യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഎം പ്രാദേശിക നേതാക്കള്‍, പെരിയ പ്രതികള്‍ പൊന്നു തന്നെ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കു പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഎം പ്രാദേശിക നേതാക്കള്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ.പീതാംബരന്‍, സി.ജെ.സജി (സജി ജോര്‍ജ്) എന്നിവര്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്കു 'സഹായങ്ങള്‍' എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്. എം എല്‍ എ യുടെ കൊലപാതക ബന്ധം ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കുകയാണ് ഇത്തരം നടപടികള്‍. പ്രതികളെ തിരിഞ്ഞു നോക്കാതിരുന്നാല്‍ അവര്‍ പാര്‍ട്ടിക്കെതിരെ മൊഴി നല്‍കുമോ എന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്. പാര്‍ട്ടി തങ്ങളെ രക്ഷിക്കും എന്ന പൂര്‍ണ്ണ പ്രതീക്ഷയിലാണ് പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ തന്നെയാണ് ഓരോ നീക്കവും.
െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്യാന്‍ കാസര്‍കോട് വിളിക്കുന്ന സമയമൊഴികെ പ്രതികള്‍ മുഴുവന്‍ സമയവും ബേക്കല്‍ സ്‌റ്റേഷനിലാണുള്ളത് ഇവിടെയുള്ള പോലീസുകാരൊക്കെ തികഞ്ഞ പാര്‍ട്ടി സ്‌നേഹം കാട്ടുന്നവരും. പ്രതികളെ സംരക്ഷിക്കില്ലെന്നു സിപിഎം ആവര്‍ത്തിക്കുമ്പോഴും ഏരിയാ നേതാക്കളുള്‍പെടെയുള്ളവരുടെ സംരക്ഷണയില്‍ തന്നെയാണ് ഇരുവരും എന്ന് വ്യക്തമാക്കുന്നതാണ് ഓരോ നടപടിയും. ഇടയ്ക്കിടെ സ്‌റ്റേഷനിലെത്തി പ്രതികളുമായി നേതാക്കള്‍ സംസാരിക്കുന്നുമുണ്ട്.
സിപിഎം ഓഫീസില്‍ വെച്ചാണ് പെരിയ ഇരട്ടകൊലപാതകത്തിന് ഗൂഢാലോചന നടന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. കൃപേഷിനെയും ശരത്തിനെയും കൊല്ലാനായി എച്ചലടുക്കത്തെ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസില്‍ കൃത്യം നടന്ന ദിവസം വൈകിട്ടായിരുന്നു ഗൂഢാലോചന. ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ പീതാംബരനും കൂട്ട് പ്രതികളും പാര്‍ട്ടി ഓഫീസില്‍ ഒത്തുകൂടി.
നേരത്തെ ഇവിടെ നടന്ന ബ്രാഞ്ച് കമ്മറ്റി യോഗത്തില്‍ വിഷയം സംസാരിച്ചിരുന്നു. തന്റെ കൈയൊടിച്ചവരോട് പ്രതികാരം ചെയ്യാന്‍ കൂടെ നിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് മുന്നറിയിപ്പും നല്‍കി. തീരുമാനമെടുത്ത ശേഷം കേസിലെ രണ്ടാം പ്രതി സജി. സി. ജോര്‍ജ് താല്‍ക്കാലികമായി തങ്ങാറുള്ള പാര്‍ട്ടി ഓഫീസിന് തൊട്ടടുത്തുള്ള മുറിയിലെത്തി ആയുധങ്ങളെടുത്തു. ഇതിന് പാര്‍ട്ടിയിലെ ഉന്നതരുടെ പിന്തുണയുമുണ്ടായിരുന്നെന്നാണ് അനുമാനം. നേരത്തെ ഫോണില്‍ പറഞ്ഞതനുസരിച്ച് അനില്‍കുമാറും സുരേഷും സ്ഥലത്തെത്തി. സന്ധ്യക്ക് എല്ലാവരും കൂടി കൃപേഷും ശരത്തും വരുന്ന വഴിയിലെ കാട്ടില്‍ പതുങ്ങിയിരുന്ന് കൊലചെയ്യുകയായിരുന്നു. കൃപേഷും ശരത്തും എവിടെയുണ്ടെന്നറിയാന്‍ പീതാംബരന്‍ ബൈക്കെടുത്ത് റോഡിലുടെ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ട് തൊട്ടടുത്തുള്ള ശാസ്താ ഗംഗാധരന്റെ വീട്ടില്‍ ബൈക്ക് വച്ചു. തിരിച്ച് വന്ന് മറ്റ് പ്രതികള്‍ക്കൊപ്പം ചേരുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു.
ഇരട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ 7 പേര്‍ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമന്‍, പിടിയിലായവര്‍ ഒളിവില്‍ താമസിച്ചതിനടുത്തുള്ള പാര്‍ട്ടി ഓഫിസില്‍ കഴിഞ്ഞ 5 ദിവസവും ഒളിവില്‍ കഴിഞ്ഞിരുന്നതായി വിവരമുണ്ട്. പാര്‍ട്ടി ഓഫീസിയതുകൊണ്ട് പോലീസും വരില്ല. സദാ സമയവും തുറന്നിടുന്ന പാര്‍ട്ടി ഓഫിസ് കഴിഞ്ഞ കുറേ ദിവസങ്ങളായി അടഞ്ഞു കിടന്നതിനു ശേഷം ഇന്നലെ വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാള്‍ക്ക് ഭക്ഷണം നല്‍കിയതു സമീപത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണെന്നു നാട്ടുകാര്‍ പറയുന്നു. ഇന്നലെ മുതല്‍ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഒടുവില്‍ ഇയാള്‍ മറ്റൊരു താവളത്തിലേക്കു മാറിയതായാണു സൂചന.
"
https://www.facebook.com/Malayalivartha






















