ആഡംബര ജീവിതം നയിക്കാൻ യുവാക്കൾ കണ്ടെത്തിയത് മറ്റൊരു മാർഗം; ഒടുക്കം പോലീസ് പിടിയിലായപ്പോൾ പുറത്ത് വരുന്നത്... കായംകുളത്തെ ഞെട്ടിച്ച് നാലു യുവാക്കൾ

കഴിഞ്ഞ ദിവസം 2.45 ഓടെ ദേശീയപാതയില്‍ ഒ.എന്‍.കെ ജങ്‌ഷനു സമീപം പ്രതാംഗമൂട് ജങ്‌ഷനിലേക്ക് പോകുന്ന റോഡിലുള്ള ചെറിയ പാലത്തിന്റെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. പാലത്തിന്റെ സമീപത്തെ തോട്ടിന് സമീപം ആളൊഴിഞ്ഞ പറമ്ബില്‍ ലഹരിമരുന്ന് ഉപയോഗവും വില്‍പനയും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ദിവസങ്ങളായി ഈ പ്രദേശം എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പി.അന്‍വര്‍സാദത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ടി.പ്രിയാലാല്‍, കെ.അനി, സി.ഇ.ഒമാരായ ശ്രീജിത്ത്, ജോബിന്‍, ഗോപീകൃഷ്‌ണന്‍, ജോണ്‍സന്‍, ബാബുഡാനിയേല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
മയക്കുമരുന്ന് വില്‍പന സംഘത്തിലെ നാലു യുവാക്കളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കൃഷ്‌ണപുരം പുള്ളിക്കണക്ക് നിഷാദ് മന്‍സിലില്‍ നിഷാദ്(23), കൃഷ്‌ണപുരം ദേശത്തിനകം പന്തപ്പാവില്‍ ലക്ഷംവീട് കോളനിയിലെ മുനീര്‍(21), കൊറ്റുകുളങ്ങര നമ്ബലശേരി പുത്തന്‍വീട്ടില്‍ സയിര്‍അബ്‌ദുള്ള(23), പെരിങ്ങാല കവറാട്ട് തെക്കതില്‍ നൗഫല്‍(26) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ആവശ്യക്കാര്‍ക്ക് വാട്ട്‌സ്‌ആപ് വഴിയാണ് ഇവര്‍ വില്‍പന നടത്തി വരുന്നത്. ഈ മയക്കുമരുന്ന് മാത്രം ഉപയോഗിക്കുന്നവരുടെ വാട്ട്‌സ്‌ആപ് ഗ്രൂപ്പ് ഇവരുടെ മൊബൈലില്‍ നിന്ന് കണ്ടെത്തി.ഇത്തരം മയക്കു മരുന്നുകള്‍ സാധാരണ വന്‍കിട നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമേ കാണപ്പെടാറുള്ളൂ. എം എന്ന ചുരുക്കപ്പേരിലാണ് ഈ ലഹരി വസ്‌തു യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്നത്. അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റമാണ്.
പ്രതികള്‍ വന്‍ ലാഭത്തിന് ലഹരി മരുന്ന് കച്ചവടം ചെയ്യുന്ന കണ്ണിയിലുള്ളവരാണെന്ന് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അന്‍വര്‍സാദത്ത് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. ജില്ലയില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഈ മയക്കുമരുന്ന് പിടികൂടുന്നത്. മീഥൈല്‍ ഡയോക്‌സി മെഥാഫിറ്റമിന്‍(എം.ഡി.എം.എ) എന്ന മാരക മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. വിപണിയില്‍ ഒരു ലക്ഷത്തോളം രൂപ വില വരുന്ന 1.9 ഗ്രാം എം.ഡി.എം.എയും ഒന്നര ലക്ഷം രൂപ വില വരുന്ന രണ്ടു ബൈക്കുകളും എക്‌സൈസ് സംഘം ഇവരില്‍ നിന്നും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha

























