അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

സ്ത്രീകൾക്ക് നമ്മുടെ നാട് നൽകുന്ന പ്രിവിലേജ് , നിയമം നൽകുന്ന പ്രത്യേക സംരക്ഷണം അത് ഒരു പരിധി കഴിഞ്ഞാൽ ദുരുപയോഗം ചെയ്യുന്നു എന്നത് ഒരു സത്യമാണ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും രക്ഷപ്പെടരുത് എന്ന് പറയുന്ന നമ്മുടെ നാട്ടിലാണ് ഈ ദയനീയവസ്ഥ. ഇന്ന് പത്തനംതിട്ടയിൽ നിന്ന് വരുന്ന വാർത്ത അത്തരത്തിൽ ഒന്നാണ്. തന്റെ സഹപാഠികൾ ഉൾപ്പെടെ നിരവധി പേർ തന്നെ പീഢിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുറച്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ആറ് ദിവസത്തോളം തങ്ങൾ ചെയ്ത തെറ്റ് എന്ത് പോലുമറിയാതെ അഴിയെണ്ണിയ കുട്ടികൾ ഉൾപ്പെടുന്ന ആ കൂട്ടം നിരപരാധികളെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്ന് വയസ്സുകാരിയുടെ പരാതി വ്യാജമെന്ന് പൊലിസ് സ്ഥിതീകരിച്ചു കഴിഞ്ഞു. പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലിസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്. പെണ്‍കുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 6 പേരെ പൊലിസ് ഇന്നലെ തന്നെ താല്‍ക്കാലികമായി വിട്ടയച്ചിരുന്നു. വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ സഹപാഠികള്‍ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു.
കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കമാണോ ഇത്തരം ഒരു പരാതിക്ക് കാരണമായതെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ പൊലിസ്. കാമുകനുമായി ബ്രേക്ക്അപ്പ് ആയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരത്തില്‍ വ്യാജപരാതി ഉന്നയിക്കാന്‍ കാരണമായതെന്നും പൊലിസ് സംശയിക്കുന്നുണ്ട്. സ്‌കൂളില്‍വച്ചുനടന്ന കൗണ്‍സലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറയുന്നത്. പത്തിലധികം പേര്‍ തന്നെ പീഡിപ്പിച്ചുവെന്നും ഇതില്‍ ആറ് പേര്‍ സഹപാഠികളാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ആറുപേരെ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂടല്‍ പൊലിസ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
സ്‌കൂളിന് സമീപത്ത് വച്ചും കുറ്റാരോപിതരില്‍ ഒരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചുമായിരുന്നു പീഡനമെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കൃത്യം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത്, കസ്റ്റഡിയില്‍ എടുത്തവര്‍ ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
https://www.facebook.com/Malayalivartha


























