എല്ലാ വിരലും ചൂണ്ടുന്നത് സി പി എമ്മിലേക്കോ; പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന പീതാംബരന്‍ പാര്‍ട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു; കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ തുടക്കം മുതലേ പ്രതിക്കൂട്ടില്‍ സി പി എം

പിതാംബരന്റെ ഭാര്യ പറയുന്ന ഈ പാര്‍ട്ടി ഏതാകും . എല്ലാ വിരലും ചൂണ്ടുന്നത് സി പി എംമിലേക്കോ... കാര്യങ്ങൾ വ്യക്തമാക്കുന്നതും അതുതന്നെയെന്നാണ് പുറത്തുവരുന്ന സൂചനകള്‍ കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ തുടക്കം മുതലേ പ്രതിക്കൂട്ടില്‍ ആയിരുന്നു സി പി എം. പാര്‍ട്ടി പറഞ്ഞാല്‍ എന്തും ചെയ്യുന്ന പീതാംബരന്‍ പാര്‍ട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു പറയുന്നു. എങ്കില്‍ ആരാണു പീതാംബരന്റെ ഭാര്യ പറയുന്ന ഈ 'പാര്‍ട്ടി'. ലോക്കല്‍ തലത്തിലോ, ഏരിയാ തലത്തിലോ, ഒരു പക്ഷേ അതിനു മുകളിലോ ഉള്ള ഒരു നേതാവായിരിക്കുമോ പീതാംബരനെക്കൊണ്ട് ഇരട്ടക്കൊല ചെയ്യിക്കാന്‍ കഴിവുള്ള പാര്‍ട്ടി ആ വഴിക്ക് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചാല്‍ കൊലപാതകത്തിനു മുന്‍പും ശേഷവും പീതാംബരന്റെ ഫോണിലേക്കും തിരിച്ചുമുള്ള വിളികള്‍ നിര്‍ണായകമാകും.
കൊലയ്ക്കുശേഷം ഒളിപ്പിച്ചവര്‍, രക്ഷപ്പെടാന്‍ സഹായിച്ചവര്‍ എന്നിവരിലേക്ക് അന്വേഷണം നീളേണ്ടതും സൈബര്‍ മാര്‍ഗങ്ങളിലൂടെ തന്നെ. പീതാംബരന്‍ ഉള്‍പ്പെട്ട ഏഴംഗ സംഘത്തിനു മുകളില്‍ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാന്‍ ഇങ്ങനെ പല വഴികളുണ്ട്. പക്ഷേ, കൊലയ്ക്കു വേണ്ടി അക്രമി സംഘം പ്രാദേശികമായി നടത്തിയ ഗൂഢാലോചനയ്ക്കു മാത്രമാണ് പൊലീസ് ഇപ്പോള്‍ തെളിവു തേടുന്നത്.മുഖ്യപ്രതി എ. പീതാംബരനും കസ്റ്റഡിയിലുള്ള മറ്റുള്ളവരും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. പിടിയിലുള്ളവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവു തേടുന്നതല്ലാതെ, മേല്‍തട്ടില്‍ മറ്റെന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ഈ ഘട്ടത്തില്‍ പൊലീസ് അന്വേഷിക്കുന്നില്ലെന്നാണു വിവരം. കൃപേഷിന്റെ തലയ്ക്കു മാരകമായ വെട്ടേല്‍പ്പിച്ചത് അറസ്റ്റിലായ എ. പീതാംബരനാണെന്നു പറയുന്ന പൊലീസിന് പീതാംബരന്റെ കയ്യിന്റെ ബലം തെളിയിക്കേണ്ടി വരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ജനുവരി അഞ്ചിനു നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്റെ കയ്യിലെ എല്ലു പൊട്ടിയെന്നും സ്റ്റീല്‍ ഇട്ടെന്നുമാണു ഭാര്യ മഞ്ജു മാധ്യമങ്ങളോടു പറഞ്ഞത്.
സ്റ്റീല്‍ ഇട്ട കൈകൊണ്ട് ആയുധമുപയോഗിച്ചു വെട്ടി മരണകാരണമായ മുറിവേല്‍പ്പിക്കാന്‍ പീതാംബരനു കഴിയില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ വെട്ടിയതു പീതാംബരന്‍ തന്നെയെന്നു മൊഴിയുള്ളതായി പൊലീസ് പറയുന്നു. ഇന്നലെ കണ്ടെടുത്ത ആയുധങ്ങളിലൊന്നു താന്‍ ഉപയോഗിച്ചതായി തെളിവെടുപ്പില്‍ പ്രതി സമ്മതിക്കുകയും ചെയ്തു. അഞ്ചിനു രാത്രി കോണ്‍ഗ്രസുകാരുമായി നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ പീതാംബരനെ ആദ്യം കാഞ്ഞങ്ങാട് ഗവ. ആശുപത്രിയിലും ആറിന് ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുമാണെത്തിച്ചത്. ഏഴിനു വൈകിട്ട് 7ന് ആശുപത്രി വിട്ടു.മംഗളൂരുവിലെ ആശുപത്രിയില്‍ പീതാംബരന്റെ കയ്യില്‍ സ്റ്റീല്‍ ഇട്ടിട്ടില്ലെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരം. എങ്കിലും ഇടതു കൈയ്ക്കു സാരമായി പരുക്കേറ്റിരുന്നു. ആഴ്ചകളോളം ഈ കൈ ചരടില്‍ തൂക്കിയിട്ടിരുന്നതായും പറയുന്നു. അതുകൊണ്ടുതന്നെ കയ്യിന്റെ സ്വാധീനത്തെക്കുറിച്ചു കോടതിയില്‍ സംശയമുയരാം. അതുകൊണ്ട്, ഭാരമുള്ള ആയുധമുപയോഗിച്ചു മരണകാരണമായ പരുക്കേല്‍പ്പിക്കാന്‍ പ്രതിക്കു കഴിയുമെന്നു തെളിയിക്കാന്‍ പൊലീസിനു വൈദ്യപരിശോധനയെ ആശ്രയിക്കേണ്ടിവരും.
https://www.facebook.com/Malayalivartha

























