കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് നാളെ അന്വേഷണം തുടങ്ങും; ഇരട്ടക്കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം കുഴയ്ക്കുമോ ?

കല്യോട്ട് ഇരട്ടക്കൊലപാതക കേസ് ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് നാളെ അന്വേഷണം തുടങ്ങും. അന്വേഷണ ചുമതലയുള്ള എറണാകുളം റേഞ്ച് ക്രൈംബ്രാഞ്ച് എസ്.പി അബ്ദുല്‍ റഫീഖ് ഇന്നലെ രാത്രിയോടെ കാസര്‍കോട്ടെത്തിയിരുന്നു. അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍ വെള്ളിയാഴ്ച തന്നെ എത്തിയതാണ്. കേസില്‍ മുഖ്യപ്രതിയായ എ. പീതാംബരന്റെ പോലീസ് കസ്റ്റഡി നാളെയാണ് തീരുക. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം. പ്രദീപ്കുമാര്‍ പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും അന്വേഷണം സാങ്കേതികമായി ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക. എത്രയും വേഗം അന്വേഷണം തുടങ്ങാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം രണ്ടു ദിവസം നേരത്തേ എത്തിയത്.
മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് അടുത്തയാഴ്ചയോടെയേ എത്തിയേക്കൂ. കേസിനു പിന്നിലെ കണ്ണൂര്‍ ബന്ധമായിരിക്കും ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുക. കൊല നടന്ന ദിവസം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകക്കേസില്‍ പ്രതികളായ രണ്ടുപേര്‍ കല്യോട്ട് എത്തിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിനു ശേഷം ഇവര്‍ അപ്രത്യക്ഷരാണ്. കൊല നടന്ന 17ന് രാത്രി 9.55 ന് കറുത്ത കാര്‍ രാവണീശ്വരം വഴി ദേശീയപാതയിലെത്തി അതിവേഗം ഓടിച്ചുപോയത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഈ വാഹനവും കല്യോട്ട് എത്തിയ ജീപ്പും സൈലോ കാറും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സംശയകരമായി കണ്ടത് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം.
അതേസമയം പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് കോണ്‍ഗ്രസ്. ചൊവ്വാഴ്ച മുതല്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ നിരാഹാരസമരം ആരംഭിക്കാന്‍ ഡിസിസി യോഗം തീരുമാനിച്ചു. അതേസമയം കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെത്തി. നിലവിലെ അന്വേഷണസംഘത്തിന്റെ കൈവശമുള്ള കേസ് ഫയല്‍ നാളെ കൈമാറും. കല്ലിയോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ കൊലപതാകം സംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യം കടുപ്പിക്കിനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ ജില്ലയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള അഭിഭാഷകര്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തി. കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനും നിയമപോരാട്ടത്തെക്കുറിച്ച് ബന്ധുക്കളുമായി ചര്‍ച്ച ചെയ്തു.
അതേസമയം ഇന്നലെ ജില്ലയിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ രീതി തീരുമാനിക്കും. സംഘത്തെ നയിക്കുന്ന എസ്പി മുഹമ്മദ് റഫീഖ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളില്‍ ഡിജിപി ലോക്‌നാഥ ബഹ്‌റയും ജില്ലയില്‍ എത്തിയേക്കും.
https://www.facebook.com/Malayalivartha

























