കാസർകോട് ഇരട്ടക്കൊലപാതകകേസ്; ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും;സിബിഐ മതിയെന്നാവശ്യവുമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്

കാസർകോട് പെരിയ ഇരട്ടക്കൊലപാതകത്തിൽ നീതി പൂര്‍വ്വകമായ അന്വേഷണത്തിന് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇരകളുടെ കുടുംബവും കോൺഗ്രസ്സും ശക്തമായി ഉന്നയിക്കുന്നതിനിടെ ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
പൊലീസ് കസ്റ്റഡിയിൽ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോർജിന്റേയും കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐ ക്ക് വിടണമെന്നും ഗൂഡാലോചനയിൽ ഉൾക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രിന്റെ നേതൃത്വത്തിൽ ഇന്ന് എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട് .
എസ്.പി ഓഫീസിലേക്കുളള മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.നിരാഹാര സമരമുൾപ്പെടെ വരും ദിവസങ്ങളിലും കോൺഗ്രസ് പ്രതിഷേധിക്കും.
ഇരട്ടക്കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും കല്ല്യോട് ഗ്രാമത്തിന് പ്രിയപ്പെട്ടവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം.
ഫെബ്രുവരി 17 നാണ് കല്യോട്ടിനടുത്ത് ഇരട്ടക്കൊല നടന്നത്. ജീപ്പിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സി പി എം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ, സജി ജോര്‍ജ്, ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഒാട്ടോ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha
























