കാസർഗോഡ് ഇരട്ടക്കൊലപാതകം; ഉദുമ എം.എല്‍.എയുടെ പങ്ക് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍ഗോഡ് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഉദുമ എം.എല്‍.എയുടെ പങ്കും അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോട്ടയം ജില്ലയില്‍ കടുത്തുരുത്തിയില്‍ ജനമഹായാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഉദുമ എം.എല്‍.എയുടെ പങ്കിനെ കുറിച്ച് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണന്‍ ഉന്നയിക്കുന്ന ആരോപണം ഗൗരവമുള്ളതാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് ഒരുമാസം മുന്‍പ് കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റംഗം നടത്തിയ കൊലവിളിയുടെ വീഡിയോ ദ്യശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതിലൂടെ ഗൂഢാലോചന വ്യക്തമാണ്. കൂടാതെ സി.പി.എം പണവും നിയമസഹായം വാഗ്ദാനം ചെയ്‌തെന്ന പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തലിലൂടെ ഇരട്ടകൊലപാതകത്തിന്റെ കേസന്വേഷണം ഏത്ഗതിക്ക് പോകുമെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.
നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. പോലീസിനെ നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സി.പി.എമ്മുകാര്‍ അനുവദിക്കില്ല.അതുകൊണ്ട് അന്വേഷണം പാളം തെറ്റാന്‍ സാധ്യയുണ്ട്. കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തിന് പിന്നിലെ യാഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ഏതറ്റംവരെയും പോകും. യൂത്ത്‌കോണ്‍ഗ്രസുകാരുടെ കൊലപാതക കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖ അഭിഭാഷകസംഘത്തെ നിയമിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha

























