Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്... പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം, മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം

22 FEBRUARY 2019 10:12 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പെരിയ ഇരട്ടക്കൊലയെത്തുടര്‍ന്ന് സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സന്ദര്‍ശനം. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കനത്ത സുരക്ഷ ഉറപ്പാക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പെരിയ ഇരട്ടകൊലയ്ക്കുശേഷം ആദ്യമായാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നത്. കൊലപാതകത്തെ തള്ളിപ്പറഞ്ഞ പിണറായി വിജയന്‍ കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കുമൊയെന്ന് ഏവരും ഉറ്റുനോക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ലെന്നാണ് സൂചന. വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും, കാഞ്ഞങ്ങാട് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവുമാണ് പിണറായിയുടെ ജില്ലയിലെ പരിപാടികള്‍.


ഇരട്ടകൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് പരിപാടികളില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു നേരെ പ്രതിക്ഷേധം ഉണ്ടായേക്കും എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എല്ലാ പരിപാടികളിലും പഴുതടച്ച സുരക്ഷ ഉറപ്പാക്കും. അതേസമയം കേസില്‍ ഇന്നലെ അറസ്റ്റിലായ അഞ്ചുപേരെയും ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. കെ.മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

അതേസമയം, പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്നതിനുള്ള െ്രെകംബ്രാഞ്ച് സംഘമായി. എറണാകുളം െ്രെകംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്കാണ് അന്വേഷണ സംഘത്തലവന്‍. മലപ്പുറം െ്രെകംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ്, കാസര്‍കോട് െ്രെകംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലീം എന്നിവരും സംഘത്തിലുണ്ട്. ഐ.ജി. എസ്. ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാവും അന്വഷണം. കേസ് തുടക്കത്തില്‍ അന്വേഷിച്ചിരുന്ന കാസര്‍കോട് എസ്.പി ഡോ. എ. ശ്രീനിവാസ് െ്രെകംബ്രാഞ്ച് എസ്.പിയായി സ്ഥലം മാറിയിരുന്നു.

ഇരട്ടകൊലക്കേസില്‍ അഞ്ചുപ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ അറസ്റ്റു ചെയ്ത സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സജി ജോര്‍ജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം അന്വഷണം െ്രെകംബ്രാഞ്ചിന് കൈമാറി. പെരിയ ഇരട്ടക്കൊലയില്‍ പങ്കെടുത്തവരെല്ലാം അറസ്റ്റിലായെന്നും അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടത് അറിഞ്ഞിട്ടില്ലെന്നും എസ് പി ജെയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെ െ്രെകംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചു. കൊച്ചി െ്രെകംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്ക് സംഘത്തലവന്‍ െ്രെകംബ്രാഞ്ച് മലപ്പുറം ഉ്യടജ പ്രദീപ്, കാസര്‍കോട് ഇക അബ്ദുള്‍ സലീം എന്നിവര്‍ സംഘത്തില്‍

ഏച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനില്‍ക്കുമാര്‍, പത്തൊന്‍പതുകാരനായ അശ്വിന്‍, കല്ലിയോട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് വൈകീട്ടോടെ രേഖപ്പെടുത്തിയത്. സുരേഷും, അനില്‍ക്കുമാറും പീതാംബരനൊപ്പം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തു. ബാക്കിയുള്ള മൂന്നുപേര്‍ ആസൂത്രണത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി.സംഭവത്തില്‍ കൂടുതല്‍പ്പേരില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ ആവര്‍ത്തിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്തുന്നതിനാല്‍ . തിടുക്കപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇന്നലെ അറസ്റ്റു ചെയ്ത സജി ജോര്‍ജിനെ കാറുകണ്ടെടുത്ത വെളുത്തോളിയില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹജരാക്കി. ഫോറന്‍സിക് പരിശോധനയും കൂടുതല്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കാനുള്ളതുകൊണ്ട് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സജി നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ താന്‍ വാഹനം ഓടിക്കുകമാത്രമാണ് ചെയ്തതെന്നും, കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും സജി പറഞ്ഞു.കഴിഞ്ഞദിവസം അറസ്റ്റിലായി പീതാംബരനെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (3 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (7 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (8 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (8 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (8 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (10 hours ago)

Malayali Vartha Recommends