പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസിന് പാരയായി മുഖ്യപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്‍, കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും പീതാംബരന്‍ കോടതി

പെരിയ ഇരട്ടകൊലപാതക കേസില്‍ പൊലീസിന് പാരയായി മുഖ്യപ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എ. പീതാംബരന്‍. കേസില്‍ താന്‍ നിരപരാധിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും പീതാംബരന്‍ കോടതിയെ അറിയിച്ചു. ഇതോടെ ആസുത്രിതമായി നടത്തിയ കൊലപാതകം വഴിതിരിച്ച് വിടാനുള്ള സി.പി.എം നീക്കം ശക്തമാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. കൃപേിനെ വെട്ടിയെന്നാണ് പീതാംബരന്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് പറയാന്‍ പീതാംബരന്‍ തയ്യാറായില്ല. കൂട്ട് പ്രതിയായ സജി എന്തോ പറയാനുണ്ടെന്ന് മാധ്യമങ്ങളോട് ആംഗ്യം കാണിച്ചെങ്കിലും പുറത്തിറങ്ങിയപ്പോള്‍ സംസാരിക്കാന്‍ പൊലീസ് സംശയിച്ചില്ല.
അതേസമയം കേസില്‍ മറ്റ് ചില സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പീതാംബരന്റെയും മറ്റൊരു പ്രതിയായ സജിവര്‍ഗീസിന്റെയും മറ്റും സഹായത്തിനായി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. ജയിലില്‍ പ്രതികള്‍ക്ക് എല്ലാ സഹായവും സി.പി.എം ചെയ്ത് കൊടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍ കൃപേഷ് എന്നിവരെയാണ് പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. ശരത് ലാലിന്റെ നേതൃത്വത്തില്‍ മുമ്പ് പീതാംബരനെ ആക്രമിച്ചിരുന്നു. അതിന്റെ പക വീട്ടുന്നതിനാണ് ശരത്‌ലാലിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗം കഴിഞ്ഞ് ശരത് ലാല്‍ മടങ്ങിയപ്പോള്‍ കൃപേഷും കൂടെയുണ്ടായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. കഞ്ചാവ് ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പീതാംബരന്‍ മൊഴി നല്‍കിയത് തന്നെ കേസ് വഴിതിരിച്ചുവിടാനാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലനടത്തിയതെന്ന് പറഞ്ഞ് പീതാംബരന്‍ കാട്ടികൊടുത്തത് പഴകിയ വാളുകളായിരുന്നു. അതും സംശയം ജനിപ്പിക്കുന്നു. പ്രതികള്‍ പിടിയിലാകും മുമ്പ് വ്യക്തമായ നിയമോപദേശം ലഭിച്ചിരുന്നതായി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു. കാരണം എല്ലാവരും ഒരേ രീതിയിലാണ് മൊഴി നല്‍കിയിരുന്നത്. കോടതിയില്‍ പീതാംബരന്‍ മൊഴി മാറ്റുകയും ചെയ്തു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. കൊലപാതകം നടന്ന ദിവസം കാസര്‍കോട്, കണ്ണൂര്‍ അതിര്‍ത്തിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള ചില ക്വട്ടേഷന്‍ സംഘത്തെ കണ്ടതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു അത് പോലെ വി.പി.പി മുസ്തഫ എന്ന സി.പി.എം നേതാവ് വധഭീഷണി മുഴക്കിയിരുന്നു. അതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുമില്ല.
https://www.facebook.com/Malayalivartha






















