മഞ്ഞപ്പിത്ത രോഗബാധിതനായിരുന്ന ഗൃഹനാഥനെ തടികൊണ്ട് ക്രൂരമർദ്ദനത്തിനിരയാക്കി അയൽവാസിയും മക്കളും; സ്റ്റേഷനിൽ അവശനായി കിടന്ന ഗൃഹനാഥനെ ആശുപത്രിലെത്തിക്കാൻ ബന്ധുക്കൾ വാവിട്ട് കരഞ്ഞ് നിലവിളിച്ചിട്ടും, കേൾക്കാൻ കൂടാതെ പോലീസിന്റെ ക്രൂരത.. ഒടുവിൽ മരണം

അയല്‍വാസിയും മക്കളും മര്‍ദ്ദിച്ച് അവശനാക്കിയ മഞ്ഞപ്പിത്തരോഗബാധിതനായിരുന്ന ഗൃഹനാഥൻ ചികിത്സയിലായിരിക്കെ മരണപ്പെട്ടു. കുളത്തൂർ പി.ബി ഭവനിൽ പാലയ്യ(65)നാണ് മർദ്ദനത്തിനിരയായി മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട് 6 നാണ് അയൽവാസിയും മക്കളും ചേർന്ന് തടി കൊണ്ട് മർദിച്ചത്. അവശനായി കിടന്നയാളെ 6.30ന് പൊഴിയൂർ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മഞ്ഞപ്പിത്തരോഗബാധിതൻ കൂടിയായിരുന്ന പാലയ്യനെ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്ന് പിന്നാലെയെത്തിയ ഭാര്യ, മരുമകൻ എന്നിവർ അവശ്യപ്പെട്ടെങ്കിലും ഇതൊക്കെ തന്ത്രമാണെന്ന് പറഞ്ഞ് എസ്ഐ മുറിക്ക് പുറത്താക്കിയാതായി പാലയ്യന്റെ മരുമകനും അധ്യാപകനുമായ പോള്‍സിങ് ആരോപിക്കുന്നു.
ബന്ധുകളുടെ സമ്മർദത്തെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം രണ്ട് പൊലീസൂകാരെ കുട്ടി പുവ്വാർ അശുപത്രിയിൽ എത്തിച്ചപ്പോൾ ആന്തരിക ക്ഷതമുള്ളതിനാൽ ഉടൻ താലുക്ക് അശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. വിവരമറിയിച്ച പൊലീസുകാരോട് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്നും, സ്റ്റേഷനിലേക്ക് തിരിച്ചെത്തിക്കാനും എസ്ഐ അവശ്യപ്പെട്ടു. അവശനിലയിലായ പാലയ്യനെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോൾ ചികിത്സ അവശ്യമില്ലെന്നായിരുന്നു എസ്ഐയുടെ നിലപാട്. സാരമായ മർദനമേറ്റിട്ടുള്ളതിനാൽ ഉടൻ അശുപത്രിയിലെത്തിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് അറിയിച്ചപ്പോൾ എസ്ഐക്ക് ഒപ്പമുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ സിപിഎം പ്രാദേശിക നേതാവിൻെറ സാന്നിധ്യത്തിൽ അസഭ്യവർഷം നടത്തി മുറിക്ക് പുറത്താക്കി
രാത്രി 8.30നുരക്തം ഛർദ്ദിച്ചപ്പോഴാണ് ജാമ്യം എഴുതി വച്ച് പാലയ്യനെ ആശുപത്രിയിലേക്ക് അയക്കാൻ തയാറായത്. ഗുരുതരാവസ്ഥയിലായ പാലയ്യനെ നെയ്യാറ്റിൻകര താലുക്ക് അശുപത്രിയിൽ എത്തിച്ചശേഷം ആംബുലൻസിലാണ് രാത്രി 9.45നാണ് മെഡിക്കൽകോളേജിൽ എത്തിച്ചത്. അടുത്ത ദിവസം അക്രമവിവരം സംബന്ധിച്ച് ഭാര്യ നൽകിയ പരാതി പൊലീസ് സ്വികരിച്ചില്ല. പ്രതികൾക്കെതിരെ കേസ് എടുക്കണമെന്ന് അവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പൊലീസുകാരിയായ മകളെ എസ്ഐ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ബന്ധുക്കളുടെ അവശ്യപ്രകാരം തഹസില്‍ദാര്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് എത്തിച്ച മൃതദേഹം വിലാപയാത്രയോടെ വൈകിട്ട് നാലിന് വിട്ടിലെത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുക, ചികിത്സ നിഷേധിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാര്യ ഒാമന ഡിവൈഎസ്പിക്ക് പരാതി നല്‍കി.
https://www.facebook.com/Malayalivartha





















