കുറുപ്പന്തറയിൽ കാറും എതിര്‍ ദിശയില്‍ വന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ച് ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്

ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികളും മക്കളുമടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. തകര്‍ന്ന കാറില്‍ കുടുങ്ങിക്കിടന്ന സ്ത്രീയെ അഗ്‌നിശമനസേന കാറ് വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. പിറവം പാഴൂര്‍ കണ്ണിപ്പാറയില്‍ ഷാജി (48), ഭാര്യ എല്‍സി (46), മക്കളായ ഷോണ്‍ ഷാജി(16), ഷെയിന്‍ ഷാജി (13) എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരെ തെള്ളകം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം- എറണാകുളം റോഡില്‍ മാഞ്ഞൂര്‍ മില്‍ക്ക് ചില്ലിംങ് പ്ലാന്റിനു സമീപമാണ് അപകടം. പിറവത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ വന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറില്‍ കുരുങ്ങിക്കിടന്ന എല്‍സിയെ അഗ്‌നിശമന സേന ഓഫിസര്‍ എസ്.കെ. ബിജുമോന്‍, ഫയര്‍മാന്‍മാരായ അനൂപ് കൃഷ്ണന്‍, ശീനാഥ് സുജിത്ത്, അശോകന്‍, ഷിബു, സണ്ണി എന്നിവര്‍ ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ചു പുറത്തെടുത്ത്.
അഗ്‌നിശമനസേനയുടെ ആബുലന്‍സില്‍ തെള്ളകത്തെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം കോട്ടയം - എറണാകുളം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി പൊലീസും സ്ഥലത്ത് എത്തിയിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.
https://www.facebook.com/Malayalivartha


























