കാസർകോട് ഇരട്ടകൊലപാതകം സിനിമയിൽ നിന്നുള്ള പ്രചോദനമോ ? മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനിലെ മുഖ്യകഥാപാത്രം പീതാംബരനെ സ്വാധീനിച്ചോ ?

കാസർകോട് ഇരട്ടകൊലപാതകകേസിലെ കേസന്വേഷണത്തെ മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രമായ അജയൻ സ്വാധീനിച്ചതായി സംശയം. ഇഡ്ഡലി വിൽപ്പനക്കാരിയെ കൊന്ന കേസിൽ അറസ്റ്റിലായ അജയൻ ക്ഷേത്രകുളത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച വടിവാൾ എടുത്തെറിയുന്ന രംഗം മനസിൽ കയറിയ ഏതോ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് പെരിയ ഇരട്ടകൊലക്ക് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങൾ ചതുപ്പിലേക്ക് വലിച്ചെറിഞ്ഞത്.
സിനിമയിലെന്ന പോലെ പെരിയയിലും യഥാർത്ഥ ആയുധങ്ങളല്ല വെള്ളത്തിൽ വലിച്ചെറിഞ്ഞത്. ആരോരുമില്ലാത്ത രാത്രിയിലാണ് കുപ്രസിദ്ധ പയ്യനിലെ ആയുധങ്ങൾ പോലീസിന്റെ സാന്നിധ്യത്തിൽ അജയൻ വലിച്ചെറിഞ്ഞത്. എറിയുന്ന സമയത്ത് സ്ഥലം ഓർമ്മയുണ്ടാകണമെന്ന് പോലീസുകാർ അജയനെ ഓർമ്മിപ്പിക്കുന്നുണ്ട്. സമാന സംഭവമാണ് പെരിയയിലും നടന്നത്. പോലീസുകാരുടെ നേതൃത്വത്തിൽ ആയുധങ്ങൾ കുളത്തിൽ കൊണ്ടിട്ട ശേഷം മുഖ്യ പ്രതിയെന്നു കരുതുന്ന പീതാംബരനെ കൊണ്ടു വന്ന് കണ്ടെടുത്തു. വർഷങ്ങളായി കേരള പോലീസിൽ നടക്കുന്ന കുറ്റം തെളിയിക്കൽ സംവിധാനം ഇവിടെയും ആവർത്തിക്കുന്നതായി കാണാം.
മൂർച്ചയില്ലാത്ത പഴയ ആയുധങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇവ ഉപയോഗിച്ച് രണ്ടു പേരെ കൊല്ലാനാവില്ലെന്ന് പോലീസിനുമറിയാം. എന്നാൽ കൊലപാതകം സി പി എമ്മിന് വേണ്ടി നടത്തുമ്പോൾ പ്രതി പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് പോലീസിന് പറയേണ്ടി വരും. ഇല്ലെങ്കിൽ പാർട്ടി കള്ളങ്ങൾ സത്യമാണെന്ന് പോലീസിന് ആവർത്തിക്കേണ്ടി വരും .
മൂർച്ചയില്ലാത്ത പഴയ ആയുധങ്ങളാണ് പോലീസ് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശി ചെന്നിത്തല പത്ര സമ്മേളനം നടത്തി. ഇതെല്ലാം പാർട്ടിയുടെ തിരക്കഥയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ഉദുമ എം എൽ എ കെ കുഞ്ഞിരാമനും മുൻഎംഎൽ എ, കെ വി കുഞ്ഞിരാമനും സംഭവവുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന സ്വാഗത സംഘത്തിൽ 16000 പേർ പങ്കെടുത്തിട്ടും എം എൽ എയും മുൻ എം എൽ എയും മാറി നിന്നു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തതെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് ആരോപിച്ചു. പീതാംബരനിൽ മാത്രം അന്വേഷണം ഒതുക്കരുതെന്നും കൃഷ്ണൻ ആവശ്യപ്പെട്ടു. കേസ് സി ബി ഐക്ക് വിടണമെന്നും കൃഷ്ണൻ ആവശ്യപ്പെട്ടു
കേസിന്റെ തുടക്കം മുതൽ പോലീസ് മറ്റാരുടെയോ നിർദ്ദേശങ്ങൾ അനുസരിക്കുകയായിരുന്നുവെന്ന സംശയം എല്ലാവർക്കുമുണ്ട്. പ്രതിപക്ഷ നേതാവും മറ്റ് കോൺഗ്രസ് നേതാക്കളും അന്വേഷണത്തിൽ സംശയം പ്രകടിപ്പിക്കുന്നതും ഇതു കൊണ്ടാണ്. ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. ശ്രീനിവാസാണ് കേസന്വേഷിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ ക്രൈംബ്രാഞ്ച് എസ് പിയാക്കി മാറ്റി. ഇതിലും അട്ടിമറിയുണ്ടോ എന്ന് സംശയമുണ്ട്. അതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാനും നീക്കമുണ്ട്. അത് സി ബി ഐ അനേഷണം അട്ടിമറിക്കാനുള്ള നീക്കമാണ്. പ്രതിപക്ഷത്തിന്റെ വായ തത്കാലം അടക്കാമെന്നാണ് സർക്കാരും പോലീസും കരുതുന്നത്. പക്ഷേ അത്തരമൊരു പ്രതീക്ഷ അസ്ഥാനത്താണ്.
മുമ്പ് ജിത്തു ജോസഫിന്റെ ദൃശ്യം സിനിമയിലെ ക്രൈം രംഗങ്ങൾ ചില കുറ്റവാളികൾ ആവർത്തിച്ചിരുന്നു. എന്നാൽ പോലീസ് തന്നെ സിനിമയെ അനുകരിക്കുന്നത് ആദ്യ സംഭവമാണ്. കുപ്രസിദ്ധ പയ്യനിലെ അജയനെ പോലെ പീതാംബരനും കുറ്റവിമുക്തനാകുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha

























