Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

ജനാധിപത്യ കേരള കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും പുറത്തേക്ക്; സീറ്റ് കിട്ടില്ല; ഇക്കുറി മത്സരിക്കുന്നില്ലെന്ന് പാര്‍ട്ടി

23 FEBRUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ

ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം... ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കാൻ തീരുമാനം, പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്രവചനം

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി

ജനാധിപത്യ കേരള കോണ്‍ഗ്രസ് ഇക്കുറി ലോക്‌സഭയിലേക്ക് മത്സരിക്കില്ല. ഇടതുമുന്നണിയില്‍ നിന്നും സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് മത്സരരംഗത്തുനിന്നും പിന്മാറാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. കോട്ടയം, അല്ലെങ്കില്‍ പത്തനംതിട്ട ഇതില്‍ ഏതെങ്കിലുമൊരു സീറ്റില്‍ മാത്രമേ മത്സരിക്കാനുള്ളുവെന്നാണ് ജനാധിപത്യ കേരളകോണ്‍ഗ്രസിന്റെ നിലപാട്. ഈ രണ്ടു സീറ്റും ലഭിക്കാന്‍ സാദ്ധ്യതയുമില്ല.
ഇടുക്കി സീറ്റിന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുന്നില്ല. നേരത്തെ ഇടുക്കിയിലാണ് അവര്‍ മത്സരിക്കുമെന്ന് കരുതിയിരുന്നത്. എന്നാല്‍ ഇടുക്കിയോട് ഇപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും അത്ര താല്‍പര്യമില്ല. പി.ജെ. ജോസഫ് അവിടെ മത്സരിക്കുകയാണെങ്കിലോ എന്ന ആശങ്കയാണ് ഇതില്‍ നിന്നും അവരെ പിമന്നാട്ട് നയിക്കുന്നത്. ജോസഫ് മത്സരിക്കാനുള്ള തീരുമാനം മിക്കവാറുംഎല്ലാവരേയും അറിയിക്കുകയും ചെയ്തുകഴിഞ്ഞു. രണ്ടു പ്രമുഖ പത്രസ്ഥാപനങ്ങളില്‍ നേരിട്ട് എത്തി തന്നെ തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന കാര്യം ജോസഫ് അറിയിച്ചുകഴിഞ്ഞു. അതുകൊണ്ട് എന്തായാലും അദ്ദേഹം മത്സരരംഗത്തുണ്ടാകുമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും കരുതുന്നത്. അങ്ങനെയാണെങ്കില്‍ ജോസഫിനെതിരെ മത്സരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് തയാറുമല്ല. തന്റെ രാഷ്ട്രീയ ഗുരുനാഥനെതിരെ ഒരു മത്സരത്തിന് അദ്ദേഹത്തിന് മനസില്ല.
ആ സാഹചര്യത്തിലാണ് കോട്ടയത്തിലേക്ക് കണ്ണുനട്ടത്. കേരള കോണ്‍ഗ്രസി(എം)നുള്ളിലെ അടിയും മറ്റും മുതലെടുത്ത് അവിടെ വിജയിച്ചുകയറാമെന്നായിരുന്നു ചിന്ത. ഏറെക്കുറെ സി.പി.എം നേതൃത്വത്തിനും അതേ നിലപാടയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയും മറ്റും സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആ സീറ്റില്‍ സി.പി.എമ്മായിരിക്കും മത്സരിക്കുക. അങ്ങനെ വരുമ്പോള്‍ കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെ.ഡി.എസിന് പത്തനംതിട്ട സീറ്റ് നല്‍കേണ്ടിവരും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഏറെ പ്രതിസന്ധിയുണ്ടാകാന്‍ സാദ്ധ്യതയുള്ള മണ്ഡലമായാണ് പത്തനംതിട്ടയെ ഇടതുമുന്നണി വിലയിരുത്തുന്നത്. പത്തനംതിട്ടയില്‍ തന്നെ ഇടതുമുന്നണി വിജയിച്ചാല്‍ ശബരിമയില്‍ സര്‍ക്കാരിന്റേയുംഇടതുമുന്നണിയുടെയും നിലപാട് ശരിയാണെന്ന് സമൂഹം അംഗീകരിക്കുന്നതായി വിലയിരുത്തപ്പെടും. അതുകൊണ്ട് ഏത് വിധേനയേയും ഇടതുമുന്നണിയെ അവിടെ പരാജയപ്പെടുത്താനുള്ള ശ്രമം ഇതുമായി ബന്ധപ്പെട്ടുള്ള പല കോണുകളില്‍ നിന്നും ആരംഭിച്ചിട്ടുണ്ട്. സി.പി.എം ആകുമ്പോള്‍ അതിന് തീവ്രത ഏറുകയും ചെയ്യും. അതുകൊണ്ട് സീറ്റ് ഇടതുമുന്നണിയിലെ ജനാധിപത്യ പാര്‍ട്ടികളില്‍ ഒന്നായ ജെ.ഡി.എസിന് നല്‍കാനാണ് നീക്കം.
സീറ്റ് ജെ.ഡി.എസിനാണെങ്കിലും സര്‍വസമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരാനുള്ള ശ്രമവും ഉണ്ടാകും. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിഞ്ഞിട്ടായിരിക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ അന്തിമമായി തീരുമാനിക്കുക. യു.ഡി.എഫിന് അവിടെ ഹിന്ദു സ്ഥാനാര്‍ത്ഥിയാണ് വരുന്നതെങ്കില്‍ ഇടതുമുന്നണി ക്രിസ്തീയവിഭാഗത്തില്‍ നിന്ന് കരുത്തനായ ഒരാളെ ഇറക്കാനാണ് നീക്കം. അത്തരത്തില്‍ അവിടെ വോട്ടുകളുടെ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്.
പത്തനംതിട്ടയ്ക്ക് പകരം കോട്ടയത്ത് കുറച്ചുകൂടി അനുകൂല ഘടകങ്ങള്‍ ഉണ്ടാകുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്(എം) ഫലത്തില്‍ രണ്ടായി നില്‍ക്കുന്ന സമയത്ത്. അതു മാത്രമല്ല, കേരള കോണ്‍ഗ്രസി(എം)ശന മടക്കികൊണ്ടുവരുന്നതിനായി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് ദാനംചെയ്തുവെന്ന വികാരത്തില്‍ നിന്നും ഇതുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്തരായിട്ടില്ല. അത്തരത്തില്‍ കോണ്‍ഗ്രസിലും കേരളാകോണ്‍ഗ്രസിനുള്ളിലൂം ഉരുണ്ടുകൂടികിടക്കുന്ന ആര്യന്തരവിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് കോട്ടയം പിടിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.
ഇത് മനസിലാക്കികൊണ്ടാണ് മത്സരിച്ചാല്‍ കൊള്ളാമെന്ന ചിന്തയില്‍ നിന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് പിന്നോക്കം പോകുന്നത്. ഒരു തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പറ്റിയ ഒരു ഭൗതികസാഹചര്യവും തങ്ങള്‍ക്ക് ഇപ്പോഴില്ലെന്നാണ് അതിന് അവര്‍ പറയുന്ന ന്യായീകരണം. ഒരു എം.എല്‍.എയോ, അതുപോലെ മറ്റ് എന്തെങ്കിലും സ്ഥാനമോ ഒന്നും ഇല്ല. ഈ സാഹചര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും അവര്‍ പറയുന്നുണ്ട്. നേരത്തെ മുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് ഇടതുമുന്നണി നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ സാഹചര്യം അനുകൂലമായി വന്ന;തോടെയാണ് മത്സരിച്ചാല്‍ കൊള്ളാമെന്ന നിലപാട് അവര്‍ ആദ്യം പ്രകടിപ്പിച്ചത്. എന്നാല്‍ സീറ്റ് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ ആ പ്രയത്‌നത്തില്‍ നിന്നും അവര്‍ പൂര്‍ണ്ണമായും പിന്മാറുകയാണ്. ഇനി ഇടതുമുന്നണി ഏതെങ്കിലും സീറ്റില്‍ നിര്‍ബന്ധിച്ച് മത്സരിക്കണമെന്നാവശ്യപ്പെട്ടാല്‍ മാത്രമേ പാര്‍ട്ടി ഇക്കുറി മത്സരരംഗത്തേക്കുള്ളുവെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (21 minutes ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (29 minutes ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (36 minutes ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (45 minutes ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (56 minutes ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (1 hour ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (1 hour ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (1 hour ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (1 hour ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (1 hour ago)

ചി​കി​ത്സ​യിലായിരുന്ന ഗൃ​ഹ​നാ​ഥ​ൻ മ​രണത്തിന് കീഴടങ്ങി  (1 hour ago)

വീട് കൊള്ളയടിക്കുന്നവർ കുറുവ സംഘം; കൊള്ളയടിച്ചിട്ടു ഫ്യൂസും അടിച്ചോണ്ട് പോകുന്നത് ഡാഷ് സംഘം; വൈദ്യുതി പ്രതിസന്ധിയെയും ലോഡ്ഷെഡിംഗിനെയും വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യയിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends