മോഡി തരംഗം തൊഴിലാളികളിലേക്ക്... മോഡി ശുചീകരണ തൊഴിലാളികളുടെ കാല് കഴുകി തുടച്ചത് തെരഞ്ഞെടുപ്പ് തന്ത്രമെന്ന് പറയാന്‍ വരട്ടെ; മോഡിയുടെ വലിയ മനസിനെ ഏറ്റെടുത്ത് തൊഴിലാളികള്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പല പ്രവത്തികളും എതിരാളികള്‍ക്ക് പോലും ആവേശമാണ്. മോഡി തുടങ്ങിവച്ച സ്വഛ് ഭാരത് എല്ലാം സംസ്ഥാനങ്ങളും പാര്‍ട്ടികളും ഏറ്റെടുത്തിരുന്നു. ഭരണത്തിലേറിയ ആദ്യവര്‍ഷം തുടങ്ങിയ സ്വഛ് ഭാരതില്‍ ചൂലുമായി മോഡി ഇറങ്ങിയപ്പോള്‍ വമ്പന്‍ ഹിറ്റായി. അതേസമയം തന്നെ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മറ്റൊരു സുപ്രധാന പ്രവര്‍ത്തിയാണ് മോഡി നടത്തിയത്.
ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകി വൃത്തിയാക്കി നരേന്ദ്ര മോഡി മാതൃക കാട്ടിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോഡി ആദരിച്ചത്. അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോഡി കഴുകിയത്.
കുംഭമേള 'സ്വഛ് കുംഭ് ' ആകുന്നതില്‍ ശുചീകരണ തൊഴിലാളികളുടെ സേവനം പ്രശംസാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ ആരും ശ്രദ്ധിക്കാതിരുന്നിട്ടും കുംഭ മേള നഗരിയെ വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നു. സ്വച്ഛ് കുംഭയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോഡി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ എയര്‍ഫോര്‍സിന്റെ വിമാനത്തില്‍ പ്രയാഗിലെത്തിയ പ്രധാനമന്ത്രി ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തു. ഗോരഖ്പൂരില്‍ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷമാണ് മോഡി പ്രയാഗ്രാജിലെത്തിയത്. ഈ പദ്ധതി കര്‍ഷകരുടെ ഇടയില്‍ വന്‍ ചലനമാണ് ഉണ്ടാക്കിയത്.
അതേസമയം പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ അപേക്ഷ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കൃഷിഭവനിലേക്കും വില്ലേജ് ഓഫീസിലേക്കും പരക്കംപായിച്ചത് ആധികാരികമായ രണ്ട് ഡേറ്റാ ബേസുകള്‍ കംപ്യൂട്ടറിലിരിക്കെയാണെന്നുള്ള പര്ചാരണം ശക്തിപ്പെടുകയാണ്. സംസ്ഥാന കൃഷി വകുപ്പിനു കീഴില്‍ സംസ്ഥാന ബാങ്കേഴ്‌സ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ഫാര്‍മര്‍ രജിസ്‌ട്രേഷന്‍ (കര്‍ഷക രജിസ്‌ട്രേഷന്‍) പദ്ധതിയില്‍ കേരളത്തിലെ 18 ലക്ഷം കര്‍ഷകരുടെ ഇലക്‌ട്രോണിക് ഡേറ്റാ ബാങ്ക് സര്‍ക്കാരിന്റെ പക്കലുണ്ട്.
2014ല്‍ ആരംഭിച്ച റബര്‍ കര്‍ഷക ഉല്‍പാദക ഉത്തേജന പദ്ധതി (ആര്‍.പി.ഐ.എസ്‌റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീം) പ്രകാരം സംസ്ഥാന ധനകാര്യ വകുപ്പിന്റെ പക്കല്‍ 5,20,000 റബര്‍ കര്‍ഷകരുടെ വിശദാംശങ്ങളുണ്ട്. ഇവ ഉപയോഗപ്പെടുത്തി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വെബ്‌െസെറ്റില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ കേന്ദ്രത്തിന്റെ ആദ്യപട്ടികയില്‍ത്തന്നെ ഉള്‍പ്പെടുമായിരുന്നു. ഇന്നലെ ഉദ്ഘാടനദിനത്തില്‍ രാജ്യമാകെ ഒരു കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കിയ 2,000 രൂപ ആദ്യഗഡു കേരളത്തിലും എത്തുമായിരുന്നു. ഈ അവസരമാണു കേരളം നഷ്ടപ്പെടുത്തിയത്. കര്‍ഷകരുടെ പേരുവിവരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ക്രെഡിറ്റ് ബി.ജെ.പിയുടെ പേരിലാകുമെന്നു ശങ്കിച്ച് വച്ചുതാമസിപ്പിച്ചെന്ന പേരുദോഷം വേറെയും.
പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷകരോഷം തണുപ്പിക്കാനുള്ള ബി.ജെ.പി. നീക്കത്തിന്റെ ഫലമാണ് ചെറുകിട കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6,000 രൂപ ബാങ്ക് അക്കൗണ്ടിലെത്തിക്കുന്ന കേന്ദ്രപദ്ധതി. ഗോരഖ്പുരിലെ ഉദ്ഘാടനത്തിനു പിന്നാലെ ഒരു കോടിയോളം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ആദ്യഗഡുവായ 2,000 രൂപ ഡിജിറ്റലായി നിക്ഷേപിച്ചു. ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു ശങ്കിച്ച് സംസ്ഥാന സര്‍ക്കാരിന്റേതു മെല്ലെപ്പോക്കായിരുന്നു.
പദ്ധതിയില്‍നിന്നു സംസ്ഥാനത്തെ കര്‍ഷകര്‍ ഒഴിവാക്കപ്പെടുമെന്ന ഘട്ടത്തിലാണ് ഉണര്‍ന്നത്. അര്‍ഹതയുള്ള കര്‍ഷകരുടെ പേരുവിവരങ്ങള്‍ ആവശ്യപ്പെട്ട് പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിവേക് അഗര്‍വാള്‍ കഴിഞ്ഞ 14നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തര സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ 18നു മാത്രമാണ് കൃഷി വകുപ്പില്‍നിന്നു കൃഷി ഓഫീസുകളിലേക്ക് ഇമെയില്‍ സന്ദേശമയച്ചത്. 20നകം കര്‍ഷകരുടെ വിവരങ്ങള്‍ നല്‍കാനായിരുന്നു നിര്‍ദേശം.
പിറ്റേന്നു മുതല്‍ കൃഷി ഓഫീസുകളില്‍ വന്‍ തിരക്കായി. കരമടച്ചതിന്റെ രസീത് നല്‍കേണ്ടതിനാല്‍ ക്യൂ വില്ലേജ് ഓഫീസുകളിലേക്കുമെത്തി. എല്ലാ കൃഷിഭവനുകളിലെയും ഉദ്യോഗസ്ഥര്‍ ഒരേസമയം വിവരങ്ങള്‍ ചേര്‍ക്കാര്‍ ശ്രമിച്ചതോടെ വെബ്‌െസെറ്റ് തകരാറിലായി. തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടിക്കൊടുത്തത്. സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തിയ ഉദാസീനത മൂലം സംസ്ഥാനത്തെ ഒട്ടനവധി കര്‍ഷകര്‍ പിന്തള്ളപ്പെടുമെന്ന ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha






















