കൊട്ടിയടച്ച വാതിലുകള്‍ മുട്ടിവിളിച്ച് തുറക്കാനില്ല ; സാമുദായ സംഘടനകളോട് എൽ ഡി എഫിന് ശത്രുതയല്ല; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

സാമുദായ സംഘടനകളോട് എൽ ഡി എഫിന് ശത്രുതയല്ല , സൗഹൃദ നിലപാടാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സമുദായ നേതാക്കളെ രഹസ്യമായല്ല, പരസ്യമായാണ് പോയി കണ്ടതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോടാണ് അദ്ദേഹം പ്രതികരിച്ചത്.എന്‍.എസ്.എസിനെ ആക്രമിക്കുകയല്ല. മറിച്ച് , നിലപാട് വിശദീകരിക്കുകമാത്രമാണ് ചെയ്‌തത്.
ശബരിമല യുവതീ പ്രവേശനത്തില്‍ മാത്രമാണ് എന്‍.എസ്.എസുമായി വിയോജിപ്പുള്ളതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി എന്‍.എസ്.എസിന്റെ വാദം അംഗീകരിച്ചിട്ടില്ല. ഈ വിധിയോട് എന്‍.എസ്.എസിന് വിയോജിപ്പുണ്ട്. ഇപ്പോള്‍ സുപ്രീംകോടതിയുടെ വിധിയെ അനുകൂലിക്കുക മാത്രമേ സര്‍ക്കാരിന് സാധിക്കൂവെന്നും , വിശ്വാസം എന്‍.എസ്.എസിനെ രക്ഷിക്കട്ടെയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടതിൽ അസ്വാഭാവികതയില്ല. എൻഎസ്എസ് വാതിലുകള്‍ കൊട്ടിയടച്ചു . അടച്ച വാതിലുകൾ മുട്ടിവിളിച്ച് തുറക്കാനില്ലെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ക്രൈസ്തവ സഭയെ നിയന്ത്രിക്കാന്‍ ഒരു നിയമവും കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നില്ല. ചര്‍ച്ച് ആക്‌ട് നിയമ പരിഷ്ക്കാര കമ്മിഷന്റെ അഭിപ്രായം മാത്രമാണെന്നും കോടിയേരി പറഞ്ഞു.
നിലപാടുകൾ ആരു പറഞ്ഞാലും വസ്തുക്കൾ വിശദീകരിക്കേണ്ടത് കക്ഷികളുടെ ഉത്തരവാദിത്തമാണെന്ന് എന്‍എസ്എസ് വിഷയത്തില്‍ കോടിയേരി പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















