപ്പോള്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സി.യു. സിങ്ങാണു ഹാജരായത്. എന്‍.എസ്.എസിനു വേണ്ടി കെ. പരാശരനും തന്ത്രി കണ്ഠര് രാജീവരര്‍ക്കു വേണ്ടി വി. ഗിരിയും തന്ത്രി കണ്ഠര് മോഹനര്‍ക്കു വേണ്ടി അര്യമാ സുന്ദരവും ഹാജരായി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണു ഹാജരായത്. അയ്യപ്പസേവാസംഘത്തിനു വേണ്ടി മുകുള്‍ റോത്ത്ഗി ഹാജരായി.

ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി തേടിയ നാലു യുവതികള്‍ക്കു വേണ്ടി അഡ്വ. ഇന്ദിരാ ജയ്‌സിങ് ആണ് ഹാജരായത്. സംസ്ഥാനസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. ജി. പ്രകാശും മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ജയദീപ് ഗുപ്തയും കോടതിയിലുണ്ടായി. കക്ഷിയല്ലെങ്കിലും കേന്ദ്രസര്‍ക്കാരിനു താത്പര്യമുള്ള കേസില്‍ അഡീഷണല്‍ സോളിസിറ്ററാണ് കോടതിമുറിയിലുണ്ടായത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാഹര്‍ജികള്‍ ഉള്‍പ്പെടെയുള്ളവ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിച്ചത്.

പുനഃപരിശോധനാഹര്‍ജികള്‍ കഴിഞ്ഞ 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു. യുവതീപ്രവേശവിധിയുമായി ബന്ധപ്പെട്ട നാലു റിട്ട് ഹര്‍ജികളും ഹൈക്കോടതിയില്‍നിന്നു കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അപേക്ഷകളും പുനഃപരിശോധനാഹര്‍ജികള്‍ക്കൊപ്പം പരിഗണിച്ചു. എ.വി. വര്‍ഷ, ഗീനകുമാരി എന്നിവര്‍ തന്ത്രിക്കും മറ്റുമെതിരേ നല്‍കിയ കോടതിയലക്ഷ്യഹര്‍ജികള്‍ ഇതിനൊപ്പം ലിസ്റ്റ് ചെയ്തിട്ടില്ല. ഈ ഹര്‍ജികളും ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ഇന്നലെ അഡ്വ. പി.വി. ദിനേശ് ആവശ്യപ്പെട്ടു. എന്നാല്‍, 54 പുനഃപരിശോധനാ ഹര്‍ജികളാണു കേള്‍ക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

കഴിഞ്ഞ ജനുവരി രണ്ടിനു ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ, പ്രതിഷേധത്തേത്തുടര്‍ന്നു മലയിറങ്ങേണ്ടിവന്ന രേഷ്മ നിഷാന്ത്, ഷനില സതീഷ് എന്നിവര്‍ പുനഃപരിശോധനാഹര്‍ജികളെ എതിര്‍ത്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കക്ഷിചേരാന്‍ അനുവദിക്കണമെന്നു ബിന്ദുവും കനകദുര്‍ഗയും നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല ഹര്‍ജികളില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ്മ പറഞ്ഞു. മറ്റൊരു ബഞ്ചിലേക്ക് മാറിയാലും നല്ലത് സംഭവിക്കുമെന്നാണ് വിശ്വാസം. ഭക്തജനങ്ങളുടെ വികാരം കോടതി ഉള്‍കൊണ്ടതായി കരുതുന്നുവെന്ന് ശശികുമാര്‍ വര്‍മ്മ പറഞ്ഞു. നാമജപം ആയുധമാക്കാന്‍ കഴിയുന്നു. എത്തേണ്ട സ്ഥലങ്ങളില്‍ ഇത് എത്തുമെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ ആരെയോ തോല്‍പ്പിക്കാനാണ് 51 പേര്‍ മലകയറിയെന്ന് പറഞ്ഞത്. ഒടുവില്‍ അത് രണ്ടുപേരായി ചുരുങ്ങി. എല്ലാം കള്ളമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ശശികുമാര്‍ വര്‍മ്മ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (43 minutes ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (48 minutes ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (55 minutes ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (1 hour ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (1 hour ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (1 hour ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (6 hours ago)

Malayali Vartha Recommends