ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം:- സ്ഥലത്തെത്താന്‍ വഴികളുണ്ടാകാത്തത് രക്ഷാപ്രവര്‍ത്തനം നടത്താൻ വൈകി

അഗ്നിശമനസേനാ യുണിറ്റുകള്‍ എത്താന്‍ വൈകിയത് കഴിഞ്ഞ ദിവസം നഗരത്തെ നടുക്കിയ തീപിടുത്തത്തിന്‍റെ ആക്കം കൂട്ടുകയായിരുന്നു. മെട്രോ നഗരത്തിന് ഒത്ത നടുക്കുള്ള ചെരിപ്പ് ഗോഡൗണിലുണ്ടായ വൻ തീപിടിത്തം. തീ പടര്‍ന്ന് തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ജീവനക്കാര്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. പക്ഷേ ഫയര്‍ഫോഴ്സിന് രക്ഷാ പ്രവര്‍ത്തനം തടുങ്ങാന്‍ അരമണിക്കൂറിലേറെ സമയം വേണ്ടി വന്നു.
കളത്തിപ്പറന്പു റോഡിന്‍റെ ഒരുവശത്ത് മെട്രോ നിര്‍മ്മാണം. മറുവശത്ത് നഗരസഭയുടെ കലുങ്കുനിര്‍മ്മാണം. അഗ്നിശമനസേനയ്ക്ക് അപകട സ്ഥലത്തേക്കെത്തിച്ചേരാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. രക്ഷാ പ്രവര്‍ത്തനത്തിനുള്ള വിലയേറിയ സമയമാണ് ഇതുമൂലം നഷ്ടമായത്. മൂന്ന് നിലയില്‍ കൂടുതല്‍ ഉള്ള കെട്ടിടങ്ങള്‍ നിർമ്മിക്കുമ്പോൾ ചുറ്റും ഫയര്‍ എഞ്ചിനുകള്‍ക്ക് യാത്ര യോഗ്യമായ വഴി ഉണ്ടാകണമെന്ന നിയമം ലംഘിച്ചായിരുന്നു കെട്ടിട നിര്‍മ്മാണം.
നഗരമധ്യത്തില്‍ നടന്ന അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം അരമണിക്കൂര്‍ വൈകിയത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കുന്നു. കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നാണ് അഗ്നിശമന സേനയുടെ മുന്നറിയിപ്പ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്‍റെ ഭാഗമായി ഉടമയില്‍ നിന്നു ജീവക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























