പെരിയ ഇരട്ടകൊലപാതകക്കേസ് സി ബി ഐ അന്വേഷിക്കണെമെന്ന ആവശ്യവുമായി കോൺഗ്രസ്സ് കോടതിയിലേയ്‌ക്ക്; കൊലപാതകത്തിൽ സിപിഎം നു നിർണ്ണായക പങ്കുണ്ടെന്നതിന് തെളിവുണ്ടെന്നും കെ.മുരളീധരന്‍ എംൽഎ

കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം നടക്കവേ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്സ് നേതൃത്വം. അധികം വൈകാതെ തന്നെ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതിയെ ബോധിപ്പിക്കുമെന്ന് കെ.മുരളീധരന്‍ എം ൽ എ വ്യകത്മാക്കി.
അതേസമയം കൊല നടത്തിയത് സിപിഎം അയച്ച ക്വട്ടേഷന്‍ സംഘമെന്നും പെരിയ ഇരട്ടക്കൊലപാതകത്തിൽ പാര്‍ട്ടി തള്ളിപ്പറഞ്ഞ പ്രതി പീതാംബരന്റെ വീട്ടില്‍ പി.കരുണാകരന്‍ എം.പി പോയത് സിപിഎം പങ്കിന് തെളിവെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് നടത്തിയ കൊലപാതകമാണിത്. പരസ്യമായി കൊലവിളി നടത്തിയ വി.പി.പി.മുസ്തഫക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മരിച്ചവരുടെ വീട്ടില്‍ പോകാന്‍ ആഗ്രഹമുള്ളതായി മുഖ്യമന്ത്രി ആരെയും അറിയിച്ചിട്ടില്ലെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. വീട്ടിൽ വരുന്നവരുടെ മുഖത്ത് തുപ്പുന്നത് കോൺഗ്രസ് സംസ്കാരമല്ലന്നും പി.കരുണാകരന്റെ ആരോപണങ്ങൾക്ക് മറുപടിയായി മുരളീധരന്‍ പറഞ്ഞു.
അതേസമയം മുൻപ് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ വീടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍നം നടത്താതിരുന്ന സംഭവത്തെയും കെ മുരളീധരന്‍ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പോകാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മാത്രമാണ് കൃപേഷിന്റെയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നതെന്നാണ് മുരളീധരന്‍ പറഞ്ഞത്.
മുഖ്യമന്ത്രിക്ക് മരണ വീട്ടില്‍ പോകാന്‍ ആരുടെയും അനുമതി വേണ്ടെന്നും കാസര്‍ഗോട്ടെ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുമായി ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് വീടുകളില്‍ സന്ദര്‍ശനം നടത്തണമായിരുന്നുവെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു.
എന്നാൽ മരണ വീട്ടിൽ മുഖ്യമന്ത്രി എത്തിയാൽ മുഖത്ത് തുപ്പാൻ കോൺഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോൺഗ്രസ് സംസ്കാരമല്ല. അത് ഒരു പക്ഷെ സിപിഎമ്മിന്‍റെ സംസ്കാരമായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
പാലക്കാട് സിപിഐക്കാർ കൊന്ന ലീഗ് പ്രവർത്തകൻ സഫീറിന്‍റെ വീട്ടിലല്ലാതെ മറ്റൊരു വീട്ടിലും പിണറായി പൊയിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഷുഹൈബിന്‍റെ കൊലയാളികളുടെ കരങ്ങൾ പെരിയ കൊലക്കേസിന് പിന്നിലുണ്ടെന്നും കെ മുരളീധരൻ ആരോപിച്ചു.
കേസിൽ സിബിഐ അന്വേഷിക്കണം വേണമെന്നാവിശ്യത്തിലുറച്ച് ചൊവ്വാഴ്ച മുതല്‍ നാല്‍പത്തിയെട്ട് മണിക്കൂര്‍ നിരാഹാരസമരം ആരംഭിക്കാന്‍ ഡിസിസി യോഗം തീരുമാനിച്ചിരുന്നു. കേസ് അന്വേഷണത്തിന് നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘം ജില്ലയിലെത്തി. നിലവിലെ അന്വേഷണസംഘത്തിന്റെ കൈവശമുള്ള കേസ് ഫയല്‍ നാളെ കൈമാറും.
ഇന്നലെ ജില്ലയിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേസ് ഫയല്‍ വിശദമായി പഠിച്ച ശേഷമായിരിക്കും ക്രൈംബ്രാഞ്ച് സംഘം യോഗം ചേര്‍ന്ന് അന്വേഷണത്തിന്റെ രീതി തീരുമാനിക്കും. സംഘത്തെ നയിക്കുന്ന എസ്പി മുഹമ്മദ് റഫീഖ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വരും ദിവസങ്ങളില്‍ ഡിജിപി ലോക്‌നാഥ ബഹ്‌റയും ജില്ലയില്‍ എത്തിയേക്കും.
പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണം പ്രാദേശിക തലത്തില്‍ ഒതുങ്ങിയപ്പോള്‍ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തില്‍ നിര്‍ണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകള്‍. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha






















