Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് തുരങ്കം വെച്ചത് സി.പി.എം ജില്ലാനേതൃത്വമാണെന്ന് സൂചന

22 FEBRUARY 2019 05:41 PM IST
മലയാളി വാര്‍ത്ത

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് തുരങ്കം വെച്ചത് സി.പി.എം ജില്ലാനേതൃത്വമാണെന്ന് അറിയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയോട് സന്ദര്‍ശനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി.

പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിച്ച് ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകളിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സന്ദര്‍ശനം നടത്തിയാല്‍ കോണ്‍ഗ്രസും യു.ഡി.എഫും മുതലെടുക്കുമെന്ന് ചില നേതാക്കള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. എല്‍.ഡി.എഫിന്റെ തെക്കന്‍മേഖലാ ജാഥ നടക്കുന്നതും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും കാരണം അവര്‍ക്ക് ഗുണമാകുന്ന നീക്കം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കൊല്ലപ്പെട്ടവരുടെ വീട്ടുകാര്‍ സ്വാഗതം ചെയ്തിരുന്നു. മുന്നണിയുമായി ആലോചിക്കാതെ സി.പി.ഐ നിയമസഭാ കക്ഷിനേതാവ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയതിലെ അതൃപ്തി കണ്‍വീനര്‍ എ.വിജയരാഘവന്‍ പരസ്യമാക്കിയിരുന്നു. അതിന് പിന്നാലെ മുഖ്യമന്ത്രി കൂടി സന്ദര്‍ശനം നടത്തിയാല്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ വിജയമായിരിക്കുമെന്ന് സി.പി.എം നേതാക്കള്‍ വിലയിരുത്തി. റവന്യൂമന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ശരത് ലാലിന്റെ പിതാവ് ശബ്ദമുയര്‍ത്തി രോക്ഷപ്രകടനം നടത്തിയത് മുന്നണിക്ക് തിരിച്ചടിയായെന്നും മുഖ്യമന്ത്രി എത്തുമ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും വികാരാധീതരായി വല്ലതും പറഞ്ഞാല്‍ വലിയ വാര്‍ത്തയാകും കോണ്‍ഗ്രസിന് നല്ല മൈലേജും ലഭിക്കും. ഇക്കാര്യങ്ങളെല്ലാം കേട്ടശേഷമാണ് മുഖ്യമന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. കോണ്‍ഗ്രസ് പ്രതിഷേധം അതിന് മറയാക്കുകയും ചെയ്തു.

ജില്ലാ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രി ആ വേദിയില്‍ വെച്ച് തന്നെ കൊലനടത്തിയ പീതാംബരനെയും മറ്റ് ചില നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ചതും പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. പ്രദേശത്ത് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ പീതാംബരന് നിര്‍ണായക പങ്കുണ്ടെന്നാണ് ഒരുകൂട്ടം നേതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍ പെരിയയിലെ പല രാഷ്ട്രീയ അക്രമങ്ങള്‍ക്കും പിന്നില്‍ പീതാംബരനുണ്ടെന്നും ഇതിനെതിരെ സമാധാനകാംഷികളായ സി.പി.എമ്മുകാര്‍ തന്നെ രംഗത്തെത്തിയിരുന്നു. അവരെല്ലാം ഇപ്പോള്‍ വലിയ ആശ്വാസത്തിലാണ്. പക്ഷെ, പീതാംബരനെ കൈവെടിഞ്ഞ് ജില്ലാ നേതൃത്വത്തിന് മുന്നോട്ട് പോകാനാവില്ല. അതിനാലാണ് പലരും മൃദുസമീപനം സ്വീകരിക്കുന്നത്. അതിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന നേതൃത്വവും സര്‍ക്കാരും എടുത്തിരിക്കുന്നത്.

സംസ്ഥാനനേതാക്കളുമായി ആലോചിച്ചിരുന്നെങ്കില്‍ പെരിയ സംഭവം നടക്കില്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതിനാലും വടക്കന്‍മേഖലാ ജാഥ നടത്തുന്നതിനാലും തടയിടുമെന്ന് ഉറപ്പായിരുന്നു. മുഖ്യമന്ത്രിയായി പിണറായി അധികാരമേറ്റ ശേഷം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആദ്യം ആവശ്യപ്പെട്ടത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നാണ്. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ച ശരത് ലാലിനെ മര്‍ദ്ദിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ ആക്രമം ആരംഭിച്ച ശേഷം എല്ലാം കൈവിട്ട് പോയെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. പക്ഷെ, തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ കരുതിക്കൂട്ടി നടത്തിയ കൊലപാതകം ആണെന്ന് വ്യക്തമാകുന്നു. അത് കൂടി ഭയന്നാണ് ജില്ലാ നേതൃത്വം മുഖ്യമന്ത്രി മുന്‍കൈ എടുത്ത സമാധാന അന്തരീക്ഷത്തിന് തടയിട്ടതെന്ന് കരുതുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (5 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (5 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (5 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (6 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (6 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (8 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (9 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (9 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (10 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (10 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (10 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (11 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (12 hours ago)

Malayali Vartha Recommends