മാധ്യമങ്ങള്‍ക്കെതിരെ അന്ന് കടക്ക് പുറത്ത് പറഞ്ഞ പിണറായി വിജയന്‍ വീണ്ടും മാധ്യമങ്ങളോട് പറയാതെ പറഞ്ഞിരിക്കുന്നു അതേ കാര്യം; കാസര്‍ഗോഡ് മുഖ്യനെ ഓടിച്ച് കരിങ്കൊടി പ്രതിഷേധം

മുഖ്യനെ ഓടിച്ച് കാസര്‍ഗോഡ് പ്രതിഷേധം. സിപിഎമ്മിനോട് ജനം പറയുന്നു. കടക്ക് പുറത്ത്. ഉദുമയില്‍ പുകഞ്ഞോടുകയാണ് സിപിഎമ്മും കേരളത്തിന്റെ മുഖ്യമന്ത്രിയും. ഒരിടത്തും ചേക്കേറാനാകുന്നില്ല. എന്തിനധികം കാസര്‍ഗോഡെത്തിയ മുഖ്യനോട് നോ പറഞ്ഞിരിക്കുന്നു ജനം. അതും കരിങ്കൊടി കാണിച്ച്. വീണ്ടും കടക്ക് പുറത്ത് തന്നെയോ മുഖ്യാ.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ക്കെതിരെ അന്ന് കടക്ക് പുറത്ത് പറഞ്ഞ പിണറായി വിജയന്‍ വീണ്ടും മാധ്യമങ്ങളോട് പറയാതെ പറഞ്ഞിരിക്കുന്നു അതേ കാര്യം. പരോക്ഷമായി. മാധ്യമങ്ങളുടെ പേനത്തുമ്പത്തല്ല, ജനഹൃദയങ്ങളിലാണ് പാര്‍ട്ടിയുടെ സ്ഥാനമെന്ന് മാധ്യമങ്ങള്‍ക്കെതിരെ പറഞ്ഞ പിണറായി വ്യക്തമാക്കണം മാധ്യമങ്ങളുടെ പേനത്തുമ്പത്തല്ലെങ്കില്‍ പിന്നെ എവിടെയാണ് പാര്‍ട്ടിയുടെ സ്ഥാനം. ജനഹൃദയങ്ങളിലാണ് പാര്‍ട്ടിയുടെ സ്ഥാനമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി മനസിലാക്കണം ജനങ്ങള്‍ ഇപ്പോള്‍ കടക്ക് പുറത്ത് പറഞ്ഞു കഴിഞ്ഞു. ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ അത് മാധ്യമങ്ങള്‍ കാര്യമാക്കാത്ത സ്ഥിതിയാണെന്നും മാധ്യമങ്ങള്‍ അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധം വച്ചു പുലര്‍ത്തുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഇടത്പക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ കൊലചെയ്യപ്പെട്ടാല്‍ അത് വലിയ കാര്യമായി കാണേണ്ടതില്ല ഇതാണ് പൊതുവായ നിലപാട്. ജനാധിപത്യത്തിന്റെ കാവലാളായി നില്‍ക്കേണ്ട നല്ലൊരു ഭാ?ഗം മാധ്യമങ്ങള്‍ ഈ നിലപാട് സ്വീകരിക്കുകയാണ് മുഖ്യമന്ത്രി ആരോപിക്കുന്നു. ഇടതു പക്ഷ വിരോധവും അന്ധമായ മാര്‍ക്‌സിസ്റ്റ് വിരോധവും മാധ്യമ വാര്‍ത്തകളെ ബാധിച്ചിരിക്കുകയാണ്, ഈ പറയുന്നവരുടെ നാക്കിന്‍ തുമ്പത്തോ പേനത്തുമ്പിലോ അല്ല ജനങ്ങളുടെ ഹൃദയത്തിലാണ് പ്രസ്ഥാനത്തിന്റെ സ്ഥാനം മാധ്യമങ്ങളെ വിമര്‍ശിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
2017 ല്‍ മുഖ്യമന്ത്രിയും ബിജെപി നേതാക്കളുമായി തിരുവനന്തപുരത്ത് നടക്കുന്ന സമാധാന ചര്‍ച്ചയ്‌ക്കെത്തിയ മാധ്യമങ്ങളോട് അന്ന് മുഖ്യമന്ത്രി കയര്‍ത്തിരുന്നു. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ 'കടക്കു പുറത്ത്' എന്ന് മുഖ്യമന്ത്രീ...ആക്രോശിക്കുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്.. പിന്നീട് പല വേദികളിലും കണ്ടു മുഖ്യമന്ത്രിയുടേയും സിപിഎം നേതാക്കളുടേയും ഈ മാധ്യമക്കലി. തീര്‍ന്നില്ല സെക്രട്ടേറിയറ്റിൽ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം. പക്ഷെ ഒന്നിനും മാധ്യമങ്ങളെ തളയക്കാനായില്ല.തെളിവെടുപ്പിനായി പീതാംബരനെ നാട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ അവിടുത്തെ അമ്മമാര്‍ ആ കൊലയാളിയെ കാത്തുനിന്നത് കല്ലും ചൂലുമൊക്കെയായായിരുന്നു.
https://www.facebook.com/Malayalivartha

























