കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നിന്ന് മാറിയ തച്ചങ്കരി താക്കോല്‍ സ്ഥാനത്തേക്ക്... ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ തലപ്പത്ത് നിന്ന് കെ.എസ്.ആര്‍.ടി.സിയിലെത്തിയ അദ്ദേഹം അവിടേക്ക് മടങ്ങിയെങ്കിലും താമസിക്കാതെ മറ്റൊരു പ്രധാന തസ്തികയിലേക്ക് മാറും
കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്ത് നിന്ന് മാറിയ തച്ചങ്കരി താക്കോല്‍ സ്ഥാനത്തേക്ക്. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ തലപ്പത്ത് നിന്ന് കെ.എശ്.ആര്‍.ടി.സിയിലെത്തിയ അദ്ദേഹം അവിടേക്ക് മടങ്ങിയെങ്കിലും താമസിക്കാതെ മറ്റൊരു പ്രധാന തസ്തികയിലേക്ക് ഇരിപ്പുറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മാസങ്ങള്‍ക്കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ വലിയ മാറ്റത്തിലേക്ക് നയിച്ച തച്ചങ്കരിയില്‍ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമാണുള്ളത്. സ്വന്തംനിലയില്‍ ജീവനക്കാര്‍ക്ക് ശബളം നല്‍കിയ ശേഷമാണ് തച്ചങ്കരി പടിയിറങ്ങിയത്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ ആരും നിര്‍ദ്ദേശിച്ചിട്ടില്ലെന്നാണ് എം.ഡിയായി ചാര്‍ജ്ജടുത്ത ശേഷം നടത്തിയ ഗ്യാരേജ് പ്രസംഗത്തില്‍ തച്ചങ്കേരി പറഞ്ഞത്. അവസാനം കാമിനിയെ പോലെ കോര്‍പ്പറേഷനെ സ്‌നേഹിച്ച് പറഞ്ഞാണ് വിടവാങ്ങല്‍ പ്രസംഗം നടത്തിയത്. ഈ പ്രസംഗങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. നല്ല വായനാ ശീലമുള്ള തച്ചങ്കരിക്ക് മനോഹരവും ലളിതവുമായ പ്രസംഗങ്ങള്‍ നടത്താനായി.
കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ എന്തും ചെയ്യുമെന്നാണ് ചാര്‍ജ്ജ് എടുത്ത ശേഷം എറണാകുളം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടത്തിയ 'ഗാരേജ് പ്രസംഗ'ത്തില്‍ തച്ചങ്കരി പറഞ്ഞിരുന്നത്.'മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലല്ല. കെ.എസ്.ആര്‍.ടി.സിയിലെ 40000 ത്തോളം വരുന്ന ജീവനക്കാര്‍ എന്റെ മക്കളെപ്പോലെയാണ്. ഞാന്‍ തൊഴിലാളികളുടെ പിതാവും കെ.എസ്.ആര്‍.ടി.സി മാതാവുമാണ്. അനര്‍ഹമായി ജോലി ചെയ്യുന്നവര്‍ മാതാവിനെ രോഗിയാക്കുകയാണ്'. തച്ചങ്കരി പറഞ്ഞു. ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാത്തവര്‍ക്കും ഒരുപോലെ ശമ്പളം വേണമെന്ന സ്ഥിതി നടക്കില്ല. കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ക്ക് വേണ്ടിയല്ല യാത്രക്കാര്‍ക്ക് വേണ്ടിയാണെന്നും തച്ചങ്കരി പറഞ്ഞു. അസുഖമുണ്ടെന്ന പേരില്‍ ഇവിടെ പലര്‍ക്കും ലളിതമായ ജോലി നല്‍കുന്ന രീതിയുണ്ടായിരുന്നു. അത് നിറുത്തലാക്കി. കൈയും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെ.എസ്.ആര്‍.ടി.സി. ആരോഗ്യമുള്ളവരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യേണ്ടത്. ലോകത്തെ എല്ലാ ദു:ഖങ്ങളും മാറ്റാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോര്‍പ്പറേഷനെ രക്ഷിക്കാന്‍ തച്ചങ്കരി ജീവനക്കാരോട് ഉള്‍പ്പെടെ നടത്തിയ പ്രസംഗങ്ങള്‍ ഹിറ്റാകുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും തച്ചങ്കരിയുടെ പഞ്ച് ഡയലോഗുകള്‍ ഒഴുകുകയാണ്. രണ്‍ജി പണിക്കരുടെ ചൂടന്‍ ഡയലോഗുകളെ ഓര്‍മിപ്പിക്കും വിധമായിരുന്നു ആ പ്രസംഗങ്ങള്‍. തച്ചങ്കരിയുടെ ഇടിവെട്ട് പ്രസംഗങ്ങള്‍ക്ക് പിന്നില്‍ ഒരു സംഘം മാധ്യമ ഉപദേഷ്ടാക്കളാണ്. അതില്‍ പ്രധാനി മംഗളം പത്രത്തിലെ തിരുവനന്തപുരം ചീഫ് റിപ്പോര്‍ട്ടര്‍ എസ.നാരായണന്‍ ഉള്‍പ്പെടുന്ന വലിയൊരു മാധ്യമസംഘമാണെന്ന് പൊലീസില്‍ തന്നെയുള്ള വൃത്തങ്ങള്‍ പറയുന്നു. അടുത്ത കാലത്ത് തച്ചങ്കരിയുടെ എല്ലാ പ്രസംഗങ്ങളും ഹിറ്റായിരുന്നു. രന്‍ജി പണിക്കരെ വെല്ലുവിളിക്കുന്ന ചൂടന്‍ ഡയലോഗുകളാണ് തച്ചങ്കരി കാച്ചി വിടുന്നത്.

കെ.എസ്.ആര്‍.ടി.സിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഓരോ ദിവസവും ഓരോ ജീവനക്കാരന്റെയും ജോലി ചെയ്യാന്‍ തച്ചങ്കരി തയ്യാറായി. ഡ്രൈവറായും കണ്ടക്ടറായും മെക്കാനിക്കായും ജോലി ചെയ്തു. അതിനെല്ലാം പിന്നില്‍ മുകളില്‍ പറഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ ഉപദേശം ഉണ്ടെന്നാണ് അറിവ്. ലാഭകരമായ റൂട്ടില്‍ മാത്രമെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കൂ. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടാലും ഡീസല്‍ കാശും െ്രെഡവര്‍ ബാറ്റയുമെങ്കിലും കിട്ടാതെ ബസ് നല്‍കില്ല. ഫ്‌ളെക്‌സി നിരക്ക് ഏര്‍പ്പെടുത്താനുള്ള അനുവാദം സര്‍ക്കാരിനോട് ചോദിക്കും തുടങ്ങിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് ജനങ്ങളുടെ പള്‍സ് അറിയാവുന്ന മാധ്യമപ്രവര്‍ത്തകരുടെ ഉപദേശം കൂടി കേട്ട ശേഷമാണ്.
https://www.facebook.com/Malayalivartha

























