Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

വീണ്ടും മോഡി അനുകൂലം... ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കേ ബിജെപി ഭരണം തുടരണമെന്ന് സര്‍വേഫലം; 83 ശതമാനം പേരും മോഡി തന്നെ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു

21 FEBRUARY 2019 11:59 AM IST
മലയാളി വാര്‍ത്ത

രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുത്തുകൊണ്ടിരിക്കെ പ്രധാനമന്ത്രിയായി നരേന്ദ്രമോഡിക്ക് തന്നെ മുന്‍തൂക്കം നല്‍കിക്കൊണ്ട് മറ്റൊരു അഭിപ്രായ സര്‍വേഫലം കൂടി. മോഡിയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് സര്‍വേഫലം. ടൈംസ് ഗ്രൂപ്പിന്റെ രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുത്ത അഭിപ്രായ സര്‍വേയില്‍ മോഡി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് 83 ശതമാനം പേരാണ് സാധ്യത കല്‍പ്പിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കൂടുതല്‍ പേര്‍ ചൂണ്ടിക്കാട്ടിയതും മോഡിയെ തന്നെയായിരുന്നു.

പങ്കെടുത്ത മൂന്നില്‍രണ്ടു പേരാണ് എന്‍ഡിഎ സര്‍ക്കാരിനെ അനുകൂലിച്ചത്. മോഡിയുടെ വ്യക്തിപ്രഭാവവും മുകളിലേക്കാണെന്ന സൂചന സര്‍വേ നല്‍കുന്നു. 84 ശതമാനത്തോളം പേര്‍ മോഡി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അനുയോജ്യന്‍ എന്ന് പ്രതികരിച്ചു. ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിയാലും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡിയായിരിക്കും എന്നാണ് പ്രതികരിച്ചത്. നരേന്ദ്രമോഡി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് 83 ശതമാനം പിന്തുണ കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് 9.25 ശതമാനം സാധ്യത മാത്രമാണ് കിട്ടിയത്. അതേസമയം മോഡിയെ ഒഴിവാക്കിയുള്ള എന്‍ഡിഎ സര്‍ക്കാരിന് കിട്ടിയത് 4.25 ശതമാനം പിന്തുണ മാത്രമാണ് ഉണ്ടായിരുന്നത്. മഹാഗഥ് ബന്ധനെ 3.47 ശതമാനം പേര്‍ മാത്രമായിരുന്നു അനുകൂലിച്ചത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് 84 ശതമാനം പേര്‍ മോഡിയെ അനുകൂലിച്ചപ്പോള്‍ രാഹുല്‍ഗാന്ധിയെ ആ സ്ഥാനത്തേക്ക് കണ്ടത് 8.33 ശതമാനം പേര്‍ മാത്രമാണ്. മറ്റൊരു നേതാവിനുള്ള സാധ്യത 5.92 ശതമാനവും ആയിരുന്നു. അതേസമയം മൂന്നാം മുന്നണി പ്രതീക്ഷയില്‍ മമതാബാനര്‍ജിക്കും മായാവതിക്കും സാധ്യത വളരെ താഴെയെ സര്‍വേ കല്‍പ്പിക്കുന്നുള്ളൂ. മമതാ ബാനര്‍ജിയെ 1.44 ശതമാനവും മായാവതിയെ 0.43 ശതമാനം പേരും മാത്രമാണ് അനുകൂലിച്ചത്. ടൈംസിന്റെ വിവിധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഒമ്പതു ഭാഷകളിലായിട്ടായിരുന്നു സര്‍വേ സംഘടിപ്പിച്ചത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഹുല്‍ഗാന്ധിയുടെ പ്രചാരം കൂടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് 63 ശതമാനവും പ്രതികരിച്ചത് ഇല്ല എന്നായിരുന്നു. 31 ശതമാനം കൂടിയെന്ന് പറഞ്ഞപ്പോള്‍ അഞ്ചു ശതമാനത്തിന് യാതൊരു മറുപടിയും ഇല്ലായിരുന്നു. മോഡിയുടെ അഞ്ചുവര്‍ഷ ഭരണം വിലയിരുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മൂന്നില്‍ രണ്ടു പേരുടേയും അഭിപ്രായം നല്ല ഭരണം എന്നായിരുന്നു. വളരെ നല്ലത് എന്ന് 59.51 ശതമാനം പ്രതികരിച്ചപ്പോള്‍ 22.29 ശതമാനമാണ് നല്ലത് എന്നും 8.25 ശതമാനം ശരാശരി എന്നും 9.9 ശതമാനം മോശം എന്നും പ്രതികരിച്ചു.

മോഡിസര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ജനം വിലയിരുത്തിയത് പാവങ്ങള്‍ക്ക് നല്‍കിയ സൗകര്യങ്ങളാണ്. 34.39 ശതമാനമാണ് ഈ രീതിയില്‍ പ്രതികരിച്ചത്. ജിഎസ്ടി യെ 29 ശതമാനവും സ്വച്ഛ് ഭാരതിനെ 18 ശതമാനവും സര്‍ജിക്കല്‍ അറ്റാക്കിനെ 17 ശതമാനവും പിന്തുണച്ചു. സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമായി കൂടുതല്‍ പേര്‍ ചൂണ്ടിക്കാട്ടിയത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിലെ കാലതാമസമാണ്. 35 ശതമാനം പേര്‍ അനുകൂലിച്ച ഇത് തൊഴിലില്ലായ്മയ്ക്ക് മുകളിലായിരുന്നു. 29.52 ശതമാനമാണ് തൊഴിലില്ലായ്മ പ്രശ്‌നമാണെന്ന് പറഞ്ഞത്. 13 ശതമാനം നോട്ട് നിരോധനത്തെയും 12 ശതമാനം അസഹിഷ്ണുതയെയും മറ്റുകാര്യങ്ങളെ എട്ടു ശതമാനവും വിലയിരുത്തി. പൊതു തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ച തൊഴില്‍ വിഷയം ആണെന്ന് 40 ശതമാനം പ്രതികരിച്ചപ്പോള്‍ കര്‍ഷകരുടെ പ്രശ്‌നം ആയിരിക്കുമെന്ന് 21 ശതമാനം പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം 10.16 ശതമാനത്തിന്റെയും ജിഎസ്ടി 4.52 ശതമാനത്തിന്റെയും ശ്രദ്ധയിലുണ്ട്. മറ്റു കാര്യങ്ങളെ അനുകൂലിച്ചത് 23 ശതമാനമാണ്.

അതേസമയം സര്‍വേയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങളില്‍ ഒന്ന് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന വാദമാണ്. മോഡി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് 65.51 ശതമാനവും പ്രതികരിച്ചു. ഉണ്ടെന്ന് 24 ശതമാനം പറഞ്ഞപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു 10 ശതമാനത്തിന്റെ നിലപാട്. സാമ്പത്തിക സംവരണം ബിജെപിയ്ക്ക് തെരഞ്ഞെടുപ്പില്‍ ഗുണമാകുമെന്ന് 72 ശതമാനം പ്രതികരിച്ചു. റഫാല്‍ വിവാദം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും ഭൂരിപക്ഷവും പറയുന്നു. 74 ശതമാനം ഈ അഭിപ്രായക്കാരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (15 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (26 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (4 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends