ദളിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും; പിണറായിയെ വെട്ടി വി.ടി ബൽറാം

ഹൂ ഈസ് ദി ബാഡ് ചീഫ് മിനിസ്റ്റര്‍ ഓഫ് ഇന്ത്യ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന ഫലം മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു എന്നത് വലിയ ചര്‍ച്ചയായിരുന്നു. മുഖ്യന് കി്ട്ടിയ കനത്ത പ്രഹരം. കഴിഞ്ഞ ദിവസം പുളുവടിക്കല്ലേ മുഖ്യാ എന്ന് പറഞ്ഞ് സാഷ്യല്‍ മീഡിയ പിണറായിയെ കൊന്നു. പൊലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശ വാദത്തിനെതിരെ സോഷ്യല്‍ മീഡിയ. കേരളത്തിലൂടെ റോബോട്ടുകളെ ഉപയോഗിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന വാദവുമായി സാമൂഹ്യമാദ്ധ്യമങ്ങളില്‍ നിരവധി പേരാണ് പോസ്റ്റുകളിട്ടത്. തെലങ്കാനയിലാണ് ആദ്യ റോബോ കോപ്പ് ലോഞ്ച് ചെയ്തതെന്ന് തെളിവുകളോടെയായിരുന്നു ആക്രമണം.
കഴിഞ്ഞ കുറച്ച് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന് കഷ്ടകാലമാണ്. എവിടെ തൊട്ടാലും പ്രശ്‌നം തന്നെ. കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ മൗനം തുടരുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ എതിര്‍ത്ത മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനെക്കാള്‍ ഇരട്ടിയില് ഏറെ ലൈക്ക് കിട്ടി വിടി ബലറാം എംഎല്‍എയുടെ കമന്റ്. പോസ്റ്റിന് ലഭിച്ചത് 10,000ത്തോളം ലൈക്കാണ്. എന്നാല്‍, അതേ പോസ്റ്റിനു താഴെയുള്ള വി.ടി. ബല്‍റാം എംഎല്‍എയുടെൃകമന്റിന് കിട്ടിയ ലൈക്ക് 23,000 വരും അതായത് ഇരട്ടിയില്‍ അധികം. മുഖ്യമന്ത്രിയുടെ പോസ്റ്റ് ഇതായിരുന്നു. കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്‌നവുമില്ല. കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നത് സിപിഎം സംസ്ഥാന കമ്മിറ്റിയേയോ പുകസ യേയോ അല്ലല്ലോ? അതുകൊണ്ടുതന്നെയാണ് മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്ക് കടന്നുചെന്ന് ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളേജ് പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അത് മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും? എന്നിട്ടാണോ ഈ പ്രതീകാത്മക സമരത്തിനെതിരെ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്! ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍ത്തന്നെ അവര്‍ക്കൊക്കെ എന്ത് ക്രഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്? സിപിഎമ്മിന് സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്‌ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും, നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.
https://www.facebook.com/Malayalivartha

























