Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പൊട്ടിത്തെറിച്ച് ജനം; തെളിവെടുപ്പിനായി പീതാംബരനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ അമ്മമാര്‍ ആ കൊലയാളിയെ കാത്തുനിന്നത് കല്ലും ചൂലുമായി

22 FEBRUARY 2019 01:36 PM IST
മലയാളി വാര്‍ത്ത

പെരിയ ഇരട്ടക്കൊലപാതകം കേരളം കേട്ടറിഞ്ഞത് ഞെട്ടലോടെയായിരുന്നു. സമാധാനത്തിനായി പോരാടിയ ആ രണ്ടു യുവാക്കളുടെ ജീവനും ആ കാപാലികന്മാര്‍ എടുത്തുകൊണ്ടുപോയപ്പോള്‍ നാട്ടുകാര്‍ക്ക് അത് വിശ്വസിക്കാന്‍ ആയിരുന്നില്ല. അതിന്റെ രോഷമെല്ലാം അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. തെളിവെടുപ്പിനായി പീതാംബരനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ അമ്മമാര്‍ ആ കൊലയാളിയെ കാത്തുനിന്നത് കല്ലും ചൂലുമൊക്കെയായായിരുന്നു.

കൊലപാതകം നടന്ന കല്ല്യോട്ടെ റോഡിന് സമീപമുള്ള റബ്ബര്‍ തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പീതാംബരനാണ് സ്ഥലം കാണിച്ചുകൊടുത്തത്. വാളിന് 50 സെന്റിമീറ്ററിലധികം നീളവും ഒന്നര ഇഞ്ച് വീതിയുമുണ്ട്. ഇരുമ്പു ദണ്ഡുകളില്‍ ചോരക്കറയുണ്ട്. പീതാംബരനെ എത്തിക്കുന്നതറിഞ്ഞ് സമീപത്തെ അമ്മമാര്‍ ചൂലും വടിയും കല്ലുമായി കൊലപാതകം നടന്ന സ്ഥലത്തു ഏറെ നേരം കാത്തിരുന്നു. ആദ്യം കൊലപാതകം നടന്ന സ്ഥലത്തേയ്ക്ക് എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു തീരുമാനമെങ്കിലും രോഷം പൂണ്ട അമ്മമാരെ കണ്ട് പൊലീസ് തീരുമാനം മാറ്റി.

ഇരട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലുള്ള അഞ്ചു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിരിജന്‍, ശ്രീരാഗ്, ഓട്ടോ ഡ്രൈവര്‍ അനി എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്. കൃത്യം നടത്തിയത് പീതാംബരന്റെ നിര്‍ദേശപ്രകാരമെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കി. അതേസമയം ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയ സജി ജോര്‍ജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കസ്റ്റഡിയിലുള്ളവരെല്ലാം മൊഴികളില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം അറസ്റ്റിനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി ജില്ലാ പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ സംഘം യോഗം ചേര്‍ന്ന് ലഭിച്ച മൊഴികള്‍ വിശദമായി വിലയിരുത്തി. തുടര്‍ന്ന് ജില്ലയില്‍ ക്യാംപ് ചെയ്യുന്ന കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയുമായി എസ് പി ജെയിംസ് ജോസഫ് ചര്‍ച്ച നടത്തി. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ പീതാംബരനൊപ്പം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.കൃത്യത്തില്‍ കൂടുതല്‍പ്പേരില്ലെന്ന മൊഴിയും പിടിയിലായവര്‍ ആവര്‍ത്തിക്കുന്നു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട് .ഇതുകൂടി കണക്കിലെടുത്താത്ത് തിടുക്കപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേണസംഘം ഒരുങ്ങുന്നതെന്നാണ് സൂചന. കാറുകണ്ടെടുത്ത വെളുത്തോളിയില്‍ എത്തിച്ച് തെളിവെടുത്ത ശേഷമാണ് സജിജോര്‍ജിനെ കോടതിയില്‍ ഹജരാക്കിയത്. ഫോറന്‍സിക് പരിശോധനയും കൂടുതല്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കാനുള്ളതു കൊണ്ട് കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു പ്രതിക്ക് നേരിട്ട് കൃത്യത്തില്‍ പങ്കുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. തെളിവെടുപ്പിന് കൊണ്ടു പോകും മുമ്പ് കസ്റ്റഡിയിലുള്ള പീതാംബരനേയും, സജി ജോര്‍ജിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.

കാസര്‍കോട് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ചുപ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇന്നലെ അറസ്റ്റു ചെയ്ത സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം സജി ജോര്‍ജിനെ കോടതി ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം അന്വഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പെരിയ ഇരട്ടക്കൊലയില്‍ പങ്കെടുത്തവരെല്ലാം അറസ്റ്റിലായെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞിട്ടില്ലെന്നും എസ് പി ജെയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞതിന് തൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം രൂപീകരിച്ചു. കൊച്ചി ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീക്ക് സംഘത്തലവന്‍ ക്രൈംബ്രാഞ്ച് മലപ്പുറം ഉ്യടജ പ്രദീപ്, കാസര്‍കോട് ഇക അബ്ദുള്‍ സലീം എന്നിവര്‍ സംഘത്തില്‍

ഏച്ചിലടുക്കം സ്വദേശികളായ സുരേഷ്, അനില്‍ക്കുമാര്‍, പത്തൊന്‍പതുകാരനായ അശ്വിന്‍, കല്ലിയോട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരുടെ അറസ്റ്റാണ് വൈകീട്ടോടെ രേഖപ്പെടുത്തിയത്. സുരേഷും, അനില്‍ക്കുമാറും പീതാംബരനൊപ്പം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തു. ബാക്കിയുള്ള മൂന്നുപേര്‍ ആസൂത്രണത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്ന് അന്വേഷണസംഘം കണ്ടെത്തി.സംഭവത്തില്‍ കൂടുതല്‍പ്പേരില്ലെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ ആവര്‍ത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ജില്ലയില്‍ എത്തുന്നുണ്ട് .ഇത് കണക്കിലെടുത്താത്ത് തിടുക്കപ്പെട്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇന്നലെ അറസ്റ്റു ചെയ്ത സജി ജോര്‍ജിനെ കാറുകണ്ടെടുത്ത വെളുത്തോളിയില്‍ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയില്‍ ഹജരാക്കി. ഫോറന്‍സിക് പരിശോധനയും കൂടുതല്‍ തെളിവെടുപ്പും പൂര്‍ത്തിയാക്കാനുള്ളതുകൊണ്ട് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സജി നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ താന്‍ വാഹനം ഓടിക്കുകമാത്രമാണ് ചെയ്തതെന്നും, കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നും സജി മനോരമ ന്യൂസിനോട് പറഞ്ഞു.കഴിഞ്ഞദിവസം അറസ്റ്റിലായി പീതാംബരനെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends