Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ... വി.എസ്. അച്യുതാനന്ദന്റെ ഫ്‌ളക്‌സ് വച്ച് വിജയം കൊയ്ത കാലഘട്ടം മാറി; ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കാന്‍ വിഎസ് എത്തില്ല; തന്റെ വാക്കിന് വില കല്‍പ്പിക്കാത്തവര്‍ക്ക് വേണ്ടി എന്തിന് പ്രചാരണം നടത്തണം

25 FEBRUARY 2019 10:20 AM IST
മലയാളി വാര്‍ത്ത

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചടുത്തോളവും നിര്‍ണായകമാണ്. അതിനാല്‍ തന്നെ ഓരോ പാര്‍ട്ടിയും തെരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തിവരുന്നത്. തലമുതിര്‍ന്ന നേതാക്കളെ പ്രചാരണത്തിനിറക്കി പരമാവധി നേട്ടം കൊയ്യനാണ് എല്ലാവരും ശ്രമിക്കുന്നത്. അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ നായകത്വം വഹിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്. എല്‍.ഡി.എഫ്. ജാഥകളില്‍ ഇപ്പോള്‍ തന്നെ വി.എസിനെ കാണാനില്ല.

അദ്ദേഹത്തിനു മടുത്തതായി അടുപ്പക്കാര്‍ പറയുന്നു. അച്ചടക്കം ലംഘിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പരസ്യപ്രതികരണം ഉണ്ടാകില്ല. ഇടതുപക്ഷം തികച്ചും പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ജനകീയമുഖമായ വി.എസിന്റെ വാക്കുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. പ്രചാരണത്തിന്റെ മുന്‍നിരയില്‍ വി.എസിനെ ആവശ്യമുള്ള സമയം. ഇപ്പോഴത്തെ ഇടതുമുന്നണി വിപുലീകരണത്തില്‍ കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണ പിള്ളയെ ഉള്‍പ്പെടുത്തിയതാണു വി.എസിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ബാലകൃഷ്ണ പിള്ളയ്‌ക്കൊപ്പം വേദി പങ്കിടാന്‍ വി.എസിനു താല്‍പര്യമില്ല.

വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ക്ഷണിക്കപ്പെടുന്ന പരിപാടികള്‍ക്ക് ഇപ്പോഴും പോകുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സി.പി.ഐയുടെ നേതാക്കന്‍മാരാണു പതിവായി മധ്യവര്‍ത്തികളാവുന്നത്.

കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ പാര്‍ട്ടി വല്ലാത്തൊരു പ്രതിരോധത്തിലാണ്. ഈ സമയത്ത് വിഎസ് മാറി നില്‍ക്കുന്നത് പാര്‍ട്ടിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. ഓരോ ദിവസം കഴിയും തോറും പുതിയ പുതിയ സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം ശക്തിപ്പെടുകയാണ്. ഇത് സി.പി.എമ്മിനെയും സി.പി.എം. നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നതാണ്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും ലക്ഷ്യമിടുന്ന സി.ബി.ഐ. അന്വേഷണരീതിയാണ് പാര്‍ട്ടിയെ പേടിപ്പെടുത്തുന്നത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെയും ടി.വി. രാജേഷിനെയും ഗൂഢാലോചനക്കേസില്‍ പ്രതികളാക്കി. സി.ബി.ഐ. അന്വേഷണത്തിലിരിക്കുന്ന ഫസല്‍ വധക്കേസില്‍ കാരായി ചന്ദ്രനും കാരായി ചന്ദ്രശേഖരനും പ്രതികളാണ്. ടി.പി. വധക്കേസ് സി.ബി.ഐ. അന്വേഷണത്തിനു വിടുന്ന കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചാല്‍ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ അടക്കമുള്ള ഉന്നത നേതാക്കളിലേക്ക് അന്വേഷണമെത്തിയേക്കും.

സംശയത്തിന്റെ ആനുകൂല്യം നല്‍കിയായിരുന്നു മോഹനനെ വടകര കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. കണ്ണൂരിനെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ആദ്യം സി.ബി.ഐ. ഏറ്റെടുത്തത് 2006ലെ ഫസല്‍ വധക്കേസാണ്. രണ്ടാമത്തേത്, പയ്യോളി മനോജ് വധക്കേസ്. പാര്‍ട്ടിക്കോടതി ഒരു മുറിയില്‍ ബന്ദിയാക്കി വിചാരണ ചെയ്താണ് അരിയില്‍ ഷുക്കൂറിനെ വകവരുത്തിയത്.

കതിരൂര്‍ മനോജ് വധക്കേസ് സി.ബി.ഐ. ഏറ്റെടുത്തപ്പോള്‍ പി. ജയരാജനെ യു.എ.പി.എ. ചുമത്തി ഒരു മാസത്തോളം ജയിലിലടച്ചിരുന്നു. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടു ഹൈക്കോടതി ഉത്തരവുണ്ടായത്.

ഈ കേസിലും യു.എ.പി.എ. ചുമത്തി. ഇതെല്ലാം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സി.ബി.ഐ. തുടര്‍വിചാരണ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണനയ്ക്കായി ഏപ്രിലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇങ്ങനെ പാര്‍ട്ടി വല്ലാത്തൊരു പ്രതിസന്ധിയിലായ ഘട്ടത്തില്‍ വിഎസിന്റെ മൗനം താങ്ങാന്‍ കഴിയുന്നില്ല. അതിനാല്‍ എങ്ങനെയും വിഎസിനെ പ്രചരണത്തിന് ഇറക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends