കായംകുളത്ത് വീണ്ടും വീട് കുത്തിത്തുറന്ന് കവർച്ച; 15 പവൻ സ്വർണ്ണാഭരണവും 15,000 രൂപയും അപഹരികച്ചതായി പരാതി

കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും വീട് കുത്തിത്തുറന്ന് കവർച്ച. 15 പവൻ സ്വർണാഭരണവും 15,000 രൂപയും അപഹരികച്ചതായാണ് പരാതി. കാപ്പിൽമേക്ക് മേനാത്തേരി പുത്തേഴത്ത് പടീറ്റതിൽ തങ്കമ്മാളുടെ വീട്ടിലായിരുന്നു മോഷണം. മോഷണസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
പുതുപ്പള്ളിയിലെ മകളുടെ വീട്ടിലായിരുന്ന തങ്കമ്മാൾ ചൊവ്വാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മുൻവശത്തെ കതക് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. മൂന്ന് മുറികളിലെയും അലമാര കുത്തിത്തുറന്ന നിലയിലാണ്.
വിദേശത്തുള്ള മകൻ കഴിഞ്ഞദിവസം അയച്ച പണവും മരുമകൾ ആതിരയുടെയും കൊച്ചുമകന്റെയും ആഭരണങ്ങളുമാണ് നഷ്ടമായത്. പൊലീസ് തെളിവെടുപ്പ് നടത്തി. സമീപത്തെ നിരീക്ഷണ കാമറയും പരിശോധിച്ചു. അടുത്തിടെ പെരിങ്ങാലയിൽ സമാനരീതിയിൽ രണ്ട് കവർച്ച നടന്നിരുന്നു. പുതുപ്പള്ളിയിൽ വീട്ടമ്മയെ അടിച്ചുവീഴ്ത്തി കവർച്ച നടത്താൻ ശ്രമിച്ച മോഷ്ടാവിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha






















